കൊച്ചി: തൃക്കാക്കരയില്‍ വികസനം വേണ്ട എന്ന് പറഞ്ഞാല്‍ തൃക്കാക്കരക്കാര്‍ സമ്മതിക്കുമോയെന്ന് സിപിഎം നേതാവ് കെഎസ് അരുൺ കുമാർ. പശ്ചാത്തലസൗകര്യ വികസനപദ്ധതികളെ തുരങ്കം വെക്കാനിറങ്ങുന്നവര്, തൃക്കാക്കര പോലുള്ള മണ്ഡലത്തില്‍ എന്ത് പറഞ്ഞ് വോട്ട് നേടുമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. സില്‍വർലൈനിന്റെ ജില്ലയിലെ സ്റ്റോപ് തന്നെ ഈ മണ്ഡലത്തിലാണ്. സില്‍വര്‍ ലൈൻ യാഥാര്‍ത്ഥ്യമായാല്‍ തൃക്കാക്കര നിവാസികള്‍ക്ക് സംസ്ഥാനത്തിന്റെ രണ്ടറ്റത്തേക്കും പോകുവാന്‍ രണ്ട് മണിക്കൂറില്‍ താഴെ മാത്രം മതിയാകുമെന്നും അരുൺ കുമാർ പറഞ്ഞു. സില്‍വര്‍ ലൈൻ മാത്രമല്ല, മണ്ഡലവുമായി ബന്ധപ്പെട്ട് നിരവധി വികസന വിഷയങ്ങളാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read : 'ഒരു കുലീന സ്ത്രീരത്നം'; ഉമ തോമസ് രാഷ്ട്രീയബോധവും നിശ്ചയദാർഢ്യവുമുള്ള നേതാവെന്ന് ചെറിയാൻ ഫിലിപ്പ്
വൈറ്റില ജംഗ്ഷന്റെ രണ്ടാം ഘട്ട വികസനത്തിന് സ്ഥലം ഏറ്റെടുക്കണം, വൈറ്റില ഹബ്ബിന്റെ രണ്ടാം ഘട്ട വികസനം നടക്കണം, ഏരൂര്‍ തുതിയൂര്‍ പാലം യാഥാര്‍ത്ഥ്യമാകണം, കൊച്ചി മെട്രോ മൂന്നാം ഘട്ടം വികസനം സുഗമമായി നടക്കണം. വികസനകാര്യത്തില്‍ ഒരു പാട് കാര്യങ്ങളില്‍, തൃക്കാക്കരക്ക് മുന്നോട്ട് പോകണം. എന്തിന് തൃക്കാക്കരക്കാര്‍ വികസനമുരടിപ്പിനൊപ്പം നില്‍ക്കണമെന്നും സിപിഎം നേതാവ് ചോദിക്കുന്നു.
Also Read : ഉമയ്ക്കെതിരെ കെഎസ് അരുൺകുമാറോ? സിപിഎം സ്ഥാനാർഥിയെ ഇന്നറിയാം; സാധ്യത ഈ നാല് പേർക്ക്
തൃക്കാക്കരക്ക് വേണ്ടത് വികസന സര്‍ക്കാരിനെ പിന്തുണക്കുന്ന ജനപ്രതിനിധിയെയാണെന്നും സമീപ മണ്ഡലങ്ങളെ ചൂണ്ടിക്കാട്ടി അരുൺകുമാർ പറഞ്ഞു. 'ഞങ്ങള്‍ ചൂണ്ടികാട്ടുന്നത് തൊട്ടടുത്ത കളമശേരി മണ്ഡലത്തെയാണ്. കളമശേരിയിലെ വികസനപ്രവര്‍ത്തനങ്ങളെയാണ്. കൊച്ചി മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളെയാണ്. വൈപ്പിന്‍ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളെയാണ്. കുന്നത്തുനാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് ജനപ്രതിനിധി എത്തിയതുമുതലുള്ള വികസനപ്രവര്‍ത്തനങ്ങളെയാണ്. കിഴക്കന്‍ മണ്ഡലമായ കോതമംഗലത്തെ വികസന കുതിപ്പിനെയാണ്.
സംസ്ഥാനമോട്ടാകെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളെയാണ്. മാറി ചിന്തിച്ചാല്‍ നമുക്ക് മാറ്റം സൃഷ്ടിക്കാം.' അരുൺ കുമാർ പറയുന്നു.
Also Read : 'ഒരു കുലീന സ്ത്രീരത്നം'; ഉമ തോമസ് രാഷ്ട്രീയബോധവും നിശ്ചയദാർഢ്യവുമുള്ള നേതാവെന്ന് ചെറിയാൻ ഫിലിപ്പ്
വൈറ്റില ജംഗ്ഷന്റെ രണ്ടാം ഘട്ട വികസനത്തിന് സ്ഥലം ഏറ്റെടുക്കണം, വൈറ്റില ഹബ്ബിന്റെ രണ്ടാം ഘട്ട വികസനം നടക്കണം, ഏരൂര്‍ തുതിയൂര്‍ പാലം യാഥാര്‍ത്ഥ്യമാകണം, കൊച്ചി മെട്രോ മൂന്നാം ഘട്ടം വികസനം സുഗമമായി നടക്കണം. വികസനകാര്യത്തില്‍ ഒരു പാട് കാര്യങ്ങളില്‍, തൃക്കാക്കരക്ക് മുന്നോട്ട് പോകണം. എന്തിന് തൃക്കാക്കരക്കാര്‍ വികസനമുരടിപ്പിനൊപ്പം നില്‍ക്കണമെന്നും സിപിഎം നേതാവ് ചോദിക്കുന്നു.
Also Read : ഉമയ്ക്കെതിരെ കെഎസ് അരുൺകുമാറോ? സിപിഎം സ്ഥാനാർഥിയെ ഇന്നറിയാം; സാധ്യത ഈ നാല് പേർക്ക്
തൃക്കാക്കരക്ക് വേണ്ടത് വികസന സര്‍ക്കാരിനെ പിന്തുണക്കുന്ന ജനപ്രതിനിധിയെയാണെന്നും സമീപ മണ്ഡലങ്ങളെ ചൂണ്ടിക്കാട്ടി അരുൺകുമാർ പറഞ്ഞു. 'ഞങ്ങള്‍ ചൂണ്ടികാട്ടുന്നത് തൊട്ടടുത്ത കളമശേരി മണ്ഡലത്തെയാണ്. കളമശേരിയിലെ വികസനപ്രവര്‍ത്തനങ്ങളെയാണ്. കൊച്ചി മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളെയാണ്. വൈപ്പിന്‍ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളെയാണ്. കുന്നത്തുനാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് ജനപ്രതിനിധി എത്തിയതുമുതലുള്ള വികസനപ്രവര്‍ത്തനങ്ങളെയാണ്. കിഴക്കന്‍ മണ്ഡലമായ കോതമംഗലത്തെ വികസന കുതിപ്പിനെയാണ്.
സംസ്ഥാനമോട്ടാകെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളെയാണ്. മാറി ചിന്തിച്ചാല്‍ നമുക്ക് മാറ്റം സൃഷ്ടിക്കാം.' അരുൺ കുമാർ പറയുന്നു.