ആപ്പ്ജില്ല

1300 രൂപ, ഗവിയാത്ര വേറെ ലെവലല്ലേ; 850 സർവീസുകൾ, വരുമാനം രണ്ടേകാൽ കോടി പിന്നിട്ടു

പത്തനംതിട്ടയിൽനിന്നും ദിവസേനെ മൂന്ന് ഗവി സർവീസുകളാണ് കെഎസ്ആർടിസി നിലവിൽ നടത്തുന്നത്. ഏഴുമണിയ്ക്ക് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട് രാത്രി 8:30 ഓടെ മടങ്ങിയെത്തന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 1300 രൂപയാണ് ടിക്കറ്റ് നിരക്ക്

Edited byലിജിൻ കടുക്കാരം | Samayam Malayalam 26 Mar 2024, 8:09 am

ഹൈലൈറ്റ്:

  • ഗവി യാത്ര 850ാം സർവീസിലേക്ക്
  • വരുമാനം രണ്ടേകാൽ കോടി പിന്നിട്ടു
  • ഹിറ്റടിച്ച് ബജറ്റ് ടൂറിസം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam KSRTC
കെഎസ്ആർടിസി
പത്തനംതിട്ട: പത്തനംതിട്ട കെഎസ്ആർടിസി ബജറ്റ് ടുറിസം സെൽ ഗവിയിലേക്ക് നടത്തുന്ന വിനോദ സഞ്ചാര സർവീസ് 850ലേക്ക്. പദ്ധതി ആരംഭിച്ചു ഒന്നര വർഷത്തിനുള്ളിലാണ് സർവീസുകളുടെ എണ്ണം 850ൽ എത്തിയത്. വരുമാനം രണ്ടേകാൽ കോടിയും പിന്നിട്ടു. സംസ്ഥാനത്ത് കെഎസ്ആർടിസി ആദ്യം ആരംഭിച്ച വിനോദ സഞ്ചാര സർവീസുകളിലൊന്നാണ് ഗവി ട്രിപ്പ്. ഏറെക്കാലം വനം വകുപ്പിന്‍റെ അനുമതി കാത്തു കിടന്ന ശേഷം ഉന്നത തല ഇടപെടലോടെയാണ് ഗവിയിലേക്ക് ദിവസേനെ ഓരോ സർവീസ് നടത്താൻ അനുമതി നൽകിയത്.
ഇവിടെ നിന്നാണ് കുറഞ്ഞ ചെലവിൽ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള കെഎസ്ആർടിസിയുടെ ടൂറിസം സർവീസ് പൂർണ്ണ സജ്ജമാകുന്നത്. കണ്ണൂർ കഴിഞ്ഞാൽ ഏറ്റവും അധികം വരുമാനം ഇത്തരത്തിൽ കെഎസ്ആർടിസിയ്ക്ക് ലഭിക്കുന്നതിൽ പത്തനംതിട്ടയെ രണ്ടാം സ്ഥാനത്തെത്തിക്കുകയും ചെയ്തു. 2.35 കോടി രൂപയുടെ വരുമാനം പത്തനംതിട്ടയിൽ ലഭിച്ചെന്നാണ് കണക്കുകൾ.

40 ഉദ്യോഗസ്ഥരുള്ള സ്റ്റേഷനിൽ 300 കഞ്ചാവ് ചെടി കൃഷി ചെയ്തു; വിശ്വസിക്കാൻ കഴിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍

നിലവിൽ ദിവസേനെ പത്തനംതിട്ടയിൽനിന്നും മൂന്ന് സർവീസുകളാണ് ഗവിയിലേക്ക് നടത്തുന്നത്. രാവിലെ ഏഴിന് പത്തനംതിട്ടയിൽനിന്ന് പുറപ്പെട്ട് രാത്രി എട്ടരയോടെ മടങ്ങിയെത്തും. ഒരു ദിവസത്തെ യാത്രക്കായി 1300 രൂപയാണ് ഈടാക്കുന്നത്. ഇതിൽ പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്, ടിക്കറ്റ് ചാർജ് എന്നിവ ഉൾപ്പെടുന്നു.

പ്രധാന ജല വൈദ്യത കേന്ദ്രങ്ങളായ മൂഴിയാർ, കക്കി-ആനത്തോട്, എന്നിവക്ക് പുറമെ പമ്പ, തുടങ്ങിയവയും വന്യ മൃഗങ്ങളെയും കണ്ട് കാനനഭംഗിയും ആസ്വദിച്ച് ഗവിയിൽ ഉച്ചയോടെ എത്തും. ഇവിടെ കൊച്ചുപമ്പയിൽ ബോട്ടിങ്ങും ഉച്ച ഊണും കഴിഞ്ഞ് വണ്ടിപ്പെരിയാർ വഴി പരുന്തുംപാറ കണ്ട് തിരിച്ച് പത്തനംതിട്ടയിൽ രാത്രിയോടെ മടങ്ങി എത്തുന്നരീതിയിലാണ് സർവീസ്.

സിദ്ധാർത്ഥന്റെ മരണം: തിരിച്ചെടുത്ത വിദ്യാർത്ഥികൾക്ക് വീണ്ടും സസ്പെൻഷൻ
കേരളത്തിലെ ഇതര ജില്ലകളിൽ നിന്നുള്ളവർക്കും ഗവി സന്ദർശനത്തിന് കെഎസ്ആർടിസി സൗകര്യം ഒരുക്കുന്നുണ്ട്. വടക്ക് കണ്ണൂർ, കോഴിക്കോട്, തൃശൂർ മേഖലകളിൽ നിന്നെത്തുന്നവരെയും തെക്കൻ മേഖലകളിൽ നിന്നുള്ളവരെയും പത്തനംതിട്ടയിൽ കൊണ്ടുവന്ന ശേഷം അടുത്തദിവസം രാവിലെ ഇവിടെ നിന്നുള്ള ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുന്നത്.

ബജറ്റ് ടൂറിസം സെൽ ജീവനക്കാർ തന്നെ യാത്രയിൽ ഗൈഡ് ആയി പ്രവർത്തിക്കും. സീതത്തോട് കഴിഞ്ഞാൽ പിന്നീട് കാനനത്തിലൂടെ 60 കിലോമീറ്റർ വനയാത്രയാണ്. ഇതെല്ലാം കണ്ടും കേട്ടും ഉള്ള യാത്രക്ക് നിരവധി അന്വേഷണങ്ങളാണ് ദിവസേനെ ലഭിക്കുന്നത് എന്നും സംഘാടകർ പറയുന്നു. മൂന്നാർ, മലക്കപ്പാറ, വാഗമൺ, വയനാട്, രാമക്കൽമേട്, എന്നിവിടങ്ങളിലേക്കും സർവീസ് നടത്തുന്നുണ്ട്.
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്