ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ കൊ - ലീ - ബി സഖ്യം സംബന്ധിച്ച ആരോപണം ഒരു പടി കൂടി ഉയര്‍ത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ 1991ൽ കൊ ലീ ബി സഖ്യത്തിൻ്റെ പ്രചാരകനായിരുന്നുവെന്ന് കോടിയേരി ആരോപിച്ചു. ഇക്കാര്യത്തിൽ മുല്ലപ്പള്ളിയുമായി പരസ്യസംവാദത്തിന് തയ്യാറാണെന്നും കോടിയേരി പറഞ്ഞു. ഇപ്പോള്‍ ഉണ്ടായിട്ടുള്ള രഹസ്യധാരണ പുറത്തായപ്പോള്‍ അന്നത്തെ സഖ്യത്തെ തള്ളിപ്പറയുന്നത് ചരിത്രത്തോടുള്ള നീതികേടാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എന്തൊക്കെ സഖ്യമുണ്ടായാലും വടകര മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജൻ വിജയിക്കുമെന്നും കോടിയേരി പറഞ്ഞു. എൻഎസ്എസ് സിപിഎമ്മിൻ്റെ ശത്രുവല്ലെന്നും സിപിഎം സ്ഥാനാര്‍ത്ഥികള്‍ എൻഎസ്എസിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ക്ക് സൗഹാര്‍ദ്ദപരമായ സ്വീകരണമാണ് ലഭിച്ചിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.
വടകര ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളിൽ സിപിഎമ്മിനെതിരെ കോൺഗ്രസ് - ബിജെപി ധാരണയുണ്ടെന്നാണ് സിപിഎമ്മിൻ്റെ ആരോപണം. നാല് മണ്ഡലങ്ങളിൽ ദുര്‍ബലരായ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോൺഗ്രസിന് ബിജെപി വോട്ടുകള്‍ മറിച്ചു കൊടുക്കാനും പ്രതിഫലമായി തിരുവനന്തപുരത്ത് കോൺഗ്രസ് വോട്ടുകള്‍ ഉപോയോഗിച്ച് ബിജെപിയെ വിജയിപ്പിക്കാനുമാണ് പദ്ധതിയെന്നുമായിരുന്നു കോടിയേരിയുടെ ആരോപണം. എന്നാൽ ആരോപണം നിഷേധിച്ച കോൺഗ്രസ് മുഖാമുഖം സംവാദത്തിന് കോടിയേരിയെ വെല്ലുവിളിക്കുകയായിരുന്നു.
വടകര ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളിൽ സിപിഎമ്മിനെതിരെ കോൺഗ്രസ് - ബിജെപി ധാരണയുണ്ടെന്നാണ് സിപിഎമ്മിൻ്റെ ആരോപണം. നാല് മണ്ഡലങ്ങളിൽ ദുര്‍ബലരായ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി കോൺഗ്രസിന് ബിജെപി വോട്ടുകള്‍ മറിച്ചു കൊടുക്കാനും പ്രതിഫലമായി തിരുവനന്തപുരത്ത് കോൺഗ്രസ് വോട്ടുകള്‍ ഉപോയോഗിച്ച് ബിജെപിയെ വിജയിപ്പിക്കാനുമാണ് പദ്ധതിയെന്നുമായിരുന്നു കോടിയേരിയുടെ ആരോപണം. എന്നാൽ ആരോപണം നിഷേധിച്ച കോൺഗ്രസ് മുഖാമുഖം സംവാദത്തിന് കോടിയേരിയെ വെല്ലുവിളിക്കുകയായിരുന്നു.