പത്തനംതിട്ട: കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും യുവമോർച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വ പ്രകാശ് ബാബു റിമാൻഡിൽ. പ്രകാശ് ബാബുവിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഇതിനെതിരെ നാളെ ജില്ലാ കോടതിയിൽ പ്രകാശ് ബാബു ഹർജി നൽകും. ചിത്തിര ആട്ട വിശേഷക്കാലത്ത് ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രകാശ് ബാബുവിനെ റിമാൻഡ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പോലീസ് പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ നാലിന് മുമ്പായി പത്രിക സമർപ്പിക്കണമെന്നിരിക്കെ ഇന്നാണ് പ്രകാശ് ബാബു കോടതിയിൽ കീഴടങ്ങിയത്.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളാണ് നിലവിലുള്ളത്. ശബരിമലയിൽ കലാപത്തിന് ശ്രമിച്ചു, സ്ത്രീയെ തടഞ്ഞുവെച്ചു, ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെ പോലീസ് വാഹനങ്ങൾ തകർത്ത കേസുകളിലാണ് പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ടുള്ളത്.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളാണ് നിലവിലുള്ളത്. ശബരിമലയിൽ കലാപത്തിന് ശ്രമിച്ചു, സ്ത്രീയെ തടഞ്ഞുവെച്ചു, ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിനിടെ പോലീസ് വാഹനങ്ങൾ തകർത്ത കേസുകളിലാണ് പ്രകാശ് ബാബുവിനെതിരെ അറസ്റ്റ് വാറണ്ടുള്ളത്.