കോഴിക്കോട്: മുക്കം നീലേശ്വരം ഗവ ഹയർസെക്കന്ററി സ്കൂളിൽ അധ്യാപകൻ ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തെത്തുടർന്ന് തടഞ്ഞുവെച്ച ഒരു വിദ്യാർത്ഥിയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മുഴുവൻ വിഷയത്തിലും വിദ്യാർത്ഥിക്ക് എ പ്ലസ് ഉണ്ട്. അധ്യാപകൻ എഴുതിച്ചേർത്ത ഉത്തരം വെട്ടിക്കുറച്ചാണ് ഫലം പ്രസിദ്ധീകരിച്ചത്. എൻസിസിക്കുള്ള ഗ്രേഡുകൂടി ചേർത്താണ് ഫലം പ്രസിദ്ധീകരിച്ചത്. അധ്യാപകൻ എഴുതിച്ചേർത്ത ഉത്തരത്തിന്റെ മാർക്ക് വെട്ടിക്കുറച്ചശേഷം വിദ്യാർത്ഥി ജയിക്കുകയാണെങ്കിൽ പരീക്ഷാഫലം പുറത്തുവിടാമെന്നായിരുന്നു ധാരണ. എന്നാൽ അധ്യാപകൻ എഴുതിച്ചേർത്ത ഭാഗംകൂടി വെട്ടിക്കുറച്ചിട്ടും കുട്ടിക്ക് നല്ല മാർക്ക് ലഭിച്ചു.
അതേസമയം സ്കൂളിലെ ഹയർസെക്കന്ററി പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ റിപ്പോർട്ട് നൽകി. കൂടുതൽ ഉത്തരക്കടലാസ് തിരുത്തിയതായും സംഭവത്തിൽ കൂടുതൽ അധ്യാപകരുടെ പങ്ക് ഉള്ളതായി സംശയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. പ്ലസ് വണ്‍ കൊമേഴ്സിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷൻ പേപ്പറിന്റെ 31 ഉത്തരക്കടലാസുകൾ തിരുത്തിയതിൽ രണ്ട് കുട്ടികൾ ഇപ്രൂവ്മെന്റ് പരീക്ഷ എഴുതണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മറ്റ് മുപ്പതുപേരുടെ പരീക്ഷയുടെകാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.
അതേസമയം സ്കൂളിലെ ഹയർസെക്കന്ററി പരീക്ഷയിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന് വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ റിപ്പോർട്ട് നൽകി. കൂടുതൽ ഉത്തരക്കടലാസ് തിരുത്തിയതായും സംഭവത്തിൽ കൂടുതൽ അധ്യാപകരുടെ പങ്ക് ഉള്ളതായി സംശയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. പ്ലസ് വണ്‍ കൊമേഴ്സിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷൻ പേപ്പറിന്റെ 31 ഉത്തരക്കടലാസുകൾ തിരുത്തിയതിൽ രണ്ട് കുട്ടികൾ ഇപ്രൂവ്മെന്റ് പരീക്ഷ എഴുതണമെന്ന് റിപ്പോർട്ടിൽ പറയുന്നു. മറ്റ് മുപ്പതുപേരുടെ പരീക്ഷയുടെകാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.