കൊച്ചി: കേരളത്തിലെ ആദ്യ മെട്രോ സര്‍വീസ് മൂന്നാം വര്‍ഷത്തിലേയ്ക്ക് കടക്കുന്നു. 2017 ജൂൺ 17ന് പ്രധാനമന്ത്രി നേരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോ ഇതുവരെയിൽ ഇതുവരെ 2.58 യാത്രക്കാരാണ് സഞ്ചരിച്ചത്. നിലവിൽ ആലുവ മുതൽ എം ജി റോഡ് വരെ സര്‍വീസ് നടത്തുന്ന മെട്ര ഈ വര്‍ഷം ഓഗസ്റ്റ് പകുതിയോടെ തൈക്കൂടം വരെയെത്തും. അതേസമയം, ആദ്യഘട്ട മെട്രോ പാതയുടെ ഭാഗമായി നിര്‍മാണം ആരംഭിച്ച തൃക്കൂടം - പേട്ട ഭാഗവും അടുത്തിടെ സര്‍ക്കാര്‍ അനുമതി നല്‍കിയ തൃപ്പൂണിത്തുറ പാതയും പൂര്‍ത്തിയായാൽ മാത്രമേ മെട്രോ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കൂ. അടുത്ത വര്‍ഷം ഫെബ്രുവരിയോടെ പേട്ട വരെയുള്ള പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
2.5 കിലോമീറ്റര്‍ നീളമുള്ള പേട്ട - തൃപ്പൂണിത്തുറ പാത ഡിഎംആര്‍സിയുടെ സഹായമില്ലാതെ കെഎംആര്‍എൽ തനിച്ചായിരിക്കും നിര്‍മിക്കുക. ഡിഎംആര്‍സി സഹായമില്ലാതെ നിര്‍മിക്കുന്ന ആദ്യ മെട്രോ ഭാഗമാണിത്.
ജവഹര്‍ലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാര്‍ക്ക് വരെയുള്ള മെട്രോ പാതയ്ക്ക് ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വഴി അങ്കമാലി വരെ മെട്രോ എത്തിക്കാനുള്ള മൂന്നാം ഘട്ടത്തിന്‍റെ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല. മെട്രോയുടെ ഭാഗമായി വിഭാവനം ചെയ്ത വാട്ടര്‍ മെട്രോയും നിര്‍മാണഘട്ടത്തിലാണ്.
ആലുവയിൽ നിന്ന് ആദ്യഘട്ടത്തിൽ പാലാരിവട്ടം വരെയായിരുന്നു മെട്രോ സര്‍വീസ് ആരംഭിച്ചത്. തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തിയാക്കിയ മുറയ്ക്ക് ഒക്ടോബര്‍ മൂന്നിന് എംജി റോഡ് വരെ സര്‍വീസ് ആരംഭിച്ചു. ഓഗസ്റ്റിൽ മെട്രോ തൈക്കൂടത്തേയ്ക്ക് എത്തുന്നതോടെ എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ, വൈറ്റില മൊബിളിറ്റി ഹബ് എന്നീ സുപ്രധാനകേന്ദ്രങ്ങളും മെട്രോ ശൃംഖലയുടെ ഭാഗമാകും.
ഇതുവരെ 2.58 കോടി ആളുകളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. കേരളത്തെ പ്രളയം മുക്കിയ ദിവസങ്ങളിൽ ആലുവയെയും എറണാകുളം നഗരത്തെയും ബന്ധിപ്പിക്കുന്ന ഏക ഗതാഗതമാര്‍ഗമായിരുന്നു മെട്രോ. പ്രളയസമയത്ത് അഞ്ച് ദിവസം സൗജന്യയാത്ര നടത്തിയ മെട്രോയിൽ അന്ന് അഞ്ച് ലക്ഷത്തോളം പേര്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ആലുവ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിൽ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കാനും മെട്രോ പ്രയോജനപ്പെട്ടു.
ഇതുവരെ 2.58 കോടി യാത്രക്കാര്‍ മെട്രോയിൽ യാത്ര ചെയ്തിട്ടുണ്ടെന്നാണ് കെഎംആര്‍എലിന്‍റെ കണക്ക്. ടിക്കറ്റ് ഇനത്തിൽ മാത്രം 150.24 കോടി രൂപ മെട്രോയ്ക്ക് വരുമാനം ലഭിച്ചു. മെട്രോ യാത്രയ്ക്ക് ഉപയോഗിക്കുന്ന കൊച്ചി വൺ കാര്‍ഡിന്‍റെ വിതരണത്തിലും വൻവര്‍ദ്ധനയുണ്ടായി. ആദ്യവര്‍ഷം 11000 കാര്‍ഡുകള്‍ മാത്രമാണ് വിതരണം ചെയ്യപ്പെട്ടതെങ്കിൽ ഇപ്പോള്‍ എണ്ണം 45000 ആയി ഉയര്‍ന്നു. ഇപ്പോള്‍ മൊത്തം യാത്രക്കാരിൽ 26 ശതമാനം പേരും കാര്‍ഡ് ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്.
പ്രതിദിന യാത്രക്കാരുടെ എണ്ണവും 30000ത്തിൽ നിന്ന് 40000 ആയി ഉയര്‍ന്നിട്ടുണ്ട്. അവധി ദിവസങ്ങളിൽ 45000 വരെയാണ് യാത്രക്കാര്‍. വേനലവധിക്കാലത്ത് യാത്രക്കാരുടെ എണ്ണം 50000ത്തിലേയ്ക്കും ഉയര്‍ന്നിരുന്നു. ടിക്കറ്റ് ഇതര വരുമാനത്തിലും വലിയ വര്‍ദ്ധനവുണ്ട്. രണ്ട് മാസം കൊണ്ട് മെട്രോ പാതയുടെ ദൂരം വര്‍ദ്ധിക്കുന്നതോടെ വരുമാനം വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എൽ.
2.5 കിലോമീറ്റര്‍ നീളമുള്ള പേട്ട - തൃപ്പൂണിത്തുറ പാത ഡിഎംആര്‍സിയുടെ സഹായമില്ലാതെ കെഎംആര്‍എൽ തനിച്ചായിരിക്കും നിര്‍മിക്കുക. ഡിഎംആര്‍സി സഹായമില്ലാതെ നിര്‍മിക്കുന്ന ആദ്യ മെട്രോ ഭാഗമാണിത്.
ജവഹര്‍ലാൽ നെഹ്രു അന്താരാഷ്ട്ര സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാര്‍ക്ക് വരെയുള്ള മെട്രോ പാതയ്ക്ക് ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വഴി അങ്കമാലി വരെ മെട്രോ എത്തിക്കാനുള്ള മൂന്നാം ഘട്ടത്തിന്‍റെ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല. മെട്രോയുടെ ഭാഗമായി വിഭാവനം ചെയ്ത വാട്ടര്‍ മെട്രോയും നിര്‍മാണഘട്ടത്തിലാണ്.
ആലുവയിൽ നിന്ന് ആദ്യഘട്ടത്തിൽ പാലാരിവട്ടം വരെയായിരുന്നു മെട്രോ സര്‍വീസ് ആരംഭിച്ചത്. തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തിയാക്കിയ മുറയ്ക്ക് ഒക്ടോബര്‍ മൂന്നിന് എംജി റോഡ് വരെ സര്‍വീസ് ആരംഭിച്ചു. ഓഗസ്റ്റിൽ മെട്രോ തൈക്കൂടത്തേയ്ക്ക് എത്തുന്നതോടെ എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ, വൈറ്റില മൊബിളിറ്റി ഹബ് എന്നീ സുപ്രധാനകേന്ദ്രങ്ങളും മെട്രോ ശൃംഖലയുടെ ഭാഗമാകും.
ഇതുവരെ 2.58 കോടി ആളുകളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. കേരളത്തെ പ്രളയം മുക്കിയ ദിവസങ്ങളിൽ ആലുവയെയും എറണാകുളം നഗരത്തെയും ബന്ധിപ്പിക്കുന്ന ഏക ഗതാഗതമാര്‍ഗമായിരുന്നു മെട്രോ. പ്രളയസമയത്ത് അഞ്ച് ദിവസം സൗജന്യയാത്ര നടത്തിയ മെട്രോയിൽ അന്ന് അഞ്ച് ലക്ഷത്തോളം പേര്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ആലുവ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിൽ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കാനും മെട്രോ പ്രയോജനപ്പെട്ടു.
ഇതുവരെ 2.58 കോടി യാത്രക്കാര്‍ മെട്രോയിൽ യാത്ര ചെയ്തിട്ടുണ്ടെന്നാണ് കെഎംആര്‍എലിന്‍റെ കണക്ക്. ടിക്കറ്റ് ഇനത്തിൽ മാത്രം 150.24 കോടി രൂപ മെട്രോയ്ക്ക് വരുമാനം ലഭിച്ചു. മെട്രോ യാത്രയ്ക്ക് ഉപയോഗിക്കുന്ന കൊച്ചി വൺ കാര്‍ഡിന്‍റെ വിതരണത്തിലും വൻവര്‍ദ്ധനയുണ്ടായി. ആദ്യവര്‍ഷം 11000 കാര്‍ഡുകള്‍ മാത്രമാണ് വിതരണം ചെയ്യപ്പെട്ടതെങ്കിൽ ഇപ്പോള്‍ എണ്ണം 45000 ആയി ഉയര്‍ന്നു. ഇപ്പോള്‍ മൊത്തം യാത്രക്കാരിൽ 26 ശതമാനം പേരും കാര്‍ഡ് ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്.
പ്രതിദിന യാത്രക്കാരുടെ എണ്ണവും 30000ത്തിൽ നിന്ന് 40000 ആയി ഉയര്‍ന്നിട്ടുണ്ട്. അവധി ദിവസങ്ങളിൽ 45000 വരെയാണ് യാത്രക്കാര്‍. വേനലവധിക്കാലത്ത് യാത്രക്കാരുടെ എണ്ണം 50000ത്തിലേയ്ക്കും ഉയര്‍ന്നിരുന്നു. ടിക്കറ്റ് ഇതര വരുമാനത്തിലും വലിയ വര്‍ദ്ധനവുണ്ട്. രണ്ട് മാസം കൊണ്ട് മെട്രോ പാതയുടെ ദൂരം വര്‍ദ്ധിക്കുന്നതോടെ വരുമാനം വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എൽ.