ആപ്പ്ജില്ല

സ്വർണക്കടത്ത്: 'കേന്ദ്രമന്ത്രി വി മുരളീധരൻ സംശയനിഴലിൽ', കേസിൽ തെളിവുള്ളവർ അത് കൊടുക്കണമെന്ന് കോടിയേരി

സ്വര്‍ണക്കടത്ത് പുറത്തു വന്നയുടൻ ആരോപണങ്ങളുമായി രംഗത്തു വന്നവര്‍ ഇനിയെങ്കിലും തെളിവുകള്‍ നല്‍കാൻ തയ്യാറാകണമെന്നും അല്ലെങ്കിൽ പറഞ്ഞതൊക്കെ കള്ളമാണെന്നു വരുമെന്നും കോടിയേരി പറഞ്ഞു.

Samayam Malayalam 11 Jul 2020, 3:47 pm
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷ സംസ്ഥാന വ്യാപകസമരവുമായി മുന്നോട്ടു പോകുന്നതിനിടെ ബിജെപി നേതൃത്വത്തെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസ് എൻഐഎ ഏറ്റെടുത്ത സാഹചര്യത്തിലും വിവാദങ്ങളുടെ പുകമറ ഉയര്‍ത്തുന്നവര്‍ യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. കൊവിഡ് കാലത്ത് നാടിനെയും നാട്ടുകാരെയും കുരുതികൊടുത്ത് ഹീനമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാൻ ശ്രമിക്കുന്ന ബിജെപി - യുഡിഎഫ് കൂട്ടുകെട്ടിനെ ജനം തിരിച്ചറിയുമെന്നും കോടിയേരി പറഞ്ഞു.
Samayam Malayalam വി മുരളീധരനെതിരെ ആരോപണം
വി മുരളീധരനെതിരെ ആരോപണം


സ്വര്‍ണം കൊണ്ടുവന്നത് നയതന്ത്ര ബാഗേജിലല്ലെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ്റെ പ്രസ്താവന സ്വര്‍ണക്കടത്തുകാരെ വെള്ള പൂശാനാണോ എന്ന് കോടിയേരി ചോദിച്ചു. സ്വര്‍ണം കൊണ്ടുവന്ന നയതന്ത്ര ബാഗേജ് വിട്ടുകൊടുക്കാൻ ഇടപെട്ടത് സംഘപരിവാര്‍ പ്രവര്‍ത്തകനായ ഒരു ക്ലിയറിങ് ഏജൻ്റാണെന്നത് നിസ്സാരമല്ല. ബാഗ് വിട്ടു തന്നില്ലെങ്കിൽ പണി പോകുമെന്ന് ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് കോടിയേരി പറഞ്ഞു. ബാഗ് വിട്ടുകൊടുക്കില്ലെന്ന് അറിയിച്ചപ്പോള്‍ അത് തിരിച്ചയയ്ക്കാനും ഇയാള്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാൽ ഇതിനു പിന്നാലെയാണ് വി മുരളീധരൻ്റെ പ്രസ്താവനയെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

Also Read: സി. ലൂസിയ്ക്ക് എത്രയും വേഗം പോലീസ് സംരക്ഷണം കൊടുക്കണം: ഉത്തരവിട്ട് കേരള ഹൈക്കോടതി

നയതന്ത്ര ബാഗേജ് ക്ലിയര്‍ ചെയ്യാൻ ഏജൻ്റിൻ്റെ ആവശ്യമില്ലനെ്നും എന്നിട്ടും ബിഎംഎസ് നേതാവ് അതിൽ ഇടപെട്ടെന്നും കോടിയേരി ആരോപിച്ചു. കേസില ആസൂത്രകരിലേയ്ക്കു വിരല്‍ ചൂണ്ടുന്ന ഈ ഇടപാടിനെ വെള്ളപൂശാനായിരുന്നോ നയതന്ത്ര ബാഗേജല്ലെന്ന വി മുരളീധരൻ്റെ പ്രസ്താവനയെന്ന് കോടിയേരി ചോദിച്ചു. വി മുരളീധരൻ സംശയത്തിൻ്റെ നിഴലിലാണെന്നു പറഞ്ഞ കോടിയേരി അദ്ദേഹം വിദേശകാര്യ സഹമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് ഉചിതമാണോ എന്ന് ആലോചിക്കുന്നത് ഉചിതമാണെന്നും കൂട്ടിച്ചേര്‍ത്തു. മറ്റു കള്ളക്കടത്തു കേസുകളുടെ ഗതി ഈ കേസിന് ഉണ്ടാകരുതെന്ും മറ്റു കേസുകളുടെ പിന്നാമ്പുറങ്ങളിലേയ്ക്കു കൂടി ഈ കേസിലൂടെ കടക്കാനാകണമെന്നും കോടിയേരി പറഞ്ഞു.

Also Read: മോദിയുടെ പ്രസ്‌താവനയ്‌ക്കെതിരെ രാഹുലിൻ്റെ 'അസത്യാഗ്രഹി' പരാമർശം; തുടക്കമിട്ടത് ഡികെ ശിവകുമാർ

സ്വര്‍ണക്കടത്തിൽ പലര്‍ക്കുമെതിരെ തെളിവുണ്ടെന്ന് കുറേ പേര്‍ അവകാശപ്പെട്ടെന്നും അവര്‍ തെളിവുകള്‍ അന്വേഷണസംഘത്തിന് കൊടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. യുഎപിഎയിലെ 43 എഫ് ഇതിനു അവസരം നല്‍കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു. കസ്റ്റംസ് അന്വേഷിച്ചപ്പോള്‍ തെളിവ് നല്‍കാത്തവര്‍ ഇപ്പോഴെങ്കിലും അതിനു തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഇനിയും തെളിവുകള്‍ കൊടുത്തില്ലെങ്കിൽ വിളിച്ചു പറഞ്ഞതൊക്കെ കള്ളമായിരുന്നുവെന്നു സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ലെന്നും കോടിയേരി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്