തിരുവനന്തപുരം: പാർട്ടിക്കെതിരെ പരസ്യവിമർശനം നടത്തുന്നവർക്ക് മൂക്കുകയറിടാൻ കെപിസിസി നേതൃത്വം. കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് വിട്ട് കൊടുത്തതിൽ കടുത്ത വിമർശനമാണ് പാർട്ടി നേതൃത്വം ഏറ്റുവാങ്ങേണ്ടി വന്നത്.
സോഷ്യൽ മീഡിയയിലൂടെയും മറ്റും യുവനേതാക്കൾ അടക്കം വിമർശനവുമായി രംഗത്ത് വന്നു. എന്നാൽ പരസ്യ പ്രതികരണങ്ങൾക്ക് നിയന്ത്രണം കൊണ്ടു വരാനാണ് കെപിസിസിയുടെ ശ്രമം. പാർട്ടിക്കെതിരെ പരസ്യ വിമർശനം നടത്തിയ യുവ എംഎൽഎമാരുടെ നടപടി ശരിയല്ലെന്ന് കെപിസിസി പ്രസിഡൻറ് എംഎം ഹസൻ പറഞ്ഞു.
സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനും മറ്റും പെരുമാറ്റച്ചട്ടം കൊണ്ട് വരും. നേതാക്കൾ ഇനിയും പരസ്യ വിമർശനം നടത്തിയാൽ കടുത്ത നടപടി എടുക്കാനാണ് കെപിസിസി നേതൃത്വത്തിൻെറ തീരുമാനം.
സോഷ്യൽ മീഡിയയിലൂടെയും മറ്റും യുവനേതാക്കൾ അടക്കം വിമർശനവുമായി രംഗത്ത് വന്നു. എന്നാൽ പരസ്യ പ്രതികരണങ്ങൾക്ക് നിയന്ത്രണം കൊണ്ടു വരാനാണ് കെപിസിസിയുടെ ശ്രമം. പാർട്ടിക്കെതിരെ പരസ്യ വിമർശനം നടത്തിയ യുവ എംഎൽഎമാരുടെ നടപടി ശരിയല്ലെന്ന് കെപിസിസി പ്രസിഡൻറ് എംഎം ഹസൻ പറഞ്ഞു.
സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിനും മറ്റും പെരുമാറ്റച്ചട്ടം കൊണ്ട് വരും. നേതാക്കൾ ഇനിയും പരസ്യ വിമർശനം നടത്തിയാൽ കടുത്ത നടപടി എടുക്കാനാണ് കെപിസിസി നേതൃത്വത്തിൻെറ തീരുമാനം.