കൊച്ചി: മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജിയുടെ ഭാര്യയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയതിന് പിന്നാലെ പരോക്ഷ വിമർശനവുമായി കെടി ജലീൽ എംഎൽഎ. കെഎം ഷാജിയുടെ മുൻ പരാമർശം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീലിന്റെ വിമർശനം. നോമ്പിന്റെ ആദ്യ പത്തിൽ തന്നെ രണ്ട് വർഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. 'പടച്ചവൻ വലിയവനാണ് ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു' എന്ന തന്റെ പഴയ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ജലീലിന്റെ വാക്കുകൾ. 'വിശുദ്ധ ഖുർആന്റെ മറവിൽ ഈയുള്ളവൻ സ്വർണ്ണം കള്ളക്കടത്തു നടത്തി എന്നും ഖുർആനല്ല കിട്ടിയ സ്വർണ്ണമാണ് തിരിച്ച് കൊടുക്കേണ്ടതെന്നും നിയമസഭയിൽ യാതൊരു അടിസ്ഥാനവുമില്ലാതെ എന്റെ പഴയ സുഹൃത്ത് പ്രസംഗിച്ചത് കേട്ടപ്പോൾ വല്ലാതെ മനസ്സ് വേദനിച്ചിരുന്നു.' എന്ന് പറഞ്ഞുകൊണ്ടാണ് ജലീൽ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
Also Read : കെ എം ഷാജിക്ക് വൻ തിരിച്ചടി; ഭാര്യയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
'സ്വർണ്ണക്കടത്ത് വിവാദത്തെ തുടർന്ന് ഇ ഡി, കസ്റ്റംസ്, എൻ ഐ എ എന്നീ മൂന്ന് അന്വേഷണ ഏജൻസികളാണ് എനിക്ക് ചുറ്റും പത്മവ്യൂഹം തീർത്തത്. ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ എന്നിൽ നിന്ന് കണ്ടുകെട്ടാനോ അവർക്ക് സാധിച്ചില്ല. ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ ഏറെ അഭിമാനിച്ച നാളുകളായിരുന്നു അത്.'
'വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് പരിശുദ്ധ റംസാൻ. നോമ്പിന്റെ ആദ്യ പത്തിൽ തന്നെ രണ്ട് വർഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ല. "നിങ്ങളുടെ നാവിനെ നിങ്ങൾ സൂക്ഷിക്കുക" എന്ന പ്രവാചക വചനം എത്ര അന്വർത്ഥമാണ്.' കെ ടി ജലീൽ പറഞ്ഞു.
Also Read : കോടഞ്ചേരിയിലെ ദമ്പതികൾക്ക് പിന്തുണ; സെക്കുലർ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും: ഡിവൈഎഫ്ഐ
അഴീക്കോട് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപ വരുന്ന സ്വത്തു വകകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) കണ്ടുകെട്ടി. ഇഡി വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആശ ഷാജിയുടെ പേരിൽ വേങ്ങേരി വില്ലേജിൽ നിർമ്മിച്ച വീട് അടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. വിജിലൻസ് റിപ്പോർട്ട് പ്രകാരമാണ് കേസിൽ ഇഡി അന്വേഷണം ആരംഭിച്ചത്. ഇഡിയുടെ അന്വേഷണത്തിൽ കോഴ പണം ഉപയോഗിച്ചാണ് വീട് നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.
Also Read : കെ എം ഷാജിക്ക് വൻ തിരിച്ചടി; ഭാര്യയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
'സ്വർണ്ണക്കടത്ത് വിവാദത്തെ തുടർന്ന് ഇ ഡി, കസ്റ്റംസ്, എൻ ഐ എ എന്നീ മൂന്ന് അന്വേഷണ ഏജൻസികളാണ് എനിക്ക് ചുറ്റും പത്മവ്യൂഹം തീർത്തത്. ഒരു നയാപൈസ പിഴ ചുമത്താനോ ഒരു രൂപ എന്നിൽ നിന്ന് കണ്ടുകെട്ടാനോ അവർക്ക് സാധിച്ചില്ല. ഒരു പൊതു പ്രവർത്തകനെന്ന നിലയിൽ ഏറെ അഭിമാനിച്ച നാളുകളായിരുന്നു അത്.'
'വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് പരിശുദ്ധ റംസാൻ. നോമ്പിന്റെ ആദ്യ പത്തിൽ തന്നെ രണ്ട് വർഷം മുമ്പ് പച്ചക്കള്ളം വിളിച്ചു പറഞ്ഞവർക്ക് ശിക്ഷ കിട്ടുമെന്ന് സ്വപ്നമേവ കരുതിയില്ല. "നിങ്ങളുടെ നാവിനെ നിങ്ങൾ സൂക്ഷിക്കുക" എന്ന പ്രവാചക വചനം എത്ര അന്വർത്ഥമാണ്.' കെ ടി ജലീൽ പറഞ്ഞു.
Also Read : കോടഞ്ചേരിയിലെ ദമ്പതികൾക്ക് പിന്തുണ; സെക്കുലർ വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കും: ഡിവൈഎഫ്ഐ
അഴീക്കോട് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ മുൻ എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപ വരുന്ന സ്വത്തു വകകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) കണ്ടുകെട്ടി. ഇഡി വാർത്താ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആശ ഷാജിയുടെ പേരിൽ വേങ്ങേരി വില്ലേജിൽ നിർമ്മിച്ച വീട് അടക്കമുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. വിജിലൻസ് റിപ്പോർട്ട് പ്രകാരമാണ് കേസിൽ ഇഡി അന്വേഷണം ആരംഭിച്ചത്. ഇഡിയുടെ അന്വേഷണത്തിൽ കോഴ പണം ഉപയോഗിച്ചാണ് വീട് നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി.