തിരുവനന്തപുരം: സംസ്ഥാനത്തെ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾ ഹൈ ടെക്കാക്കുന്നു. തമ്പാനൂരിൽ നിർമിച്ച ബസ് ടെർമിനലിലെ ആധുനിക സാങ്കേതിക വിദ്യകളോടു കൂടിയ മന്ദിരത്തിലാണ് ഹൈ ടെക് ആർ.ടി ഓഫീസ് പ്രവർത്തിക്കുന്നത്. 'വാഹൻ സാരഥി' സോഫ്റ്റ്വെയറിന്റെയും ഹൈ ടെക് ആർടി ഓഫീസിന്റെയും പ്രവർത്തനോദ്ഘാടനം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ ആർ.ടി ഓഫീസുകളിൽ മികച്ച സേവനങ്ങൾക്കൊപ്പം മികച്ച സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 93 ആർ.ടി.ഒകളിൽ 23 എണ്ണം ഇതിനകം ആധുനീകരിച്ചു. കോഴിക്കോടും കണ്ണൂരും നവീകരിച്ച ഓഫീസുകൾ ഈയാഴ്ച തന്നെ തുറന്നുകൊടുക്കും.
വാഹൻ സാരഥി സോഫ്റ്റ്വെയർ വഴി ഓൺലൈനായി കൂടുതൽ സേവനങ്ങൾ ഉറപ്പാക്കും. വാഹനങ്ങളുടെ ഫാൻസി നമ്പറിനുള്ള അപേക്ഷ ഇനി ഓൺലൈനായി സമർപ്പിക്കാം. ലേലത്തിലും ഓൺലൈനായി പങ്കെടുക്കാം. ഓരോ ആഴ്ചയും ശനിയാഴ്ച 4.30 വരെ റിസർവേഷൻ അനുവദിക്കുകയും 4.30ന് ക്ലോസ് ചെയ്യുകയും ചെയ്യും. അഞ്ചുമണിമുതൽ ലേല നടപടികൾ തുടങ്ങി തിങ്കളാഴ്ച 10 മണി വരെ തുടരും.
ഓഫീസുകൾ കയറിയിറങ്ങാതെ സാധാരണക്കാർക്ക് മികച്ച സേവനം ലഭിക്കാനാണ് കെഎസ്ആർടിസി ശ്രമിക്കുന്നത്. എല്ലാ പേമെൻറുകളും ഓൺലൈനായി നടത്താൻ സൗകര്യമുണ്ടാകും. സുരക്ഷാ സംവിധാനങ്ങളോടെയുള്ള സർട്ടിഫിക്കറ്റുകളും ലൈസൻസുകളും നൽകും. 1000 ദിനത്തിനുള്ളിൽ 13 സബ് ആർ.ടി ഓഫീസുകൾ ആരംഭിക്കാനും നടപടി സ്വീകരിച്ചു.
കൂടാതെ, റോഡ് സുരക്ഷയ്ക്കായി 'സേഫ് കേരള' പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനവും സ്ക്വാഡുകളുമുണ്ടാകും. കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് നിയമലംഘനത്തിനും കുറ്റകൃത്യങ്ങൾക്കും കർശന ശിക്ഷാനടപടികൾ ഉറപ്പാക്കും. 2020 ഓടെ അപകടനിരക്ക് ഗണ്യമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
വാഹൻ സാരഥി സോഫ്റ്റ്വെയർ വഴി ഓൺലൈനായി കൂടുതൽ സേവനങ്ങൾ ഉറപ്പാക്കും. വാഹനങ്ങളുടെ ഫാൻസി നമ്പറിനുള്ള അപേക്ഷ ഇനി ഓൺലൈനായി സമർപ്പിക്കാം. ലേലത്തിലും ഓൺലൈനായി പങ്കെടുക്കാം. ഓരോ ആഴ്ചയും ശനിയാഴ്ച 4.30 വരെ റിസർവേഷൻ അനുവദിക്കുകയും 4.30ന് ക്ലോസ് ചെയ്യുകയും ചെയ്യും. അഞ്ചുമണിമുതൽ ലേല നടപടികൾ തുടങ്ങി തിങ്കളാഴ്ച 10 മണി വരെ തുടരും.
ഓഫീസുകൾ കയറിയിറങ്ങാതെ സാധാരണക്കാർക്ക് മികച്ച സേവനം ലഭിക്കാനാണ് കെഎസ്ആർടിസി ശ്രമിക്കുന്നത്. എല്ലാ പേമെൻറുകളും ഓൺലൈനായി നടത്താൻ സൗകര്യമുണ്ടാകും. സുരക്ഷാ സംവിധാനങ്ങളോടെയുള്ള സർട്ടിഫിക്കറ്റുകളും ലൈസൻസുകളും നൽകും. 1000 ദിനത്തിനുള്ളിൽ 13 സബ് ആർ.ടി ഓഫീസുകൾ ആരംഭിക്കാനും നടപടി സ്വീകരിച്ചു.
കൂടാതെ, റോഡ് സുരക്ഷയ്ക്കായി 'സേഫ് കേരള' പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനവും സ്ക്വാഡുകളുമുണ്ടാകും. കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് നിയമലംഘനത്തിനും കുറ്റകൃത്യങ്ങൾക്കും കർശന ശിക്ഷാനടപടികൾ ഉറപ്പാക്കും. 2020 ഓടെ അപകടനിരക്ക് ഗണ്യമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.