Please enable javascript.Kochi Water Metro 20 Lakh Ridership,കൊച്ചി വാട്ടർ മെട്രോ എന്നാ സുമ്മാവാ; സർവീസ് ആരംഭിച്ച് ഒരു വർഷം മാത്രം, യാത്ര ചെയ്തത് 20 ലക്ഷം പേർ - kochi water metro ridership touches 20 lakh within one year - Samayam Malayalam

കൊച്ചി വാട്ടർ മെട്രോ എന്നാ സുമ്മാവാ; സർവീസ് ആരംഭിച്ച് ഒരു വർഷം മാത്രം, യാത്ര ചെയ്തത് 20 ലക്ഷം പേർ

Authored byദീപു ദിവാകരൻ | Samayam Malayalam 28 Apr 2024, 1:50 pm
Subscribe

കേരളത്തിന്‍റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്. സർവീസ് തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ കൊച്ചി വാട്ടർ മെട്രോയ്ക്ക് ഇരട്ടി മധുരമാണ്. വാട്ടർ മെട്രോയിൽ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇന്ന് ഇരുപത് ലക്ഷം എന്ന നാഴികക്കല്ലിലേക്ക് എത്തിയിരിക്കുന്നു.

ഹൈലൈറ്റ്:

  • കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത് 20 ലക്ഷം പേർ.
  • സർവീസ് തുടങ്ങി ഒരു വർഷം മാത്രം പിന്നിടുമ്പോഴാണ് നേട്ടം.
  • കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം തുടങ്ങിയിട്ടു കഴിഞ്ഞ 25ന് ഒരു വർഷം തികഞ്ഞിരുന്നു.
Kochi Water Metro 20 Lakh Ridership
വാട്ടർ മെട്രോ.
കൊച്ചി: കേരളത്തിൻ്റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടു. സർവീസ് തുടങ്ങി ഒരു വർഷം മാത്രം പിന്നിടുമ്പോഴാണ് ഇത്രയധികം പേർ വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകർഷിച്ച കൊച്ചി വാട്ടർ മെട്രോ പ്രവർത്തനം ആരംഭിച്ചിട്ട് ഏപ്രിൽ 25ന് ഒരു വർഷം തികഞ്ഞിരുന്നു.
സർവീസ് ആരംഭിച്ച് ആറ് മാസത്തിനിടെ കഴിഞ്ഞ ഒക്ടോബർ 16നാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 10 ലക്ഷം പിന്നിട്ടത്. വീണ്ടും ആറ് മാസത്തിനകം 10 ലക്ഷം യാത്രക്കാരെ കൂടി വാട്ടർ മെട്രോയിലെത്തിച്ച് രണ്ട് മില്യൺ യാത്രക്കാർ എന്ന വണ്ടർ നമ്പറിലെത്താൻ കൊച്ചി വാട്ടർ മെട്രോയ്ക്ക് സാധിച്ചു.


ചുരുങ്ങിയ കാലയളവിൽ 20 ലക്ഷം പേർ ഈ സേവനം ഉപയോഗിച്ച് യാത്ര ചെയ്തത് വാട്ടർ മെട്രോ ജനഹൃദയങ്ങളിൽ ഇടംപിടിച്ചതിന് തെളിവാണെന്ന് അധികൃതർ പറഞ്ഞു. 14 ബോട്ടുകളുമായി അഞ്ച് റൂട്ടുകളിലാണ് നിലവിൽ സർവീസ് ഉള്ളത്. ഹൈക്കോർട്ട് ജങ്ഷൻ - ഫോർട്ട് കൊച്ചി, ഹൈ കോർട്ട് ജങ്ഷൻ - വൈപ്പിൻ, ഹൈക്കോർട്ട് ജങ്ഷൻ - ബോൾഗാട്ടി വഴി സൗത്ത് ചിറ്റൂർ, സൗത്ത് ചിറ്റൂരിൽനിന്ന് ഏലൂർ വഴി ചേരാനല്ലൂർ, വൈറ്റില - കാക്കനാട് എന്നിവയാണ് റൂട്ടുകൾ.
എസ്എസ്എൽസി - ഹയർ സെക്കൻഡറി പരീക്ഷ: പുതിയ ഗ്രേസ് മാർക്ക് ഇങ്ങനെ, നിർദേശങ്ങളറിയാം

കുമ്പളം, പാലിയംതുരുത്ത്, വില്ലങ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ ഈ റൂട്ടുകളിൽ സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി സെപ്റ്റംബറോടെ അഞ്ച് ബോട്ടുകൾ കൂടി നൽകാമെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് അറിയിച്ചിട്ടുണ്ട്.

തുച്ഛമായ തുകയിൽ സുരക്ഷിതമായ യാത്ര

തുച്ഛമായ തുകയിൽ സുരക്ഷിതമായ യാത്രയാണ് കൊച്ചി വാട്ടർ മെട്രോയുടെ ശീതികരിച്ച ബോട്ടുകളിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികർക്കായി നിരക്കിൽ ഇളവുകളോടെ പ്രതിവാര - പ്രതിമാസ പാസുകളും ഉണ്ട്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടർ മെട്രോയിലും യാത്ര ചെയ്യാനാകും.
സഞ്ചാരികളെ മാടിവിളിച്ച് മൂന്നാർ, രാജമലയുടെ അഴകായി വരയാടുകൾ; ഇനി കണക്കെടുപ്പ്

കൊച്ചിയിലെ ദ്വീപുകളെ വികസനത്തിൻറെ പാതയിലേക്ക് നയിക്കുന്ന പദ്ധതി ലോക ടൂറിസം ഭൂപടത്തിൽ കൊച്ചിയ്ക്ക് മറ്റൊരു തിലകക്കുറി കൂടി നൽകി. ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് ബോട്ടുകളുടെ ഫ്ലീറ്റ് കൊച്ചി വാട്ടർ മെട്രോയ്ക്കാണ്. പദ്ധതി പൂർത്തിയാകുമ്പോൾ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവീസ് നടത്തും.
ദീപു ദിവാകരൻ
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ