ആപ്പ്ജില്ല

ആക്ടിവിസ്റ്റുകള്‍ മല കയറേണ്ടെന്നത് പാര്‍ട്ടിയുടെ നിലപാടല്ല; കടകംപള്ളിയെ തള്ളി കോടിയേരി

ഇന്ന് രാവിലെയാണ് കടകംപള്ളി ആക്ടിവിസ്റ്റുകള്‍ക്കെതിരെയുള്ള നിലപാട് വ്യക്തമാക്കിയത്

Samayam Malayalam 19 Oct 2018, 5:18 pm
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആക്ടിവിസ്റ്റുകള്‍ മലകയറേണ്ടെന്നത് പാര്‍ട്ടിയുടെ നിലപാടല്ല എന്നു വ്യക്തമാക്കിയാണ് കോടിയേരി രംഗത്തുവന്നത്.
Samayam Malayalam Kodiyeri Kada


ഒരാള്‍ ആക്ടിവിസ്റ്റ് ആണോ അല്ലയോ എന്നതല്ല പ്രശ്നം. മലകയറാന്‍ ഒരു സ്ത്രീക്ക് സുപ്രീംകോടതി വിധിപ്രകാരം അവകാശമുണ്ട്. അത് ഉറപ്പുവരുത്തുകയെന്നുള്ളത് സംസ്ഥാന സര്‍ക്കാരിന്‍റെ ബാധ്യതയാണ്. ഇതു തന്നെയാണ് സിപിഎമ്മിന്‍റെ നിലപാടെന്നും കോടിയേരി വ്യക്തമാക്കുന്നു.

ശബരിമലയില്‍ കയറി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരെയാണ് തടയുന്നത്. ആക്ടിവിസ്റ്റ് ആയാലും അല്ലെങ്കിലും കുഴപ്പമുണ്ടാക്കുന്നവരെ തടയാന്‍ പോലീസ് മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഇന്നു രാവിലെയാണ് ശബരിമല നടപ്പന്തൽ വരെയെത്തിയ രണ്ടു യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കേണ്ട എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. ശബരിമല കയറിയ രണ്ടു യുവതികളും ഭക്തരല്ലെന്ന വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു മന്ത്രിയുടെ നിലപാട്. ശബരിമല ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല. ആക്ടിവിസ്റ്റുകളായത് കൊണ്ട് മാത്രമാണ് അവരെ തിരിച്ചയക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്