കേരളത്തിലെ ആദ്യ സിഎൻജി ബസ് ഓടിതുടങ്ങി
രാവിലെ 6.30ന് ആലുവയിൽനിന്ന് സർവീസ് ആരംഭിച്ച് വൈറ്റിലയിലെത്തുന്ന ബസ് പിന്നീട് വൈറ്റില‐വൈറ്റില സർവീസ് നടത്തും
Samayam Malayalam 22 Mar 2018, 10:50 pm
കൊച്ചി സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ ആദ്യ സിഎൻജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) ബസ് സര്‍വ്വീസ് തുടങ്ങി. ആലുവ ഡിപ്പോയുടെ ബസ് എറണാകുളം നഗരത്തിൽ വൈറ്റില സർക്കുലർ സർവ്വീസാണ് നടത്തുന്നത്. സംസ്ഥാനത്തെ ആദ്യ സിഎൻജി പമ്പുകളുടെ ഉദ്ഘാടനം കളമശ്ശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചതിനോടൊപ്പമാണ് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ ബസ്സുകളുടെ ഫ്ലാഗ് ഓഫും നിർവ്വഹിച്ചത്.
രാവിലെ 6.30ന് ആലുവയിൽനിന്ന് സർവീസ് ആരംഭിച്ച് വൈറ്റിലയിലെത്തുന്ന ബസ് പിന്നീട് വൈറ്റില‐വൈറ്റില സർവീസ് നടത്തും. ഇടപ്പള്ളി, കലൂർ, ജെട്ടിവഴി ആറു സർവീസാണ് ദിവസേന ഉണ്ടാകുക. വൈകിട്ട് 5.30ന് ആലുവയിൽ സർവീസ് അവസാനിപ്പിക്കും. ദിവസേന 179 കിലോമീറ്ററാണ് ഓടുന്നത്. 40 ശതമാനത്തോളം ഇന്ധനക്ഷമത കൂടുതലാണ് എന്നതാണ് സിഎൻജിയുടെ മേന്മ. അന്തരീക്ഷമലിനീകരണവും വലിയ അളവിൽ കുറയും. ഒരു ക്യുബിക് മീറ്റർ സിഎൻജിയിൽ നാലുകിലോമീറ്റർ സഞ്ചരിക്കാം. 46.50 രൂപയാണ് വില. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിക്ക് സിഎൻജി നേട്ടമാകുമെന്നാണ് കണക്കാക്കുന്നത്. കളമശേരി, അമ്പാട്ടുകാവ്, മുട്ടം, കുണ്ടന്നൂർ എന്നിവിടങ്ങളിലാണ് സിഎൻജി പമ്പുകൾ തുറന്നിരിക്കുന്നത്.
രാവിലെ 6.30ന് ആലുവയിൽനിന്ന് സർവീസ് ആരംഭിച്ച് വൈറ്റിലയിലെത്തുന്ന ബസ് പിന്നീട് വൈറ്റില‐വൈറ്റില സർവീസ് നടത്തും. ഇടപ്പള്ളി, കലൂർ, ജെട്ടിവഴി ആറു സർവീസാണ് ദിവസേന ഉണ്ടാകുക. വൈകിട്ട് 5.30ന് ആലുവയിൽ സർവീസ് അവസാനിപ്പിക്കും. ദിവസേന 179 കിലോമീറ്ററാണ് ഓടുന്നത്. 40 ശതമാനത്തോളം ഇന്ധനക്ഷമത കൂടുതലാണ് എന്നതാണ് സിഎൻജിയുടെ മേന്മ. അന്തരീക്ഷമലിനീകരണവും വലിയ അളവിൽ കുറയും. ഒരു ക്യുബിക് മീറ്റർ സിഎൻജിയിൽ നാലുകിലോമീറ്റർ സഞ്ചരിക്കാം. 46.50 രൂപയാണ് വില. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിക്ക് സിഎൻജി നേട്ടമാകുമെന്നാണ് കണക്കാക്കുന്നത്. കളമശേരി, അമ്പാട്ടുകാവ്, മുട്ടം, കുണ്ടന്നൂർ എന്നിവിടങ്ങളിലാണ് സിഎൻജി പമ്പുകൾ തുറന്നിരിക്കുന്നത്.