തിരുവനന്തപുരം: വനിതാ മതില്‍ വന്‍വിജയമായപ്പോഴാണ് ആര്‍ എസ് എസുകാര്‍ അക്രമം അഴിച്ചുവിട്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കാസര്‍കോട് ജില്ലയിലെ ചേറ്റുകുണ്ടിലും കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി തലായിലുമാണ് മതിലിന്റെ ഭാഗമായ സ്‌ത്രീകളെ ആര്‍ എസ് എസുകാര്‍ അക്രമിച്ചത്. ജനാധിപത്യത്തിനും മതേനിരപേക്ഷതയ്‌ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഒരു വിലയും കല്‍പിക്കാത്ത സംഘപരിവാറിന്റെ ഫാസിസ്റ്റ് ശൈലിയാണ് ഈ അക്രമത്തിലൂെടെയും തുറന്നുകാട്ടപ്പെട്ടത്. നിരായുധരായ സ്‌ത്രീകള്‍ക്ക് നേരെ ബോംബും മാരകായുധങ്ങളും ഉപയോഗിച്ച് നടത്തിയ ഈ അക്രമങ്ങളിലൂടെ ഇവരുടെ തനിനിറമാണ് ഒരിക്കല്‍ കൂടി തുറന്നുകാട്ടപ്പെട്ടതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
വനിതാ മതില്‍ എന്ന ആശയം മുന്നോട്ട് വെച്ചപ്പോള്‍ മുതല്‍ അതിനെ പൊളിക്കാന്‍ തുടര്‍ച്ചയായി നടത്തിയ എല്ലാ നുണപ്രചാരണങ്ങയൈും തള്ളിക്കളഞ്ഞാണ് കേരളത്തിലെ സ്‌ത്രീകള്‍ മതിലിന്റെ ഭാഗമായത്. അമ്പത്തിയഞ്ച് ലക്ഷത്തിലേറെ സ്‌ത്രീകള്‍ മതിലില്‍ പങ്കാളികളായി. സംഘാടകര്‍ പ്രതീക്ഷിച്ചതിലും എത്രയോ വലിയ പങ്കാളിത്തമുണ്ടായെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വനിതാ മതില്‍ എന്ന ആശയം മുന്നോട്ട് വെച്ചപ്പോള്‍ മുതല്‍ അതിനെ പൊളിക്കാന്‍ തുടര്‍ച്ചയായി നടത്തിയ എല്ലാ നുണപ്രചാരണങ്ങയൈും തള്ളിക്കളഞ്ഞാണ് കേരളത്തിലെ സ്‌ത്രീകള്‍ മതിലിന്റെ ഭാഗമായത്. അമ്പത്തിയഞ്ച് ലക്ഷത്തിലേറെ സ്‌ത്രീകള്‍ മതിലില്‍ പങ്കാളികളായി. സംഘാടകര്‍ പ്രതീക്ഷിച്ചതിലും എത്രയോ വലിയ പങ്കാളിത്തമുണ്ടായെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.