തിരുവനന്തപുരം: നാണംകെട്ട് ഇനിയും മാണിക്കൊപ്പം തുടരണോയെന്ന് പി ജെ ജോസഫ് തീരുമാനിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുതിർന്ന നേതാവായ ജോസഫിന് സീറ്റ് ലഭിക്കുന്നില്ലെങ്കിൽ ആ പാർട്ടിയിൽ ജോസഫിന് സ്വാധീനമില്ലെന്നാണ് തെളിയിക്കുന്നുതെന്നും കോടിയേരി പറഞ്ഞു. ജോസഫ് മുന്നണിവിട്ടുവന്നാൽ എൽഡിഎഫിൽ ചേർക്കുന്നകാര്യം അപ്പോൾ ആലോചിക്കാം. മഴപെയ്യുന്നതിനു മുമ്പ് കുടപിടിക്കേണ്ടകാര്യമില്ലെന്നും കോടിയേരി പറഞ്ഞു.
ജാതി, മത പ്രചാരണങ്ങൾ തെരഞ്ഞെടുപ്പുകാലത്ത് പ്രചാരണായുധമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടം ഓർമ്മിപ്പിക്കുകമാത്രമാണ് ഓഫീസർ ചെയ്തിട്ടുള്ളത്. ശബരിമല പ്രചാരണായുധമാക്കിയാൽ ബിജെപി പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടിയേരി പറഞ്ഞു.
അതേസമയം, തോമസ് ചാഴിക്കാടനെ കോട്ടയത്ത് മത്സരിപ്പിക്കാനുള്ള തീരുമാനം പ്രവർത്തകരുടെ വികാരം മാനിച്ചാണെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണി പറഞ്ഞു. ജോസഫ് പാർട്ടിയിലെ ഉന്നതനായ നേതാവാണ്. വൈകാരികമായി പ്രതികരിക്കുന്ന ആളല്ല ജോസഫ്. മോൻസിനോടും ജോസഫിനോടും സംസാരിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ചർച്ചചെയ്ത് പരിഹരിക്കുമെന്നും മാണി പറഞ്ഞു.
ജാതി, മത പ്രചാരണങ്ങൾ തെരഞ്ഞെടുപ്പുകാലത്ത് പ്രചാരണായുധമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടം ഓർമ്മിപ്പിക്കുകമാത്രമാണ് ഓഫീസർ ചെയ്തിട്ടുള്ളത്. ശബരിമല പ്രചാരണായുധമാക്കിയാൽ ബിജെപി പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടിയേരി പറഞ്ഞു.
അതേസമയം, തോമസ് ചാഴിക്കാടനെ കോട്ടയത്ത് മത്സരിപ്പിക്കാനുള്ള തീരുമാനം പ്രവർത്തകരുടെ വികാരം മാനിച്ചാണെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണി പറഞ്ഞു. ജോസഫ് പാർട്ടിയിലെ ഉന്നതനായ നേതാവാണ്. വൈകാരികമായി പ്രതികരിക്കുന്ന ആളല്ല ജോസഫ്. മോൻസിനോടും ജോസഫിനോടും സംസാരിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ചർച്ചചെയ്ത് പരിഹരിക്കുമെന്നും മാണി പറഞ്ഞു.