തിരുവനന്തപുരം: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയ്ക്കെതിരെ പോലീസിൽ പരാതി. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലാണ് പോലീസിൽ പരാതി നല്‍കിയത്. പൗരത്വ ബിൽ പാര്‍ലമെന്‍റ് പാസാക്കിയതിൽ കോൺഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പ്രതിഷേധിച്ചതിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ ചിത്രം തയ്യാറാക്കി പോസ്റ്റ് ചെയ്തതിനാണ് പരാതി. പൗരത്വ ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് എന്ന അടിക്കുറിപ്പുമായി പോസ്റ്റ് ചെയ്ത ചിത്രത്തിൽ എഐഎംഐഎം നേതാവും ലോക്സഭാ എംപിയുമായ അസദുദ്ദീൻ ഉവൈസിയുടെ ചിത്രവും സോണിയ ഗാന്ധിയുടെ ചിത്രവും വെട്ടിച്ചേര്‍ത്തുള്ള ഫോട്ടോയാണ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. സോണിയ ഗാന്ധിയെ പരിഹസിച്ചു കൊണ്ടുള്ള ഈ ചിത്രം ഐടി നിയമത്തിന്‍റെ ലംഘനവും അപകീര്‍ത്തിപരവുമാണെന്നാണ് കെപിസിസിയുടെ ആരോപണം. ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ രാജു പി നായരാണ് ഡിജിപിയ്ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്.
Also Read: പൗരത്വ ഭേദഗതിയ്ക്കെതിരെ പ്രതിഷേധാഗ്നിയിൽ അസം: ചിത്രങ്ങളിലൂടെ
അതേസമയം, അബ്ദുള്ളക്കുട്ടിയുടെ നിലപാടിനെതിരെ കോൺഗ്രസ് നേതാവ് മാത്യൂ കുഴൽനാടനടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. താൻ ജനിച്ച സമുദായം വലിയ ഭീഷണി നേരിടുന്ന കാലത്ത് അവര്‍ക്കൊപ്പം നിന്നില്ലെങ്കിലും വഞ്ചിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നായിരുന്നു മാത്യൂ കുഴൽനാടന്‍റെ വിമര്‍ശനം. എന്നാൽ വിവാദമായതോടെ അബ്ദുള്ളക്കുട്ടി പോസ്റ്റ് പിൻവലിച്ചു.
Also Read: 'നിയമം നിങ്ങൾക്ക് അനുകൂലമാണ്, ഇപ്പോൾ ഉത്തരവില്ല'; ശബരിമല ഹർജിയിൽ സുപ്രീംകോടതി പറഞ്ഞ അഞ്ച് കാര്യങ്ങൾ
മുൻപ് കോൺഗ്രസിലായിരുന്ന അബ്ദുള്ളക്കുട്ടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതിനു പിന്നാലെയാണ് പാര്‍ട്ടി പുറത്താക്കിയത്. എന്നാൽ പിന്നാലെ താൻ ദേശീയ മുസ്ലീമാണെന്ന് പ്രഖ്യാപിച്ച് അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേരുകയായിരുന്നു. പിന്നീട് പാര്‍ട്ടി അബ്ദുള്ളക്കുട്ടിയെ സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാനസര്‍ക്കാരും പ്രതിപക്ഷവും വൻ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതിനിടയിലാണ് അബ്ദുള്ളക്കുട്ടിയുടെ വിവാദം. സംയുക്തമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചര്‍ച്ച നടത്തി.
Also Read: പൗരത്വ ഭേദഗതിയ്ക്കെതിരെ പ്രതിഷേധാഗ്നിയിൽ അസം: ചിത്രങ്ങളിലൂടെ
അതേസമയം, അബ്ദുള്ളക്കുട്ടിയുടെ നിലപാടിനെതിരെ കോൺഗ്രസ് നേതാവ് മാത്യൂ കുഴൽനാടനടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. താൻ ജനിച്ച സമുദായം വലിയ ഭീഷണി നേരിടുന്ന കാലത്ത് അവര്‍ക്കൊപ്പം നിന്നില്ലെങ്കിലും വഞ്ചിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നായിരുന്നു മാത്യൂ കുഴൽനാടന്‍റെ വിമര്‍ശനം. എന്നാൽ വിവാദമായതോടെ അബ്ദുള്ളക്കുട്ടി പോസ്റ്റ് പിൻവലിച്ചു.
Also Read: 'നിയമം നിങ്ങൾക്ക് അനുകൂലമാണ്, ഇപ്പോൾ ഉത്തരവില്ല'; ശബരിമല ഹർജിയിൽ സുപ്രീംകോടതി പറഞ്ഞ അഞ്ച് കാര്യങ്ങൾ
മുൻപ് കോൺഗ്രസിലായിരുന്ന അബ്ദുള്ളക്കുട്ടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതിനു പിന്നാലെയാണ് പാര്‍ട്ടി പുറത്താക്കിയത്. എന്നാൽ പിന്നാലെ താൻ ദേശീയ മുസ്ലീമാണെന്ന് പ്രഖ്യാപിച്ച് അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേരുകയായിരുന്നു. പിന്നീട് പാര്‍ട്ടി അബ്ദുള്ളക്കുട്ടിയെ സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തുകയായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാനസര്‍ക്കാരും പ്രതിപക്ഷവും വൻ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതിനിടയിലാണ് അബ്ദുള്ളക്കുട്ടിയുടെ വിവാദം. സംയുക്തമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചര്‍ച്ച നടത്തി.