ആപ്പ്ജില്ല

കെഎസ്ആര്‍ടിസി ഇനി മൂന്ന് സ്വതന്ത്ര മേഖലകള്‍

വിവിധ വകുപ്പുകളുടെ ഏകോപനവും ജീവനക്കാരുടെയും ബസുകളുടെയും വിന്യാസവും സോണൽ മേധാവിമാരുടെ ചുമതല

Samayam Malayalam 26 Jul 2018, 8:58 am
തിരുവനന്തപുരം: സ്ഥാപനത്തിന്‍റെ ലാഭക്ഷമത വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കെഎസ്ആര്‍ടിസിയെ മൂന്ന് സ്വതന്ത്ര മേഖലകളായി വിഭജിച്ചു. ദക്ഷിണ, മധ്യ, ഉത്തരമേഖലകള്‍ക്കായി സ്വതന്ത്ര ഭരണച്ചുമതലയോടെയാണ് കോര്‍പ്പറേഷനെ മൂന്നായി വിഭജിച്ചത്.
Samayam Malayalam ksrtc


ജീവനക്കാരുടെ വിന്യാസം, സ്ഥലംമാറ്റം, അച്ചടക്കനടപടി, വിവിധ വിഭാഗങ്ങളുടെ ഏകോപനം തുടങ്ങിയവയ്ക്ക് സോണൽ മേധാവികള്‍ക്ക് പൂര്‍ണ അധികാരം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം യൂണിറ്റുകളിൽ മാസത്തിലൊരിക്കൽ പരിശോധന നടത്താനും യാത്രക്കാരുടെ പരാതി പരിഹരിക്കാനും സോണൽ മേധാവിമാര്‍ക്ക് ചുമതലയുണ്ട്. സോണുകളുടെ വരുമാനലക്ഷ്യം നിശ്ചയിക്കുക, സ്പെയര്‍പാര്‍ട്സ് ലഭ്യമാക്കുക, വാഹനങ്ങളുടെ ലാഭക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയ ചുമതലകളും ഇവര്‍ക്കാണ്.

കോര്‍പ്പറേഷനെ സ്വയംപര്യാപ്തമായ ലാഭകേന്ദ്രങ്ങളായി മാറ്റുകയാണ് പുതിയ നീക്കത്തിന്‍റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ 30 കോടിയുടെയും രണ്ടാം ഘട്ടത്തിൽ 50 കോടിയുടെയും വരുമാനവര്‍ധനയാണ് ലക്ഷ്യമിടുന്നത്. പുതിയ റൂട്ട് കണ്ടെത്തിയ നടപ്പാക്കാനുള്ള അധികാരവും സോണൽ മേധാവിയ്ക്കാണ്.

നിലവിൽ കെഎസ്ആര്‍ടിസിയുടെ മൊത്തം 6300 ബസുകൾ ദക്ഷിണ, മധ്യ, ഉത്തരമേഖലകള്‍ക്കായി യഥാക്രമം 3780, 1575, 945 എന്നിങ്ങനെ വീതം വെച്ചിട്ടുണ്ട്. എന്നാൽ ഭാവിയിൽ ഉത്തര, മധ്യമേഖലകള്‍ക്കായിരിക്കും കൂടുതൽ ബസുകള്‍ അനുവദിക്കുക.

സംസ്ഥാനത്തെ ജനറം ലോഫ്ലോര്‍ ബസുകള്‍ ഓപ്പറേപ്പ് ചെയ്യുന്ന കെയുഎസ്ആര്‍ടിസിയെയും മൂന്ന് മേഖലകളുടെ കീഴിലായി വിഭജിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്