തിരുവനന്തപുരം: ജീവനക്കാർ സമരത്തിൽനിന്നും പിന്മാറണമെന്ന് കെഎസ്ആർടിസി എം ഡി ടോമിൻ ജെ തച്ചങ്കരി. ജീവനക്കാർ ഉന്നയിച്ച വിഷയങ്ങളിൽ മറുപടി നൽകിയിട്ടുണ്ട്. സർക്കാർക്കൂടി തീരുമാനിക്കേണ്ട കാര്യങ്ങൾ ജീവനക്കാരെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജീവനക്കാർ സമരത്തിൽനിന്നും പിന്മാറുമെന്നാണ് കരുതുന്നതെന്നും തച്ചങ്കരി പറഞ്ഞു. ജീവനക്കാർ സമരം പ്രഖ്യാപിച്ചതിനേത്തുടർന്ന് പ്രതിനിധികളുമായി ചർച്ചനടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എംപാനലുകാരെ ഘട്ടം ഘട്ടമായി ഉൾക്കൊള്ളാനാണ് സർക്കാരിന് ആഗ്രഹം. സിംഗിൾ ഡ്യൂട്ടി പാറ്റേണുമായി ബന്ധപ്പെട്ട് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട് വന്നില്ലെന്നും എന്നാൽ അതിന്റെ അന്തഃസത്ത മനസിലാക്കിക്കൊണ്ട് നടപ്പാക്കാൻ പറ്റുന്ന തീരുമാനങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും തച്ചങ്കരി പറഞ്ഞു. ബാക്കിയുള്ളവ ഉടൻ നടപ്പാക്കുമെന്ന് ജീവനക്കാരെ അറിയിച്ചിട്ടുണ്ടെന്നും തച്ചങ്കരി വ്യക്തമാക്കി.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം സർക്കാരാണ് തീരുമാനിക്കേണ്ടത്. ജീവനക്കാരുടെ ആവശ്യങ്ങളിൽ മിക്കവയും സർക്കാർ തീരുമാനം എടുക്കേണ്ടവയാണ്. അതിനായി സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്നും തച്ചങ്കരി പറഞ്ഞു.
ഒരു ദിവസം ഒരുകോടി വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. കെഎസ്ആർടിസി മാറ്റത്തിന്റെ പാതയിലാണെന്നും തച്ചങ്കരി വ്യക്തമാക്കി.
സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരം, തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജീവനക്കാർ മുന്നോട്ട് വെച്ചിട്ടുള്ളത്. ബിഎംഎസ് ഒഴികെയുള്ള യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം സർക്കാരാണ് തീരുമാനിക്കേണ്ടത്. ജീവനക്കാരുടെ ആവശ്യങ്ങളിൽ മിക്കവയും സർക്കാർ തീരുമാനം എടുക്കേണ്ടവയാണ്. അതിനായി സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്നും തച്ചങ്കരി പറഞ്ഞു.
ഒരു ദിവസം ഒരുകോടി വരുമാനം ഉണ്ടാക്കാനുള്ള പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. കെഎസ്ആർടിസി മാറ്റത്തിന്റെ പാതയിലാണെന്നും തച്ചങ്കരി വ്യക്തമാക്കി.
സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരം, തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജീവനക്കാർ മുന്നോട്ട് വെച്ചിട്ടുള്ളത്. ബിഎംഎസ് ഒഴികെയുള്ള യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും