വയലിനിസ്റ്റ് ബാലഭാസ്കറിന് ആദരാഞ്ജലിയർപ്പിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വയലിനില്‍ വിസ്മയം തീര്‍ത്ത പ്രതിഭയായിരുന്നു ബാലഭാസ്‌ക്കറെന്ന് അദ്ദേഹം പറഞ്ഞു. വയലിനില്‍ അദ്ദേഹം ചെയ്യുന്ന ഫ്യൂഷന്‍ സംഗീതത്തിന് ഏറെ ആരാധകരുണ്ട്. കാല്‍ നൂറ്റാണ്ട് സംഗീതരംഗത്ത് സജീവമായി നിന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ പ്രണയഗാനങ്ങള്‍ അടങ്ങിയ ആല്‍ബങ്ങള്‍ സുപ്രസിദ്ധങ്ങളാണ്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാരം ബാലഭാസ്‌കറിന്റെ കഴിവിനുള്ള അംഗീകാരമാണെന്നും കോടിയേരി ബാലകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
അപകടത്തില്‍പ്പെട്ട ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ആരോഗ്യസ്ഥിതിയെ കുറിച്ചാരായാനും ബന്ധുക്കളെ സമാധാനിപ്പിക്കാനുമായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ താനും പോയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവരുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആകസ്മികമായെത്തിയ ഹൃദയാഘാതമാണ് ആ മിടുക്കനായ ചെറുപ്പക്കാരനെ അപഹരിച്ചുകളഞ്ഞതെന്നും കോടിയേരി പറഞ്ഞു.
ബാലഭാസ്‌കറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കാളിയാവുന്നു. അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കോടിയേരി വ്യക്തമാക്കി.
ബാലഭാസ്കർ ചൊവ്വാഴ്ച പുലർച്ചെ 12.56നാണ് മരണത്തിനു കീഴടങ്ങിയത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനത്തിനു പോയി മടങ്ങുവഴിയാണ് കഴിഞ്ഞ ചൊവ്വാഴ്ച ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ടത്. ഏക മകള്‍ രണ്ട് വയസുകാരി തേജസ്വിനി അന്ന് തന്നെ അപകടത്തില്‍ മരിച്ചിരുന്നു.ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തില്‍പ്പെട്ട ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും ആരോഗ്യസ്ഥിതിയെ കുറിച്ചാരായാനും ബന്ധുക്കളെ സമാധാനിപ്പിക്കാനുമായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ താനും പോയിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അവരുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആകസ്മികമായെത്തിയ ഹൃദയാഘാതമാണ് ആ മിടുക്കനായ ചെറുപ്പക്കാരനെ അപഹരിച്ചുകളഞ്ഞതെന്നും കോടിയേരി പറഞ്ഞു.
ബാലഭാസ്‌കറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കാളിയാവുന്നു. അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കോടിയേരി വ്യക്തമാക്കി.
ബാലഭാസ്കർ ചൊവ്വാഴ്ച പുലർച്ചെ 12.56നാണ് മരണത്തിനു കീഴടങ്ങിയത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. കുടുംബത്തോടൊപ്പം തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനത്തിനു പോയി മടങ്ങുവഴിയാണ് കഴിഞ്ഞ ചൊവ്വാഴ്ച ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ടത്. ഏക മകള്‍ രണ്ട് വയസുകാരി തേജസ്വിനി അന്ന് തന്നെ അപകടത്തില്‍ മരിച്ചിരുന്നു.ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.