കാസർഗോഡ്: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കൃപേഷിന്‍റെ അച്ഛന്‍ കൃഷ്ണന്‍ രംഗത്ത്. നിലവിലെ കേരള പോലീസിന്‍റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കൃഷ്ണന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കൃഷ്ണന്‍ വ്യക്തമാക്കി. കൊലപാതകം നടത്തിയത് പീതാംബരന്‍ തനിച്ചല്ല. പീതാംബരന് മുകളില്‍ നിന്ന് നിര്‍ദ്ദേശവും പിന്തുണയും കിട്ടിയിട്ടുണ്ട്. എന്നാല്‍ പീതാംബരനില്‍ മാത്രം കേസ് ഒതുക്കാനാണ് പോലീസിന്‍റെ ശ്രമം. തന്‍റെ മകനെതിരെ നേരത്തേ തന്നെ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ കൊലവിളി നടത്തിയിരുന്നു. നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടക്കണമെങ്കില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും കൃഷ്ണന്‍ വ്യക്തമാക്കി.
അതേസമയം കേസില്‍ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. നിലവില്‍ രണ്ട് പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. മുഖ്യപ്രതി പീതാംബരന്‍, പ്രതികള്‍ ഉപയോഗിച്ച വാഹനത്തിന്‍റെ ഉടമ സജി ജോര്‍ജ് എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.
നേരത്തേ അറസ്റ്റ് ചെയ്ത പീതാംബരനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഏഴ് ദിവസത്തേക്ക് ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുണ്ട്. അതേസമയം ഇന്നലെ അറസ്റ്റ് ചെയ്ത ഏച്ചിലടുക്കം സ്വദേശി സജി ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെക്കൂടാതെ കൊലപാതകത്തിന് സഹായിച്ചുവെന്ന് പോലീസ് കരുതുന്ന അഞ്ച് പേര്‍ കൂടി നിലവില്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവരില്‍ ചിലരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത.
രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പീതാംബരന്‍റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ആക്രമിച്ചത്. കേസിലെ പ്രതികൾ സിപിഎം പ്രവർത്തകരാണെന്നും കൂടുതൽ പേര് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഏഴ് ദിവസത്തേക്ക് കസ്റ്റഡി കാലയളവിൽ പീതാംബരനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്‍റെ നീക്കം. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യത്തെ പ്രതിയുടെ അഭിഭാഷകൻ എതിർത്തിരുന്നില്ല.
നേരത്തെ, തെളിവെടുപ്പിന് എത്തിച്ചപ്പോൾ പീതാംബരൻ ഇരട്ട കൊലപതകങ്ങൾക്ക് ഉപയോഗിച്ച ആയുധങ്ങൾ തിരിച്ചറിഞ്ഞിരുന്നു. പ്രതിയുടെ രക്തത്തിന്റെയും മുടിയുടെയും സാമ്പിളുകൾ ശേഖരിക്കുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമാണ് ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. ഓരോ 48 മണിക്കൂറിലും പ്രതിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തണമെന്ന് കോടതി നിർദേശിച്ചു. സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. കൂടുതൽ പ്രതികൾ കേസിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ആദ്യം ഇരുമ്പ് ഉലക്ക കൊണ്ട് തലക്ക് അടിച്ചത് കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണെന്ന് പോലീസ് കോടതിയിൽ പറഞ്ഞു. പ്രതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കരുതെന്ന് കോടതി നിർദേശിച്ചു. സിപിഎം തന്നെയാണ് കൊലക്ക് പിന്നിലെന്ന് കസ്റ്റഡി അപേക്ഷയിൽ പോലീസ് കോടതിയിൽ പറഞ്ഞു. ക്വട്ടേഷൻ സംഘമല്ല കൊലക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. താൻ നേരിട്ടാണ് ഇരട്ടക്കൊലപാതകം നടപ്പാക്കിയതെന്ന് പീതാംബരൻ മൊഴി നല്‍കിയിരുന്നു. താൻ നേരിട്ടാണ് കൃപേഷിനെ അടിച്ചു വീഴ്ത്തിയത്. അപമാനത്തിൽ മനം നൊന്താണ് താൻ കൊല നടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കിയെന്നും പോലീസ് പറയുന്നു.
അതേസമയം കേസില്‍ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. നിലവില്‍ രണ്ട് പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. മുഖ്യപ്രതി പീതാംബരന്‍, പ്രതികള്‍ ഉപയോഗിച്ച വാഹനത്തിന്‍റെ ഉടമ സജി ജോര്‍ജ് എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.
നേരത്തേ അറസ്റ്റ് ചെയ്ത പീതാംബരനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഏഴ് ദിവസത്തേക്ക് ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുണ്ട്. അതേസമയം ഇന്നലെ അറസ്റ്റ് ചെയ്ത ഏച്ചിലടുക്കം സ്വദേശി സജി ജോർജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരെക്കൂടാതെ കൊലപാതകത്തിന് സഹായിച്ചുവെന്ന് പോലീസ് കരുതുന്ന അഞ്ച് പേര്‍ കൂടി നിലവില്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവരില്‍ ചിലരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത.
രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പീതാംബരന്‍റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ആക്രമിച്ചത്. കേസിലെ പ്രതികൾ സിപിഎം പ്രവർത്തകരാണെന്നും കൂടുതൽ പേര് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഏഴ് ദിവസത്തേക്ക് കസ്റ്റഡി കാലയളവിൽ പീതാംബരനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്‍റെ നീക്കം. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യത്തെ പ്രതിയുടെ അഭിഭാഷകൻ എതിർത്തിരുന്നില്ല.
നേരത്തെ, തെളിവെടുപ്പിന് എത്തിച്ചപ്പോൾ പീതാംബരൻ ഇരട്ട കൊലപതകങ്ങൾക്ക് ഉപയോഗിച്ച ആയുധങ്ങൾ തിരിച്ചറിഞ്ഞിരുന്നു. പ്രതിയുടെ രക്തത്തിന്റെയും മുടിയുടെയും സാമ്പിളുകൾ ശേഖരിക്കുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമാണ് ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. ഓരോ 48 മണിക്കൂറിലും പ്രതിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തണമെന്ന് കോടതി നിർദേശിച്ചു. സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യമാണ് ഇതെന്ന് കോടതി നിരീക്ഷിച്ചു. കൂടുതൽ പ്രതികൾ കേസിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ആദ്യം ഇരുമ്പ് ഉലക്ക കൊണ്ട് തലക്ക് അടിച്ചത് കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണെന്ന് പോലീസ് കോടതിയിൽ പറഞ്ഞു. പ്രതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കരുതെന്ന് കോടതി നിർദേശിച്ചു. സിപിഎം തന്നെയാണ് കൊലക്ക് പിന്നിലെന്ന് കസ്റ്റഡി അപേക്ഷയിൽ പോലീസ് കോടതിയിൽ പറഞ്ഞു. ക്വട്ടേഷൻ സംഘമല്ല കൊലക്ക് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. താൻ നേരിട്ടാണ് ഇരട്ടക്കൊലപാതകം നടപ്പാക്കിയതെന്ന് പീതാംബരൻ മൊഴി നല്‍കിയിരുന്നു. താൻ നേരിട്ടാണ് കൃപേഷിനെ അടിച്ചു വീഴ്ത്തിയത്. അപമാനത്തിൽ മനം നൊന്താണ് താൻ കൊല നടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കിയെന്നും പോലീസ് പറയുന്നു.