ആപ്പ്ജില്ല

കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിലും ട്വിസ്റ്റ് ഉണ്ടാകുമോ? സാധ്യത ഈ നേതാക്കൾക്ക്

പ്രധാനമായും മൂന്ന് നേതാക്കളുടെ പേരുകളാണ് കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്. കോൾഗ്രസ് ഹൈക്കമാൻഡിന്‍റെ നിലപാടാകും ഇക്കാര്യത്തിൽ നിർണായകമാവുക

Samayam Malayalam 27 May 2021, 3:29 pm
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോൺഗ്രസിൽ നിന്ന് ഉയർന്ന് കേട്ട പേരായിരുന്നു രമേശ് ചെന്നത്തിലയുടേത്. ഫലം വന്നപ്പോൾ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും പ്രതിപക്ഷ നേതാവായി ചെന്നിത്തല തുടരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അവസാന നിമിഷം പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കപ്പെട്ടത് വിഡി സതീശനാണ്. ഗ്രൂപ്പ് നേതാക്കൾ അറിയാതെ കൃത്യമായ ചരടുവലികളിലൂടെയാണ് സതീശൻ നേതൃനിരയിലെത്തിയതെന്ന റിപ്പോർട്ടുകളും പിന്നീട് പുറത്ത് വന്നു. ഇപ്പോൾ കെപിസിസി അധ്യക്ഷൻ ആരാകുമെന്ന ചർച്ചകൾ നടക്കുന്നതിനിടെ അപ്രതീക്ഷിത നീക്കം ഈ തെരഞ്ഞെടുപ്പിലും ഉണ്ടാകുമോയെന്നാണ് സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്താൻ സാധ്യതയുള്ള നേതാക്കൾ ആരൊക്കെയെന്ന് നോക്കാം
Samayam Malayalam kpcc president talks continue in congress chances for k sudhakaran pt thomas benny behanan
കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിലും ട്വിസ്റ്റ് ഉണ്ടാകുമോ? സാധ്യത ഈ നേതാക്കൾക്ക്


​രാജി സന്നദ്ധത അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഹൈക്കമാന്‍ഡിനെ രേഖമൂലമാണ് മുല്ലപ്പള്ളി രാജി സന്നദ്ധത അറിയിച്ചതെന്നാണ് റിപ്പോർട്ട്. ഇക്കാര്യം രമേശ് ചെന്നിത്തലയും സ്ഥിരീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനം രാജി വെക്കാനുള്ള സന്നദ്ധത ഹൈക്കമാന്‍റിനെ അറിയിച്ചിരിക്കുകയാണെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പറഞ്ഞത്. മുല്ലപ്പള്ളിയെ പിന്തുണച്ചുള്ളതായിരുന്നു ഈ പോസ്റ്റ്.

​അധ്യക്ഷനായി കെ സുധാകരൻ വരുമോ?

മുല്ലപ്പള്ളി രാമചന്ദ്രന് പകരക്കാരനായി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്, കണ്ണൂർ എംപി കെ സുധാകരന്‍റെ പേരാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് തിരിച്ചടി നേരിട്ടപ്പോൾ തന്നെ സുധാകരൻ അധ്യക്ഷനാകണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിരുന്നു. സുധാകരന് വേണ്ടി ചില നേതാക്കളും രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ പ്രതിപക്ഷ സ്ഥാനം നഷ്ടപ്പെട്ട രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും സംയുക്തമായി മറ്റ് നേതാക്കൾക്ക് വേണ്ടി രംഗത്തെത്തുമോ എന്നതും നിർണായകമാണ്. കെസി വേണുഗോപാലിന്‍റെ ഇടപെടലുകളും ഇക്കാര്യത്തിൽ നിർണായകമാകും.

​ചർച്ചകളിലിടം പിടിച്ച് പിടി തോമസ്

പിടി തോമസിന്‍റെ പേരും നേരത്തെ മുതൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്. ഗ്രൂപ്പുകൾക്കതീതമായ ഒരാളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാൻ ഹൈക്കമാൻഡ് തീരുമാനിച്ചാൽ അത് പിടി തോമസിലേക്കാകും എത്തുക. ദീർഘകാലമായി ഗ്രൂപ്പുകളിൽ നിന്ന് അകന്ന് നിൽക്കുന്ന നേതാവെന്നാണ് പിടി തോമസ് വിലയിരുത്തപ്പെടുന്നത്. ഇത് മുന്നിൽ കണ്ട് തന്നെ പലരും പിടി തോമസിനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

​ബെന്നി ബെഹന്നാനും പിന്തുണ

കെ സുധാകരന്‍റെയും പിടി തോമസിന്‍റെയും പേരുകളാണ് ചർച്ചയാകുന്നതെങ്കിലും എ ഗ്രൂപ്പ് ബെന്നി ബെഹന്നാന്‍റെ പേരാണ് മുന്നോട്ട് വയ്ക്കുന്നതെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് സമവാക്യങ്ങൾ തെറ്റിച്ചുകൊണ്ട് വിഡി സതീശനെ ഇരു ഗ്രൂപ്പിൽ നിന്നുമുള്ള നേതാക്കൾ പിന്തുണച്ചിരുന്നു. അതുകൊണ്ട് തന്നെ എ ഗ്രൂപ്പ് ബെന്നി ബെഹന്നാന്‍റെ പേര് ഉയർത്തിയാലും എത്ര പേരുടെ പിന്തുണ അദ്ദേഹത്തിന് ലഭിക്കുമെന്നത് സംശയമാണ്. കൊടിക്കുന്നിൽ സുരേഷിന്‍റെ പേരും ചില കോണുകളിൽ നിന്ന് ഉയർന്ന് കേൾക്കുന്നുണ്ട്.

മലപ്പുറത്ത് പോലീസിനെതിരെ പരാതി പ്രവാഹം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്