തിരുവനന്തപുരം: മകനെതിരെ കോടികളുടെ തട്ടിപ്പ് ആരോപണം ഉയര്‍ന്ന സാഹചര്യത്തിൽ ആത്മാഭിമാനമുണ്ടെങ്കിൽ കോടിയേരി ബാലകൃഷ്ണൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാനവക്താവ് എം എസ് കുമാര്‍. ലോകകേരളസഭ എന്ന പരിപാടി സംഘടിപ്പിച്ചതിനു പിന്നിലും സാമ്പത്തികനേട്ടമാണ് ലക്ഷ്യമിട്ടതെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ലോക കേരളസഭ പരിപാടിക്ക് ബിനാമി ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കേരളത്തില്‍ അറിയപ്പെടുന്ന വ്യവസായികളെല്ലാം മാര്‍ക്കിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സഹയാത്രികരാണെന്നും ഇക്കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎം സംസ്ഥാസ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി ദുബായിലെ കമ്പനിയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത ആരോപണത്തിലാണ് എം.എസ്.കുമാറിൻ്റെ പ്രതികരണം. ദുബായിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് ബിനോയ് രണ്ടു തവണയായി 13 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.
അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തനിക്കെതിരെ ദുബായിൽ കേസില്ലെന്നും ബിനോയ് കോടിയേരി പ്രതികരിച്ചു.
ലോക കേരളസഭ പരിപാടിക്ക് ബിനാമി ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കേരളത്തില്‍ അറിയപ്പെടുന്ന വ്യവസായികളെല്ലാം മാര്‍ക്കിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സഹയാത്രികരാണെന്നും ഇക്കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഎം സംസ്ഥാസ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരി ദുബായിലെ കമ്പനിയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത ആരോപണത്തിലാണ് എം.എസ്.കുമാറിൻ്റെ പ്രതികരണം. ദുബായിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് ബിനോയ് രണ്ടു തവണയായി 13 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.
അതേസമയം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തനിക്കെതിരെ ദുബായിൽ കേസില്ലെന്നും ബിനോയ് കോടിയേരി പ്രതികരിച്ചു.