തിരുവനന്തപുരം: കേരള സർക്കാർ വിഭാവനം ചെയ്യുന്ന സിൽവര്‍ലൈൻ അതിവേഗ പാതയ്ക്ക് ബദൽ നിര്‍ദേശവുമായി കോൺഗ്രസ്. പദ്ധതിയ്ക്കു മുന്നോടിയായി നടത്തുന്ന സര്‍വേയ്ക്കെതിരെ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തു പലയിടത്തും സമരം നടക്കുന്നതിനിടയിലാണ് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ പുതിയ നിര്‍ദേശം. പുതിയ ഗ്രീൻഫീൽഡ് റെയിൽപാതയ്ക്ക് പകരമായി കേരളത്തെ വടക്കു നിന്നു തെക്കോട്ട് ബന്ധിപ്പിക്കുന്ന പുതിയ വിമാന സര്‍വീസ് ശൃംഖലയാണ് സുധാകരൻ മുന്നോട്ടു വെക്കുന്നത്. യൂട്യൂബ് മുഖേന സംപ്രേഷണം ചെയ്യുന്ന ലെറ്റ്സ് ടോക്ക് പൊളിറ്റിക്സ് പരിപാടിയിലായിരുന്നു കെ സുധാകരൻ തന്‍റെ പുതിയ നിര്‍ദേശം അവതരിപ്പിച്ചത്. ഫ്ലൈ ഇൻ കേരള എന്നാണ് കെ സുധാകരൻ പുതിയ പദ്ധതിയെ വിശേഷിപ്പിച്ചത്. കേരള സര്‍ക്കാരിനു സ്വന്തമായി ഏതാനും വിമാനങ്ങള്‍ വാങ്ങി വിവിധ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്താമെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. സിൽവര്‍ലൈനിനു നിര്‍മാണച്ചെലവ് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ പോകുമെങ്കിലും വിമാന സര്‍വീസ് പദ്ധതി ആയിരം കോടി രൂപയിൽ താഴെ യാഥാര്‍ഥ്യമാക്കാമെന്നും സുധാകരൻ പറഞ്ഞു.
Also Read: 'അസാനി' ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
നിലവിലുള്ള വിമാനത്താവളങ്ങള്‍ തന്നെ ഉപയോഗിക്കാമെന്നും കേരള സര്‍ക്കാര്‍ ഉടമസ്ഥതയിൽ പത്തോളം ചെറുവിമാനങ്ങള്‍ വാങ്ങിയാൽ സര്‍വീസ് യാഥാര്‍ഥ്യമാക്കാമെന്നും കെ സുധാകരൻ വാദിച്ചു. താൻ 13 വര്‍ഷം മുൻപ് ദക്ഷിണാഫ്രിക്കയിൽ പോയപ്പോള്‍ സമാനമായ പദ്ധതി കണ്ടിരുന്നു. ചെക്ക് ഇൻ ലഗേജ് ഇല്ലെങ്കിൽ 40 മിനിട്ട് നേരത്തെ എത്തണമെന്ന നിബന്ധനയില്ല. ബസ് ടിക്കറ്റ് എടുക്കുന്നതു പോലെ വിമാനത്താവളത്തിലെത്തി യാത്രയ്ക്ക് തൊട്ടുമുൻപു തന്നെ ടിക്കറ്റെടുക്കാം. അധികസമയം കാത്തിരിപ്പ് വേണ്ടിവരില്ലെന്നും മൂന്ന് മണിക്കൂര്‍ സമയം കൊണ്ട് കാസര്‍കോട് നിന്നു തിരുവനന്തപുരത്ത് എത്താമെന്നും കെ സുധാകരൻ പറഞ്ഞു. ആവശ്യമെങ്കിൽ മറ്റു ജില്ലകളിൽ വിമാനത്താവളങ്ങള്‍ നിര്‍മിക്കാമെന്നും ഇതിനും അധികം തുക ചെലവാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയ്ക്ക് ഏറിയാൽ 1000 കോടി രൂപ മാത്രമാണ് ചെലവു വരികയെന്നും പദ്ധതി പൊളിഞ്ഞാലും വലിയ നഷ്ടമുണ്ടാകില്ലെന്നും കെ സുധാകരൻ പറഞ്ഞു.
Also Read: ദിലീപുമായുള്ള സെൽഫി: ദുഖമില്ലെന്ന് ജെബി മേത്തര്‍; 'രാഷ്ട്രീയക്കാരും പ്രതികളാകാറുണ്ട്, അവര്‍ക്കൊപ്പവും വേദി പങ്കിടാറുണ്ട്'
കെ റെയിൽ പദ്ധതിയ്ക്ക് 64000 കോടി രൂപ ചെലവാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും പദ്ധതി നടപ്പാക്കാൻ വൈകുന്തോറും തുക പല മടങ്ങായി വര്‍ധിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും ഭൂമിയേറ്റെടുക്കൽ ആവശ്യമായതുമായ കെ റെയിൽ സിൽവര്‍ലൈൻ പദ്ധതി ഉപേക്ഷിച്ച് പുതിയ വ്യോമഗതാഗത പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കെ സുധാകരൻ പറഞ്ഞു.
Also Read: 'അസാനി' ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
നിലവിലുള്ള വിമാനത്താവളങ്ങള്‍ തന്നെ ഉപയോഗിക്കാമെന്നും കേരള സര്‍ക്കാര്‍ ഉടമസ്ഥതയിൽ പത്തോളം ചെറുവിമാനങ്ങള്‍ വാങ്ങിയാൽ സര്‍വീസ് യാഥാര്‍ഥ്യമാക്കാമെന്നും കെ സുധാകരൻ വാദിച്ചു. താൻ 13 വര്‍ഷം മുൻപ് ദക്ഷിണാഫ്രിക്കയിൽ പോയപ്പോള്‍ സമാനമായ പദ്ധതി കണ്ടിരുന്നു. ചെക്ക് ഇൻ ലഗേജ് ഇല്ലെങ്കിൽ 40 മിനിട്ട് നേരത്തെ എത്തണമെന്ന നിബന്ധനയില്ല. ബസ് ടിക്കറ്റ് എടുക്കുന്നതു പോലെ വിമാനത്താവളത്തിലെത്തി യാത്രയ്ക്ക് തൊട്ടുമുൻപു തന്നെ ടിക്കറ്റെടുക്കാം. അധികസമയം കാത്തിരിപ്പ് വേണ്ടിവരില്ലെന്നും മൂന്ന് മണിക്കൂര്‍ സമയം കൊണ്ട് കാസര്‍കോട് നിന്നു തിരുവനന്തപുരത്ത് എത്താമെന്നും കെ സുധാകരൻ പറഞ്ഞു. ആവശ്യമെങ്കിൽ മറ്റു ജില്ലകളിൽ വിമാനത്താവളങ്ങള്‍ നിര്‍മിക്കാമെന്നും ഇതിനും അധികം തുക ചെലവാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയ്ക്ക് ഏറിയാൽ 1000 കോടി രൂപ മാത്രമാണ് ചെലവു വരികയെന്നും പദ്ധതി പൊളിഞ്ഞാലും വലിയ നഷ്ടമുണ്ടാകില്ലെന്നും കെ സുധാകരൻ പറഞ്ഞു.
Also Read: ദിലീപുമായുള്ള സെൽഫി: ദുഖമില്ലെന്ന് ജെബി മേത്തര്‍; 'രാഷ്ട്രീയക്കാരും പ്രതികളാകാറുണ്ട്, അവര്‍ക്കൊപ്പവും വേദി പങ്കിടാറുണ്ട്'
കെ റെയിൽ പദ്ധതിയ്ക്ക് 64000 കോടി രൂപ ചെലവാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും പദ്ധതി നടപ്പാക്കാൻ വൈകുന്തോറും തുക പല മടങ്ങായി വര്‍ധിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും ഭൂമിയേറ്റെടുക്കൽ ആവശ്യമായതുമായ കെ റെയിൽ സിൽവര്‍ലൈൻ പദ്ധതി ഉപേക്ഷിച്ച് പുതിയ വ്യോമഗതാഗത പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കെ സുധാകരൻ പറഞ്ഞു.