കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ കെഎസ്ആര്‍ടിസി ബസ് ഓടിക്കാത്തത് മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് മറുപടി നൽകിയ ഉദ്യോഗസ്ഥന് സസ്പെൻഷൻ. ബത്തേരി ഡിപ്പോ കൺട്രോളിങ് ഇൻസ്പെക്ടര്‍ എം കെ രവീന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്. ട്രിപ്പ് മുടക്കിയത് ചോദ്യം ചെയ്ത നാട്ടുകാരനോടാണ് രവീന്ദ്രൻ വിചിത്രമായ മറുപടി നൽകിയത്. ഫോൺ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി.
Also Read: ബുധനാഴ്ച മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്
മാരിയമ്മൻ ക്ഷേത്രത്തിൽ ഉത്സവം ആയതിനാൽ കൊഴുവണ ബസ് അയക്കുന്നില്ലേ എന്ന് ചോദിച്ച നാട്ടുകാരന് ആണ് ഉദ്യോഗസ്ഥൻ വിചിത്രമായ മറുപടി നൽകിയത്. ഇന്ന് വണ്ടി ഷോര്ട്ടാണെന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ എൽഡിഎഫ് സര്‍ക്കാരിന് എന്ത് ഉത്സവം എന്ന് മറുപടി നൽകി. പിന്നാലെ മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ബസ് അയക്കാത്തതെന്നും നാട്ടുകാരനോട് പറഞ്ഞു. ഫോൺ വിളിച്ച നാട്ടുകാരൻ തന്നെയാണ് സംഭാഷണം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
Also Read: സ്കൂട്ടറിൽ 50 കുപ്പി മദ്യം കടത്തി; മൂന്ന് യുവാക്കൾ അറസ്റ്റിൽ
സംഭവം വിവാദമായതോടെയാണ് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തത്. അന്വേഷണ വിധേയമാണ് വയനാട് സ്വദേശിയായ രവീന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്. തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
Also Read: 'മിന്നൽ പണിമുടക്ക് തെറ്റ്, സർക്കാർ അംഗീകരിക്കില്ല': ഗതാഗത മന്ത്രി