ആപ്പ്ജില്ല

കെഎസ്ആര്‍ടിസി ബുധനാഴ്ച മുതല്‍; ഇടഞ്ഞ് തന്നെ സ്വകാര്യ ബസുടമകള്‍, ഒരുക്കങ്ങള്‍ ഇങ്ങനെ

പൊതുഗതാഗതത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കെഎസ്ആര്‍ടിസി സര്‍വീസിനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.

Samayam Malayalam 19 May 2020, 1:15 pm
സംസ്ഥാനത്ത് നാലാംഘട്ട ലോക്ക്ഡൗണില്‍ പൊതുഗതാഗതം സാധ്യമാക്കികൊണ്ട് ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ കെഎസ്ആര്‍ടിസി ബസുകള്‍ നാളെ മുതല്‍ നിരത്തിലേയ്ക്ക്. പൊതുഗതാഗതത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കെഎസ്ആര്‍ടിസി സര്‍വീസിനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. എന്നാല്‍, ഇതുമായി ഇടഞ്ഞു തന്നെ നില്‍ക്കുകയാണ് സ്വകാര്യ ബസുടമകള്‍. ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പാക്കാതെയും ഇന്ധന നികുതിയില്‍ ഇളവ് കിട്ടാതെയും ബസ് ഇറക്കില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്.
Samayam Malayalam ksrtc will start service from wednesday during fourth phase of lockdown in kerala
കെഎസ്ആര്‍ടിസി ബുധനാഴ്ച മുതല്‍; ഇടഞ്ഞ് തന്നെ സ്വകാര്യ ബസുടമകള്‍, ഒരുക്കങ്ങള്‍ ഇങ്ങനെ



​ഒരുക്കങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് പൊതുഗതാഗതത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ എല്ലാ ജില്ലകളിലും കെഎസ്ആര്‍ടിസി സര്‍വീസിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. ഓരോ യൂണിറ്റിലും സര്‍വീസ് നടത്തേണ്ട റൂട്ടുകളും ഷെഡ്യൂളുകളും തയ്യാറാക്കി കഴിഞ്ഞു. പുതുക്കിയ നിരക്ക് ടിക്കറ്റ് മെഷീനില്‍ അപ്‌ലോഡ് ചെയ്യണം. ഒരു ജില്ലയില്‍ 25,000 കിമീ സര്‍വീസ് നടത്തിയാല്‍ മതിയെന്നാണ് തീരുമാനം. തിരുവനന്തപുരം ജില്ലയില്‍ 350 ഷെഡ്യൂളുകള്‍ മാത്രമേ ഓടിക്കുകയുള്ളൂ.

കെഎസ്ആര്‍ടിസി സര്‍വീസ് എങ്ങനെ

സംസ്ഥാനത്ത് ബുധനാഴ്ച മുതലാണ് ജില്ലകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുന്നത്. തിരക്കുള്ള സമയങ്ങളില്‍ മാത്രം കൂടുതല്‍ സര്‍വീസുകള്‍ നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാകും സര്‍വീസുകള്‍. അല്ലാത്ത സമയത്ത് സര്‍വീസുകളുടെ എണ്ണം പകുതിയായി കുറയ്ക്കും. രാവിലെ 7.30 മുതല്‍ 10.30 വരെയും വൈകുന്നേരം നാലു മുതല്‍ ഏഴ് വരെയുമാണ് സര്‍വീസ് നടത്തുക. മറ്റു സമയങ്ങളില്‍ തിരക്ക് ഒഴിവാക്കാണ് ഇത്തരത്തിലൊരു നടപടി.

​ബസില്‍ യാത്ര ചെയ്യേണ്ടത് എത്ര യാത്രക്കാര്‍?

പരമാവധി 27 യാത്രക്കാരെ മാത്രമേ ഒരു ബസില്‍ കയറ്റൂ. യാത്ര ചെയ്യുന്നവരെല്ലാം മാസ്‌കു ധരിക്കേണ്ടതാണ്. ഇതിനോടകം തന്നെ ജീവനക്കാര്‍ക്കുള്ള മാസ്‌കും ബസുകളിലേയ്ക്ക് ആവശ്യമായ സാനിറ്റൈസറും എല്ലായിടത്തും എത്തിച്ചുകഴിഞ്ഞു. ടിക്കറ്റ് നിരക്ക് 50 % വര്‍ധിപ്പിച്ചിട്ടും ഒരു ദിവസം 42 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണു വിലയിരുത്തല്‍.

​ഇടഞ്ഞ് തന്നെ സ്വകാര്യ ബസുടമകള്‍

അമ്പത് ശതമാനം യാത്രാക്കൂലി വര്‍ധിപ്പിച്ചതുകൊണ്ട് മാത്രം ബസ് ഓടിക്കാന്‍ ആകില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 12 ആയി ഉയര്‍ത്തുകയും റോഡ് നികുതി പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു. പകുതി ചാര്‍ജില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര അനുവദിക്കാനാകില്ലെന്നും പെര്‍മിറ്റും ഫിറ്റ്‌നെസും സര്‍ട്ടിഫിക്കറ്റും എടുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും ബസുടമകള്‍ ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്