കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍റെ കട കോഴിക്കോട് കോര്‍പ്പറേഷൻ അടച്ചു പൂട്ടി. 30 വര്‍ഷമായി കട ലൈസൻസില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ലൈസൻസ് പുതുക്കാത്തതിനാലാണ് കട അടച്ചു പൂട്ടിയതെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാൽ ഹെൽത്ത് ഓഫീസര്‍മാര്‍ക്കെതിരെ പരാതി നല്‍കിയതിലുള്ള പ്രതികാര നടപടിയാണിതെന്നാണ് ടി നസറുദ്ദീന്‍റെ ആരോപണം. കഴിഞ്ഞ 30 വര്‍ഷമായി ലൈസൻസില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കോര്‍പ്പറേഷൻ പറയുന്നു. 1990ലെ ഒരു കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ലൈസൻസ് എടുക്കില്ലെന്ന നിലപാടിലായിരുന്നു നസറുദ്ദീൻ.എന്നാൽ നോട്ടീസില്ലാത്തതിന്‍റെ പേരിൽ കോര്‍പ്പറേഷൻ പല തവണ നസറുദ്ദീന് നോട്ടീസ് നല്‍കിയിരുന്നു.
തന്‍റെ കടയ്ക്ക് ലൈസൻസില്ലെന്നും മറ്റു വ്യാപാരികളും ലൈസൻസ് എടുക്കേണ്ടതില്ലെന്നും ഒരു പൊതുപരിപാടിയിൽ വെച്ച് നസറുദ്ദീൻ പ്രസംഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാപനത്തിൽ കോര്‍പ്പറേഷൻ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. 1994ൽ പുതിയ മുനിസിപ്പൽ നിയമം നിലവിൽ വന്നതോടെ പഴയ കോടതി ഉത്തരവിന് സാധുതയില്ലന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നസറുദ്ദീന്‍റെ സ്ഥാപനത്തിന് നോട്ടീസ് നല്‍കിയത്.
പല തവണ നോട്ടീസ് ലഭിച്ചിരുന്നെങ്കിലും മറുപടി നല്‍കാൻ നസറുദ്ദീൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് സ്ഥാപനം അടച്ചുപൂട്ടാനുള്ള നടപടി കോര്‍പ്പറേഷൻ സ്വീകരിച്ചതെന്ന് സെക്രട്ടറി വ്യക്തമാക്കി.
എന്നാൽ ഇത്തരം വ്യാപാര സ്ഥാപനത്തിന്‍റെ ലൈൻസിന്‍റെ ആവശ്യമില്ലെന്നും ലൈസൻസ് എടുക്കില്ലെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നസറുദ്ദീൻ. ഇത് മറ്റുളളവരെക്കൂടി ബോധ്യപ്പെടുത്താനാണ് ലൈസൻസ് എടുക്കാത്തത്. ഹെൽത്ത് ഓഫീസര്‍മാര്‍ക്കെതിരെ പരാതി നല്‍കിയതിലുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് കട പൂട്ടിച്ചതെന്നും നസറുദ്ദീൻ ചൂണ്ടിക്കാട്ടി.
തന്‍റെ കടയ്ക്ക് ലൈസൻസില്ലെന്നും മറ്റു വ്യാപാരികളും ലൈസൻസ് എടുക്കേണ്ടതില്ലെന്നും ഒരു പൊതുപരിപാടിയിൽ വെച്ച് നസറുദ്ദീൻ പ്രസംഗിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാപനത്തിൽ കോര്‍പ്പറേഷൻ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. 1994ൽ പുതിയ മുനിസിപ്പൽ നിയമം നിലവിൽ വന്നതോടെ പഴയ കോടതി ഉത്തരവിന് സാധുതയില്ലന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നസറുദ്ദീന്‍റെ സ്ഥാപനത്തിന് നോട്ടീസ് നല്‍കിയത്.
പല തവണ നോട്ടീസ് ലഭിച്ചിരുന്നെങ്കിലും മറുപടി നല്‍കാൻ നസറുദ്ദീൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് സ്ഥാപനം അടച്ചുപൂട്ടാനുള്ള നടപടി കോര്‍പ്പറേഷൻ സ്വീകരിച്ചതെന്ന് സെക്രട്ടറി വ്യക്തമാക്കി.
എന്നാൽ ഇത്തരം വ്യാപാര സ്ഥാപനത്തിന്‍റെ ലൈൻസിന്‍റെ ആവശ്യമില്ലെന്നും ലൈസൻസ് എടുക്കില്ലെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നസറുദ്ദീൻ. ഇത് മറ്റുളളവരെക്കൂടി ബോധ്യപ്പെടുത്താനാണ് ലൈസൻസ് എടുക്കാത്തത്. ഹെൽത്ത് ഓഫീസര്‍മാര്‍ക്കെതിരെ പരാതി നല്‍കിയതിലുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് കട പൂട്ടിച്ചതെന്നും നസറുദ്ദീൻ ചൂണ്ടിക്കാട്ടി.