ആപ്പ്ജില്ല

കെഎസ്ആർടിസിയിൽ നിന്ന് 143 എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ടു

40 ശതമാനം സർവീസുകൾ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.

Samayam Malayalam 1 Sept 2018, 9:51 am
തിരുവനന്തപുരം: കടുത്ത നഷ്ടത്തിൽ നിന്ന് കരകയറാൻ കെഎസ്ആർടിസി 143 എംപാനൽ ജീവനക്കാരെ പിരിച്ചു വിട്ടു. 40 ശതമാനം സർവീസുകൾ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.ബസുകളുടെ ബോഡി നിർമിക്കുന്ന ജോലി മറ്റൊരു ഏജൻസിയെ ഏൽപിച്ചതിനാൽ ഇവർക്ക് ജോലിയില്ലാതെ ആയി. അതിനാലാണ് കൂട്ടപ്പിരിച്ചുവിടൽ നടത്തിയതെന്ന് കെഎസ്ആർടിസി വ്യക്തമാക്കുന്നു. കെഎസ്ആർടിസി ലാഭത്തിലാക്കാനുള്ള ശ്രമങ്ങൾ വകുപ്പ് നടത്തുന്നുണ്ടെങ്കിലും വലിയ നഷ്ടം മറികടക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല.
Samayam Malayalam KSRTC


134 വെൽഡിങ് ജോലിക്കാരെയും ഒൻപത് അപ്പോൾസ്റ്ററി ജോലിക്കാരെയുമാണ് പിരിച്ചു വിട്ടത്. ഇതല്ലാതെ കെഎസ്ആർടിസിക്ക് നഷ്ടം മറികടക്കാൻ മറ്റു വഴിയില്ലെന്നാണ് വകുപ്പിന്റെ വാദം. പാപ്പനംകോട്, ആലുവ, എടപ്പാൾ എന്നിവിടങ്ങളിലെ വര്‍ക്ഷോപ്പുകളിൽ ജോലി ചെയ്തിരുന്നവരെയാണ് പിരിച്ചു വിട്ടത്. പത്ത് വർഷമായി ജോലി ചെയ്തിരുന്നവരും ഈ കൂട്ടത്തിൽ ഉണ്ട്. ഇത്രയും പേരെ പിരിച്ചുവിട്ടതിനാൽ ശമ്പളയിനത്തിൽ 20 ലക്ഷത്തോളം രൂപ കുറയുമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടൽ.

പിരിച്ചു വിട്ടവരുടെ യോഗ്യതയനുസരിച്ച് ഡ്രൈവർമാരായും കണ്ടക്ടർമാരായും പുനർ നിയമിക്കും. എന്നാൽ ഹെവി ലൈസൻസ് ഉള്ളവർ ഈ കൂട്ടത്തിൽ വളരെയധികം കുറവാണ്. പിഎസ്‍സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ചവരെ കണ്ടക്ടർമാരാക്കാത്ത സാഹചര്യത്തിൽ ഇവരിൽ നിന്ന് ആ തസ്തികയിലേക്ക് കുറച്ച് പേരെ നിയമിക്കുന്നതും പ്രായോഗികമല്ല. ഡീസൽ ഉപയോഗം കുറക്കുകയും, ഷെഡ്യൂളുകൾ വെട്ടിച്ചുരുക്കുകയും ചെയ്ത ശേഷമാണ് ഇപ്പോൾ കെഎസ്ആർടിസി ചെലവ് ചുരുക്കാനായി കടുത്ത നടപടി സ്വീകരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്