തൃശൂർ: സാമൂഹികമാധ്യമങ്ങൾ വികാരപ്രകടനത്തിനുള്ള വേദിയാക്കി മാറ്റരുതെന്ന് കോടിയേരി ബാലകൃഷ്ണൻ. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം അന്തസുറ്റതാകണം. അതിലൂടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് ആത്മസംതൃപ്തിക്കല്ലാതെ പ്രസ്ഥാനത്തിന് ഗുണം ചെയ്യില്ല. ഫേസ്ബുക് വാക്പോരിന്റെ പശ്ചാത്തലത്തിൽ കോടിയേരി തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വി എസ് അച്യുതാനന്ദൻ സാമൂഹിക മാധ്യമങ്ങളിൽ സജീവമായതിന് പിന്നാലെയാണ് നേതാക്കൾ തമ്മിലുള്ള വാക്പോര് തുടങ്ങിയത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ പ്രവൃത്തി തെമ്മാടിത്തരം എന്ന് പറഞ്ഞ വി എസ് നിമിഷങ്ങൾക്കകം ഫേസ്ബുക്കിലൂടെ തിരുത്തി. ഉമ്മൻചാണ്ടിക്കെതിരെ തുടർന്ന് പോസ്റ്റിട്ടു. എന്നാൽ മറുകുറിപ്പായി പിണറായിയോട് പത്ത് ചോദ്യങ്ങളുമായി ചെന്നിത്തല രംഗത്തെത്തി. വിഎസ്-പിണറായി പോരിനെ ഓർമിപ്പിച്ചുള്ള ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റും വന്നതോടെയാണ് കോടിയേരി വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയത്.
വി എസ് അച്യുതാനന്ദൻ സാമൂഹിക മാധ്യമങ്ങളിൽ സജീവമായതിന് പിന്നാലെയാണ് നേതാക്കൾ തമ്മിലുള്ള വാക്പോര് തുടങ്ങിയത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ പ്രവൃത്തി തെമ്മാടിത്തരം എന്ന് പറഞ്ഞ വി എസ് നിമിഷങ്ങൾക്കകം ഫേസ്ബുക്കിലൂടെ തിരുത്തി. ഉമ്മൻചാണ്ടിക്കെതിരെ തുടർന്ന് പോസ്റ്റിട്ടു. എന്നാൽ മറുകുറിപ്പായി പിണറായിയോട് പത്ത് ചോദ്യങ്ങളുമായി ചെന്നിത്തല രംഗത്തെത്തി. വിഎസ്-പിണറായി പോരിനെ ഓർമിപ്പിച്ചുള്ള ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റും വന്നതോടെയാണ് കോടിയേരി വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയത്.