ആപ്പ്ജില്ല

സംസ്ഥാന സർക്കാർ ഓണക്കിറ്റും സ്പെഷ്യൽ പഞ്ചസാരയും നൽകാത്തത് അനീതി: മുല്ലപ്പള്ളി

സർക്കാർ ആയിരം ദിനം പൂർത്തിയാക്കിയപ്പോൾ ആഘോഷങ്ങൾക്കുവേണ്ടി പൊടിച്ച പണം ഉണ്ടായിരുന്നെങ്കിൽ പാവപ്പെട്ടവർക്ക് ഓണക്കിറ്റും സ്പെഷ്യൽ പഞ്ചസാരയും നൽകാൻ കഴിഞ്ഞേനെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.

Samayam Malayalam 10 Sept 2019, 5:00 pm
തിരുവനന്തപുരം: പ്രളയ ദുരിത ബാധിതരേയും ദരിദ്ര ജനവിഭാഗങ്ങളേയും പട്ടിണിക്കിട്ട് കോടികൾ പൊടിച്ച് ഓണം ആഘോഷിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടി അപമാനകരമെന്ന് കെുപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കുറി ഓണക്കിറ്റും സ്പെഷ്യൽ പഞ്ചസാരയും നൽകാൻ കൂട്ടാക്കാത്ത സർക്കാർ നടപടി സാധാരണക്കാരോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെടുന്ന അഞ്ച് ലക്ഷം പേരാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam mullapally


മരട് ഫ്ളാറ്റ്; ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് താമസക്കാർക്ക് നഗരസഭയുടെ നോട്ടീസ്

ഓണകിറ്റും സ്പെഷ്യൽ പഞ്ചസാരയും നൽകുന്നതിന് ലാഭം നോക്കുന്ന ഇടതു സർക്കാർ ആഘോഷത്തിനും ആർഭാടത്തിനുമായി കോടികളാണ് പൊടിക്കുന്നത്. ഓണക്കാലത്ത് സാധാരണക്കാരുടെ അഭയ കേന്ദ്രങ്ങളായ ന്യായ വില സ്ഥാപനങ്ങളിലൂടെ അവശ്യ സാധനങ്ങൾ നൽകാൻ എല്ലാ സർക്കാരുകളും ശ്രമിച്ചിരുന്നു. അധിക ചെലവ് ഒഴിവാക്കാൻ ഓണക്കിറ്റും സ്പെഷ്യൽ പഞ്ചസാരയും നൽകുന്നത് ഒഴിവാക്കിയ സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ഫ്ലാറ്റുടമകളെ പെരുവഴിയിലാക്കരുത്: മരട് നഗരസഭ പ്രമേയം പാസാക്കി

സംസ്ഥാന സർക്കാർ 'ആയിരം ദിനം' ആഘോഷമാക്കാൻ ജില്ലകൾ തോറും സർക്കാർ കോടികളാണ് പൊടിച്ചത്. വിലകൂടിയ കാറുകൾ വാങ്ങാനും മന്ത്രി മന്ദിരങ്ങൾ മോഡിപിടിപ്പിക്കാനും സർക്കാർ ചെലവഴിച്ചത് സാധാരണക്കാരുടെ നികുതി പണമാണ്. അനാവശ്യ ചെലവുകൾ ഒഴിവാക്കിയിരുന്നെങ്കിൽ സാധാരണക്കാർക്ക് സന്തോഷത്തോടെ ഓണം ആഘോഷിക്കാൻ കഴിയുമായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്