കൊച്ചി മെട്രോ ഈ മാസം 17ന് ജനങ്ങൾക്കായി തുറന്ന് നൽകുകയാണ്. ഈ വേളയിൽ കൊച്ചിയുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കാൻ രാപ്പകൽ വിയര്‍പ്പൊഴുക്കിയവര്‍ക്കായി കെഎംആര്‍എൽ കരുതിവെച്ചിരുന്ന സമ്മാനം തൊഴിലാളികളുടെ മുഖത്തു വിരിയിച്ച സന്തോഷം ചെറുതല്ല.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ (കെ.എം.ആര്‍.എല്‍.) നേതൃത്വത്തില്‍ തൊഴിലാളികൾക്കായി സംഘടിപ്പിച്ച ആദരം അവരുടെ മനംകവർന്നു. കൊച്ചിയുടെ മെട്രോ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്നിച്ചവരിൽ ഏറിയ പങ്കും അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. കരാറുകാര്‍ക്ക് കീഴിലാണ് ബംഗാളില്‍ നിന്നും ബിഹാറില്‍ നിന്നുമെല്ലാം മെട്രോയ്ക്കായി നിര്‍മ്മാണ തൊഴിലാളികളെത്തിയത്. മെട്രോയുടെ നിര്‍മ്മാണത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ ഉണ്ടായിരുന്നവര്‍ പലരും ഇന്ന് സ്ഥലത്തില്ല. അവര്‍ നാടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. ശേഷിച്ച ആലുവ മുതലുള്ള റൂട്ടിലുള്ള 800 തൊഴിലാളികളെയാണ് ഇന്ന് കെഎംആര്‍എല്‍ ആദരിച്ചത്.
എറണാകുളം ടി.ഡി. റോഡിലെ എസ്.എസ്. വിദ്യാമന്ദിറില്‍ ഒരുക്കിയ ചടങ്ങിൽ ഇവര്‍ക്കായി സദ്യ ഉള്‍പ്പെടെ ഒരുക്കിയിരുന്നു. മെട്രോയുടെ പശ്ചാത്തലത്തില്‍ ഇവര്‍ക്ക് ഫോട്ടോയെടുക്കാനുള്ള അവസരവും കെഎംആര്‍എല്‍ ഒരുക്കി നൽകി. ഇതിനായി വേദിയില്‍ മെട്രോയുടെ വലിയ കട്ടൗട്ട് തന്നെ ഒരുക്കിയിരുന്നു. തൊഴിലാളികളുടെ മാതൃഭാഷയായ ഹിന്ദിയിലും ബംഗാളിയിലും മറാത്തിയിലുമെല്ലാം കൊച്ചി മെട്രോയെന്ന് കട്ടൗട്ടിൽ എഴുതിയിരുന്നു. തുടര്‍ന്ന് ഗാനമേളയും സംഘടിപ്പിച്ചിരുന്നു. കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടറായ ഏലിയാസ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിന്‍റെ ഭാഗമായി.
Kochi Metro Rail Limited has given a feast to the labours of Kochi Metro
Kochi Metro Rail Limited has given a feast to the labours of Kochi Metro at SS Kalamandir near TD road
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ (കെ.എം.ആര്‍.എല്‍.) നേതൃത്വത്തില്‍ തൊഴിലാളികൾക്കായി സംഘടിപ്പിച്ച ആദരം അവരുടെ മനംകവർന്നു. കൊച്ചിയുടെ മെട്രോ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്നിച്ചവരിൽ ഏറിയ പങ്കും അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. കരാറുകാര്‍ക്ക് കീഴിലാണ് ബംഗാളില്‍ നിന്നും ബിഹാറില്‍ നിന്നുമെല്ലാം മെട്രോയ്ക്കായി നിര്‍മ്മാണ തൊഴിലാളികളെത്തിയത്. മെട്രോയുടെ നിര്‍മ്മാണത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ ഉണ്ടായിരുന്നവര്‍ പലരും ഇന്ന് സ്ഥലത്തില്ല. അവര്‍ നാടുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. ശേഷിച്ച ആലുവ മുതലുള്ള റൂട്ടിലുള്ള 800 തൊഴിലാളികളെയാണ് ഇന്ന് കെഎംആര്‍എല്‍ ആദരിച്ചത്.
എറണാകുളം ടി.ഡി. റോഡിലെ എസ്.എസ്. വിദ്യാമന്ദിറില്‍ ഒരുക്കിയ ചടങ്ങിൽ ഇവര്‍ക്കായി സദ്യ ഉള്‍പ്പെടെ ഒരുക്കിയിരുന്നു. മെട്രോയുടെ പശ്ചാത്തലത്തില്‍ ഇവര്‍ക്ക് ഫോട്ടോയെടുക്കാനുള്ള അവസരവും കെഎംആര്‍എല്‍ ഒരുക്കി നൽകി. ഇതിനായി വേദിയില്‍ മെട്രോയുടെ വലിയ കട്ടൗട്ട് തന്നെ ഒരുക്കിയിരുന്നു. തൊഴിലാളികളുടെ മാതൃഭാഷയായ ഹിന്ദിയിലും ബംഗാളിയിലും മറാത്തിയിലുമെല്ലാം കൊച്ചി മെട്രോയെന്ന് കട്ടൗട്ടിൽ എഴുതിയിരുന്നു. തുടര്‍ന്ന് ഗാനമേളയും സംഘടിപ്പിച്ചിരുന്നു. കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടറായ ഏലിയാസ് ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിന്‍റെ ഭാഗമായി.
Kochi Metro Rail Limited has given a feast to the labours of Kochi Metro
Kochi Metro Rail Limited has given a feast to the labours of Kochi Metro at SS Kalamandir near TD road