തിരുവനന്തപുരം: എൻഎസ്എസ് നിലപാട് പരിശോധിക്കണമെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൻഎസ്എസിന്റെ വനിതാ മതിലിനോടുള്ള സമീപനത്തെ പരോക്ഷമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. വനിതാ മതിലിന് ബദലായി അയ്യപ്പ ജ്യോതി സംഘടിപ്പിക്കുന്നത് ആർഎസ്എസ് അനുകൂല സംഘടനയാണ്. ഇതിനെ പിന്തുണച്ച് എൻഎസ്എസ് രംഗത്ത് വന്നതിനെ വിമർശിച്ചിരിക്കുകയാണ് കോടിയേരി. അയ്യപ്പജ്യോതിയെ പിന്തുണച്ച് എൻഎസ്എസ് വർഗീയ സംഘടനയുടെ ഭാഗമാകരുതെന്ന് കോടിയേരി പ്രസ്താവിച്ചു. ആർഎസ്എസിന്റെ തൊഴുത്തിൽ എൻഎസ്എസിനെ കെട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നേരത്തെ കോടിയേരി പറഞ്ഞതിന് ജി.സുകുമാരൻ നായർ മറുപടി നൽകിയിരുന്നു. ഇന്ന് തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ എൻഎസ്എസിന്റെ നിലപാടിനെ മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി വിമർശിച്ചിരുന്നു.
നിരീശ്വരവാദം പ്രോത്സാഹിപ്പിക്കാനും വിഭാഗീയത ഉണ്ടാക്കാനും മാത്രമേ വനിതാ മതിലിന് കഴിയൂ എന്ന ജി.സുകുമാരൻ നായരുടെ പ്രസ്താവനക്കാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. അയ്യപ്പജ്യോതി ആർഎസ്എസ് പരിപാടിയാണെന്നത് വ്യക്തമാണ്. അത് വിജയിപ്പിക്കാൻ എൻഎസ്എസ് ശ്രമിക്കുന്നത് എന്തിനാണെന്നും കോടിയേരി ചോദിച്ചു.
നിരീശ്വരവാദം പ്രോത്സാഹിപ്പിക്കാനും വിഭാഗീയത ഉണ്ടാക്കാനും മാത്രമേ വനിതാ മതിലിന് കഴിയൂ എന്ന ജി.സുകുമാരൻ നായരുടെ പ്രസ്താവനക്കാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. അയ്യപ്പജ്യോതി ആർഎസ്എസ് പരിപാടിയാണെന്നത് വ്യക്തമാണ്. അത് വിജയിപ്പിക്കാൻ എൻഎസ്എസ് ശ്രമിക്കുന്നത് എന്തിനാണെന്നും കോടിയേരി ചോദിച്ചു.