ആപ്പ്ജില്ല

സ്ഥാനാർഥി പട്ടിക തയ്യാറാക്കുക സാമുദായിക പരിഗണനയും നോക്കി; നയം വ്യക്തമാക്കി മുല്ലപ്പള്ളി

ഓരോ വ്യക്തികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ നോക്കിയതാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ഒരു കാരണം. ഗ്രൂപ്പ് താൽപ്പര്യം വരുമ്പോൾ പല നേതാക്കളും അന്ധരും മൂകരുമാകുന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

Samayam Malayalam 25 Jan 2021, 5:14 pm

ഹൈലൈറ്റ്:

  • ഗ്രൂപ്പ് താൽപ്പര്യം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു
  • ഗ്രൂപ്പ് താൽപ്പര്യം വരുമ്പോൾ നേതാക്കൾ അന്ധരാകുന്നു
  • തെരഞ്ഞെടുപ്പ് കഴിയുംവരെ സ്ഥാനത്ത് തുടരും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Mullappally Ramachandran
മുല്ലപ്പള്ളി രാമചന്ദ്രൻ. PHOTO: TOI
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി പട്ടിക തയ്യാറാക്കുക സാമുദായിക പരിഗണകൂടി നോക്കിയാകുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് താൻ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
'തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ താൻ തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരും. ഇക്കാര്യത്തിൽ കെ സുധാകരനും മറിച്ചൊരു അഭിപ്രായം ഇല്ല. താൻ മത്സരിക്കണമോ എന്ന കാര്യം പാർട്ടിയുടെ പരിഗണനയിൽ ഇല്ല. അധ്യക്ഷ സ്ഥാനത്തു നിന്ന് പാർട്ടിയെ നയിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ' മുല്ലപ്പള്ളി രാമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Also Read : 'ഞാൻ യുഡിഎഫ് അനുഭാവി'; തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ? സാധ്യത തള്ളാതെ ഫിറോസ് കുന്നുംപറമ്പിൽ

സ്ഥാനാർഥി പട്ടിക തയ്യാറാക്കുന്നത് സാമുദായിക പരിഗണന കൂടി നോക്കിയാകും. വടകരയിൽ ആർഎംപിയെ മത്സരിപ്പിക്കണമോ എന്ന് പാർട്ടി ആലോചിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. പാർട്ടിക്ക് തിരിച്ചടിയായത് ഗ്രൂപ്പ് താൽപ്പര്യങ്ങളാണെന്നും അദ്ദേഹം വിമർശിച്ചു. ഇത്തവണ ഗ്രൂപ്പിന് അതീതമായി സ്ഥാനാർത്ഥികളുണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുന്നണി വിടുമോ? മാണി സി കാപ്പൻ - ശരദ് പവാർ നിർണായക കൂടിക്കാഴ്ച ഇന്ന്

'താഴേത്തട്ടിൽ പാർട്ടിക്ക് ക്ഷീണമുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ശരിയാണ്. വ്യക്തി താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പോയതാണ് തദ്ദേശ തോൽവിക്ക് ഒരു കാരണം. ഗ്രൂപ്പ് താൽപ്പര്യങ്ങൾക്കിടയിൽ പെട്ട് താൻ പലപ്പോഴും പ്രയാസപ്പെട്ടു. ഗ്രൂപ്പ് താൽപ്പര്യം വരുമ്പോൾ പല നേതാക്കളും അന്ധരും മൂകരുമാകുന്നു,' മുല്ലപ്പള്ളി പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്