തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ചെറിയ ആശ്വാസമായി കൂപ്പൺ അനുവദിച്ചു. സപ്ലൈകോ, കൺസ്യൂമർ ഫെഡ്, മാവേലി സ്റ്റോർ എന്നിവയിൽ നിന്ന് ശമ്പളം മുടങ്ങിയ കെഎസ്ആർടിസി ജീവനക്കാർക്ക് സാധനങ്ങൾ വാങ്ങാമെന്ന് അധികൃതര്‍. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിനാനുപാതികമായാണ് കൂപ്പൺ അനുവദിക്കുക. താൽപ്പര്യമുള്ള ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി. Also Read: നടിയെ ആക്രമിച്ച കേസിൽ വിധി 6 മാസത്തിനകം? സമയം ചോദിച്ച് വിചാരണ കോടതി ജഡ്ജ് സുപ്രീംകോടതിയിൽ, സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ദിലീപും
സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം ജില്ലാ അധികാരികള്‍ ഒരുക്കണമെന്ന് കെഎസ്ആർടിസി എംഡി അറിയിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. ശമ്പള കുടിശിക നൽകാത്തതിനെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധത്തിലായിരുന്നു. അതേസമയം കെഎസ്ആർടിസിക്ക് അടിയന്തിര സഹായമായി 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്.
Also Read: ആകെയുള്ളത് ഒരു പെൺകുട്ടി, ഇപ്പോഴും പുറം വേദന, ഉമ്മയുടെ തോളിൽ നിന്ന് ഇറങ്ങിയിട്ടില്ല, വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ച് വീണ സംഭവത്തിൽ സ്കൂളിനെതിരെ വിമർശനം
കെഎസ്ആർടിസി ജീവനക്കാർക്കുള്ള ജൂലൈ ആഗസ്റ്റ് മാസത്തെ ശമ്പളം ഈ മാസം 6 ന് മുൻപ് നൽകണമെന്നും ഇതിനായി സർക്കാർ 50 കോടിരൂപ അടിയന്തരമായി നൽകണമെന്നും ബാക്കി തുക കൂപ്പണും വൗച്ചറുമായി നൽകണമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. അതേസമയം കൂപ്പണും വൗച്ചറുകളും ആവശ്യമില്ലാത്തവർക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം കുടിശികയായി നിലനിർത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്.
സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ വാങ്ങാനുള്ള സൗകര്യം ജില്ലാ അധികാരികള്‍ ഒരുക്കണമെന്ന് കെഎസ്ആർടിസി എംഡി അറിയിച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. ശമ്പള കുടിശിക നൽകാത്തതിനെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ പ്രതിഷേധത്തിലായിരുന്നു. അതേസമയം കെഎസ്ആർടിസിക്ക് അടിയന്തിര സഹായമായി 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്.
Also Read: ആകെയുള്ളത് ഒരു പെൺകുട്ടി, ഇപ്പോഴും പുറം വേദന, ഉമ്മയുടെ തോളിൽ നിന്ന് ഇറങ്ങിയിട്ടില്ല, വിദ്യാർത്ഥി ബസിൽ നിന്ന് തെറിച്ച് വീണ സംഭവത്തിൽ സ്കൂളിനെതിരെ വിമർശനം
കെഎസ്ആർടിസി ജീവനക്കാർക്കുള്ള ജൂലൈ ആഗസ്റ്റ് മാസത്തെ ശമ്പളം ഈ മാസം 6 ന് മുൻപ് നൽകണമെന്നും ഇതിനായി സർക്കാർ 50 കോടിരൂപ അടിയന്തരമായി നൽകണമെന്നും ബാക്കി തുക കൂപ്പണും വൗച്ചറുമായി നൽകണമെന്നുമാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. അതേസമയം കൂപ്പണും വൗച്ചറുകളും ആവശ്യമില്ലാത്തവർക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം കുടിശികയായി നിലനിർത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്.