ആപ്പ്ജില്ല

ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും: സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി, ഖേദം പ്രകടിപ്പിച്ചു

ഇത് രണ്ടാം തവണയാണ് മുല്ലപ്പള്ളി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നത്. മുന്‍പ് ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.

Samayam Malayalam 1 Nov 2020, 12:42 pm
തിരുവനന്തപുരം: വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കുമെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം. യുഡിഎഫ് വഞ്ചനാദിനം സംസ്ഥാന തല ഉദ്ഘാടനത്തിനിടെ സംസാരിക്കവെയാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം മുല്ലപ്പള്ളി ആവര്‍ത്തിച്ചത്. എന്നാല്‍, പിന്നീട് അദ്ദേഹം സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു.
Samayam Malayalam kpcc president mullappally ramachandrans anti woman statement
ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും: സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി, ഖേദം പ്രകടിപ്പിച്ചു


Also Read: കെ-ഫോൺ, ഇ-മൊബിലിറ്റി; സംസ്ഥാന സർക്കാർ പദ്ധതികൾക്കെതിരെ അന്വേഷണത്തിന് ഇഡി

ഇത് രണ്ടാം തവണയാണ് മുല്ലപ്പള്ളി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നത്. മുന്‍പ് ആരോഗ്യമന്ത്രി കെ കെ ശൈലജയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.

'ഇത് ഒരു രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ല. ഒരു സ്ത്രീയുടെ ശരീരത്തിനു മേല്‍ പുരുഷന്‍ നടത്തുന്ന കയ്യേറ്റമാണ് ബലാത്സംഗം. ഒരു സ്ത്രീയ്ക്കു നേരെ നടത്താവുന്ന ഏറ്റവും മോശമായ ആക്രമണമെന്ന്' വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പ്രതികരിച്ചു.

'ഒരു അഭിസാരികയെ കൊണ്ടുവന്ന് രക്ഷപെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് വിലപിക്കുന്ന സ്ത്രീയാണത്. ഒരു സ്ത്രീ ഒരിക്കല്‍ ബലാത്സംഗത്തിന് ഇരയായാല്‍ മരിക്കും. അല്ലെങ്കില്‍ പിന്നീട് സംഭവിക്കാതെ നോക്കും', മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Also Read: അണ്‍ലോക്ക് 5 തുടരും; നവംബറിലെ നിയന്ത്രണങ്ങളും ഇളവുകളും എന്തെല്ലാം? നിബന്ധനകള്‍ അറിയാം

സോളാര്‍ കേസിലെ പരാതിക്കാരിയെ യുഡിഎഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്ന് ആരോപിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്