ആപ്പ്ജില്ല

രഞ്ജിത്തിന് ശ്വാസം കിട്ടാതായിട്ടും പോലീസ് ഇടപെട്ടില്ല; ആശുപത്രിയിലെത്തിച്ചത് എന്റെ വാഹനത്തിൽ: കൊടിക്കുന്നിൽ സുരേഷ്

കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.

Samayam Malayalam 30 Dec 2020, 9:36 pm
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടയിൽ ആത്മഹത്യ ചെയ്ത രാജന്റെയും അമ്പിളിയുടേയും മകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പോലീസ് തയ്യാറായില്ലെന്ന ആരോപണവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. തുടർന്ന് തന്റെ വാഹനത്തിലാണ് രഞ്ജിത്തിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചതെന്നും സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Samayam Malayalam kodikunnil suresh
കൊടിക്കുന്നിൽ സുരേഷ്, രാജന്റെ മകൻ രഞ്ജിത്ത് |Facebook


"ഇന്ന് നെയ്യാറ്റിൻകരയിൽ പോലീസ് കുടിയൊഴിപ്പിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് മരിച്ചു പോയ രാജൻ-അമ്പിളി ദമ്പതികളുടെ വീട്ടിൽ പോയിരുന്നു. ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ മകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നു. കുറച്ചു സമയത്തിനുള്ളിൽ തന്നെ അവന്റെ നില വഷളാകുകയും ശ്വാസം കിട്ടാതാകുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു. ആ കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പോലീസിനോട് ഞാനടക്കമുള്ളവർ പറഞ്ഞിട്ടും തയ്യാറായില്ല."

പോലീസ് അക്കാദമിയുടെ വെബ്സൈറ്റ് കേരളാ സൈബർ വാരിയേഴ്സ് ഹാക്ക് ചെയ്തു
"എന്റെ വാഹനത്തിൽ ആണ് ആ കുട്ടിയെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ആക്കിയത്. ആ സമയത്ത് നമ്മൾ അവിടെ എത്തിയില്ലായിരുന്നെങ്കിൽ. ഇതേ സാഹചര്യങ്ങളിൽ നിന്ന് തന്നെയാണ് ഞാനും ഇവിടെ വരെ എത്തിയത്. പാവങ്ങളുടെ നേർക്കുള്ള പോലീസിന്റെ അതിക്രമം എന്താണെന്ന് നല്ല നിശ്ചയം ഉണ്ട്. ഒരു ജനപ്രതിനിധി ആയിട്ടു കൂടി ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഞാൻ അപേക്ഷിക്കുമ്പോൾ അവർക്ക് മുഖം തിരിക്കാനാകുന്നുണ്ടെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും എന്ന് ആലോചിച്ചു പോകുകയാണ്."

"പൗരന്റെ ജീവനും സ്വത്തും സംരക്ഷിക്കാൻ അല്ലെങ്കിൽ പിന്നെന്തിനാണ് നമുക്കൊരു പോലീസ് സേന.? മനുഷ്യ ജീവൻ സംരക്ഷിച്ചു കൊണ്ട് കടമ നിർവഹിക്കാൻ അറിയില്ലെങ്കിൽ പിന്നെന്തിനാണ് അവർക്ക് ട്രെയിനിംഗ് നൽകുന്നത്. ഇതൊരു കുടുംബത്തിന്റെ മാത്രം പ്രശ്നം അല്ല. കേരളത്തിൽ മുഴുവൻ ലക്ഷം വീട് കോളനികളിലും, ആദിവാസി ഊരുകളിലും, പുറമ്പോക്കിലും, ചേരികളിലും, താമസിക്കുന്ന, ദരിദ്ര-ദളിത് മനുഷ്യരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ സർക്കാർ അടിയന്തരമായി ഇടപെടണം. പാവങ്ങളോടുള്ള പോലീസിന്റെ കയ്യേറ്റങ്ങൾ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇനിയും ഉപേക്ഷ വിചാരിക്കരുത്." കൊടിക്കുന്നിൽ സുരേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്