കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കാൻ സാധ്യത. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്ക് പുറമെ കെപിസിസി അധ്യക്ഷനും തെരഞ്ഞെടുപ്പ് മത്സരരംഗത്ത് ഉണ്ടായേക്കുമെന്ന് മാതൃഭൂമി ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. കൊയിലാണ്ടി, കൽപ്പറ്റ മണ്ഡലങ്ങളിലാണ് മുല്ലപ്പള്ളിയുടെ പേര് ഉയർന്ന് കേൾക്കുന്നതെന്നാണ് റിപ്പോർട്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ എംപിയായിരുന്ന വടകര പാർലമെന്‍റ് മണ്ഡലത്തിന്‍റെ ഭാഗം കൂടിയാണ് കൊയിലാണ്ടി. അതുകൊണ്ട് തന്നെ ഇവിടെ കെപിസിസി അധ്യക്ഷന് സാധ്യത കൂടുതലാണ്. പ്രദേശിക തലത്തിൽ സ്വാധീനമുള്ള സ്ഥാനാർഥിയാകണം മണ്ഡലത്തിൽ വരേണ്ടതെന്ന് ഡിസിസി നേതൃത്വവും പറയുന്നു.
Also Read : വികെ പ്രശാന്തിൽ നിന്ന് വട്ടിയൂർക്കാവ് പിടിക്കാൻ ആളെ കിട്ടാതെ കോൺഗ്രസ്? സാധ്യതകൾ ഇങ്ങനെ
കൊയിലാണ്ടി മണ്ഡലം യുഡിഎഫിന് നഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്നായി വിലയിരുത്തുന്നത് കോൺഗ്രസിലെ ഗ്രൂപ്പ് പോരാണ്. മുല്ലപ്പള്ളിയെ പോലൊരു നേതാവ് മത്സരരംഗത്ത് വന്നാൽ സീറ്റ് തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് നില പ്രകാരം എൽഡിഎഫിന് രണ്ടായിരത്തി നാനൂറിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ഉള്ളത്. അത് കൊണ്ട് തന്നെ ശക്തനായ സ്ഥാനാർഥി വന്നാൽ മണ്ഡലം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ.
കഴിഞ്ഞ രണ്ട് തവണയായി സിപിഎമ്മിലെ കെ ദാസനാണ് മണ്ഡലത്തിൽ വിജയിച്ചത്. 2011ൽ 4139 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചതെങ്കിൽ 2016ൽ അത് 13,369 വോട്ടുകളാക്കി ഉയർത്താൻ ദാസന് കഴിഞ്ഞിരുന്നു.
Also Read : വികെ പ്രശാന്തിൽ നിന്ന് വട്ടിയൂർക്കാവ് പിടിക്കാൻ ആളെ കിട്ടാതെ കോൺഗ്രസ്? സാധ്യതകൾ ഇങ്ങനെ
കൊയിലാണ്ടി മണ്ഡലം യുഡിഎഫിന് നഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്നായി വിലയിരുത്തുന്നത് കോൺഗ്രസിലെ ഗ്രൂപ്പ് പോരാണ്. മുല്ലപ്പള്ളിയെ പോലൊരു നേതാവ് മത്സരരംഗത്ത് വന്നാൽ സീറ്റ് തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് നില പ്രകാരം എൽഡിഎഫിന് രണ്ടായിരത്തി നാനൂറിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ഉള്ളത്. അത് കൊണ്ട് തന്നെ ശക്തനായ സ്ഥാനാർഥി വന്നാൽ മണ്ഡലം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ.
കഴിഞ്ഞ രണ്ട് തവണയായി സിപിഎമ്മിലെ കെ ദാസനാണ് മണ്ഡലത്തിൽ വിജയിച്ചത്. 2011ൽ 4139 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചതെങ്കിൽ 2016ൽ അത് 13,369 വോട്ടുകളാക്കി ഉയർത്താൻ ദാസന് കഴിഞ്ഞിരുന്നു.