Please enable javascript.Kerala Education Strike Tomorrow,സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു - ksu educational strike on tomorrow in kerala - Samayam Malayalam

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

Authored byദീപു ദിവാകരൻ | Samayam Malayalam 4 Mar 2024, 8:54 pm
Subscribe

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു. പൂക്കോട് വെറ്ററിനറി സ‍ർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് അതിക്രമമുണ്ടായെന്ന് ആരോപിച്ചാണ് പ്രഖ്യാപനം. കേരളത്തിലെ ക്യാംപസുകളിൽ എസ്എഫ്ഐ നടത്തുന്ന ഇടിമുറികൾ പൊളിക്കണമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യ‍ർ പറഞ്ഞു. ആൾക്കൂട്ട വിചാരണ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹൈലൈറ്റ്:

  • സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്.
  • മാർച്ചിനുനേരെ പോലീസ് അതിക്രമമുണ്ടായെന്ന് ആരോപിച്ചാണ് ബന്ദ്.
  • ക്യാംപസുകളിൽ എസ്എഫ്ഐ നടത്തുന്ന ഇടിമുറികൾ പൊളിക്കണമെന്ന് കെഎസ്‍യു.
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. പൂക്കോട് വെറ്ററിനറി സ‍ർവകലാശാല ക്യാംപസിലെ വിദ്യാ‍ർഥിയായ ജെഎസ് സിദ്ധാർഥൻ്റെ മരണത്തിൽ സ‍ർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനുനേരെ പോലീസ് അതിക്രമമുണ്ടായെന്ന് ആരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ ക്യാംപസുകളിൽ എസ്എഫ്ഐ നടത്തുന്ന ഇടിമുറികൾ പൊളിക്കണമെന്നും ആൾക്കൂട്ട വിചാരണ ഒഴിവാക്കണമെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യ‍ർ പറഞ്ഞു.
കേരളത്തിൽ എസ്എഫ്ഐ അടക്കിഭരിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന സ‌‍ർക്കാർ കലാലയങ്ങളിൽ വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി അലോഷ്യസ് സേവ്യ‍ർ ആരോപിച്ചു.
കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് പരീക്ഷകളെ ബാധിക്കുമോ? വ്യക്തത വരുത്തി സംഘടന

സിദ്ധാ‍ർഥൻ്റെ മരണം സംഭവിക്കുമ്പോൾ മാത്രമാണ് കേരളത്തിലെ സർക്കാർ ഹോസ്റ്റലിൽ ഇത്ര ഭയാനകമായ സാഹചര്യമാണ് നടക്കുന്നതെന്ന് പൊതുസമൂഹത്തിന് മനസ്സിലാകുന്നത്. കേരളത്തിൽ ബഹുഭൂരിപക്ഷം വരുന്ന സ‌‍ർക്കാർ ഹോസ്റ്റലുകളിലും ഇത്തരത്തിലുള്ള വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്ന് കെഎസ്‍യു നിരന്തരം ആരോപിക്കുന്നുണ്ടെന്നും അലോഷ്യസ് സേവ്യ‍ർ പറഞ്ഞു.
'പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് കടുത്ത ദ്രോഹം'; കെഎസ്‍യു പിന്തിരിയണമെന്ന് മന്ത്രി

പൂക്കോട് സ‍ർവകലാശാലയിൽ കുറ്റം ചെയ്തവരെ സംരക്ഷിക്കില്ലെന്നും അവരെ സംഘടനയിൽനിന്ന് പുറത്താക്കിയെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ ചാനലുകളിൽ വന്ന് പറയുന്നുണ്ട്. എന്നാൽ ഇതു പറയുന്ന പിഎം ആർഷോ ഒരു വർഷം മുൻപ് മഹാരാജാസ് കോളേജിൽ കെഎസ്‍യു നേതാവിനെ ആൾക്കൂട്ട വിചാരണയ്ക്ക് ഇരയാക്കി. ഈ സംഭവത്തിലെ കേസിൽ പ്രതിയാണ് പിഎം ആർഷോ. ഒരു മാസം മുൻപ് മഹാരാജാസ് കോളേജിലെ കെഎസ്‍യു പ്രവർത്തകൻ്റെ സർട്ടിഫിക്കറ്റ് ഹോസ്റ്റലിന് മുകളിൽ കൂട്ടിയിട്ടു കത്തിക്കുന്ന സംഭവമുണ്ടായി. അങ്ങനെ വലിയ മനുഷ്യാവകാശ ലംഘനങ്ങളുടെ ഹബ്ബായി കേരളത്തിലെ സർക്കാർ കലാലയങ്ങളും ഹോസ്റ്റലുകളും മാറുകയാണെന്നും അലോഷ്യസ് സേവ്യ‍ർ ആരോപിച്ചു.
ദീപു ദിവാകരൻ
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ