ആപ്പ്ജില്ല

കൊട്ടിയൂര്‍ പീഡനം; പെൺകുട്ടി മൊഴിമാറ്റി

താനും വൈദികനും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് പെൺകുട്ടി

Samayam Malayalam 2 Aug 2018, 7:38 am
കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനത്തിൽ വൈദികന് അനുകൂല മൊഴി നല്‍കി പീഡനക്കേസിലെ ഇരയായ പെൺകുട്ടി. താനും വൈദികനും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ആ സമയത്ത് തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നുമാണ് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരിക്കുന്നത്. കൊട്ടിയൂര്‍ പീഡനക്കേസില്‍ തലശ്ശേരി പോക്സോ കോടതിയില്‍ വിചാരണ ആരംഭിച്ച ഘട്ടത്തിലാണ് പെണ്‍കുട്ടി കൂറ് മാറിയത്.
Samayam Malayalam pw20170308kotiyoor-rape


താന്‍ ഫാ.റോബിനുമൊത്തുള്ള കുടുംബ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും തന്നെയും കുട്ടിയേയും സംരക്ഷിച്ചാല്‍ മതിയെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. എന്നാല്‍ പീഡനം നടന്ന സമയം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പ്രോസിക്യുഷന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ വൈദികനെതിരെ പോക്സോ നിയമ പ്രകാരമുള്ള കേസ് നിലനില്‍ക്കും. പെണ്‍കുട്ടിയുടെ കൂറുമാറ്റം കേസില്‍ വൈദികന് രക്ഷപ്പെടാനുള്ള വഴിയൊരുക്കുകയാണ്. വൈദികനുമായി ബന്ധപ്പെട്ടവർ പെൺകുട്ടിയുമായി ധാരണയായിട്ടുണ്ടെന്നുവേണം ഇതിലൂടെ മനസ്സിലാക്കാൻ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്