കണ്ണൂർ: മന്ത്രി കെ ടി ജലീലിന്റെ വീട്ടിൽ ഇല്ലാത്ത തോട്ടക്കാരിക്ക് ശമ്പളം നൽകുന്നതായി വിവരാവകാശ രേഖ. മലപ്പുറം തൊഴൂവാനൂരിലെ വീട്ടിൽ താമസിക്കുന്ന യുവതി മാസത്തിൽ 29 ദിവസവും ഔദ്യോഗിക വസതിയായ ഗംഗയിൽ ജോലിക്കെത്തുന്നുവെന്നുകാട്ടി രേഖയുണ്ടാക്കിയാണ് ശമ്പളം കൈപ്പറ്റുന്നത്. ജോലിക്കാരിയുമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് നവംബർ നാലിന് ഔദ്യോഗിക വസതിയുമായി ബന്ധപ്പെട്ടപ്പോൾ ജോലിക്കാരി അവധിയിൽ പ്രവേശിച്ചിരിക്കുകയാണെന്നായിരുന്നു വിശദീകരണം.
ജോലിക്കാരി എന്നാണ് അവധിയെടുത്തതെന്നോ എന്ന് തിരികെ വരുമെന്നോ വ്യക്തതഉണ്ടായിരുന്നില്ല. തുടർന്ന് വിവരാവകാശ നിയമം വഴി രേഖകൾ ശേഖരിച്ചപ്പോഴാണ് മന്ത്രി നൽകിയ വിശദീകരണം തെറ്റാണെന്ന് വ്യക്തമായത്. ഒക്ടോബർ മാസം മുഴുവൻ ദിവസവും ജോലിക്കെത്തിയെന്നുകാട്ടിക്കൊണ്ട് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മുജീബ് വെട്ടർ ടൂറിസം വകുപ്പിന് ഹാജർ പട്ടിക സമർപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജോലിക്കാരി അവധിയെടുത്തിട്ടില്ലെന്നും രേഖകളിൽ പറയുന്നുണ്ട്.
ദിവസം 645 രൂപ വീതം മാസം 17,415 രൂപ തോട്ടക്കാരിക്ക് നൽകുന്നുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഓണക്കാലത്ത് നൽകിയ ഉത്സവ ബത്തയടക്കമുള്ള ആനുകൂല്ല്യങ്ങളും ഇല്ലാത്ത ജോലിക്കാരിക്ക് അനുവദിച്ചിരുന്നു. വളാഞ്ചേരി സ്വദേശിയായ യുവതി വീട്ടിൽനിന്നും പുറത്തുപോകാറില്ലെന്നാണ് അയൽ വാസികൾ പറയുന്നത്.
മന്ത്രി വസതികളിലെ ജീവനക്കാർ ടൂറിസം വകുപ്പിൽനിന്നാണ് ശമ്പളം വാങ്ങുന്നത്. ടൂറിസം വകുപ്പിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഴിമതി പുറത്തായത്.
ജോലിക്കാരി എന്നാണ് അവധിയെടുത്തതെന്നോ എന്ന് തിരികെ വരുമെന്നോ വ്യക്തതഉണ്ടായിരുന്നില്ല. തുടർന്ന് വിവരാവകാശ നിയമം വഴി രേഖകൾ ശേഖരിച്ചപ്പോഴാണ് മന്ത്രി നൽകിയ വിശദീകരണം തെറ്റാണെന്ന് വ്യക്തമായത്. ഒക്ടോബർ മാസം മുഴുവൻ ദിവസവും ജോലിക്കെത്തിയെന്നുകാട്ടിക്കൊണ്ട് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മുജീബ് വെട്ടർ ടൂറിസം വകുപ്പിന് ഹാജർ പട്ടിക സമർപ്പിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജോലിക്കാരി അവധിയെടുത്തിട്ടില്ലെന്നും രേഖകളിൽ പറയുന്നുണ്ട്.
ദിവസം 645 രൂപ വീതം മാസം 17,415 രൂപ തോട്ടക്കാരിക്ക് നൽകുന്നുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ഓണക്കാലത്ത് നൽകിയ ഉത്സവ ബത്തയടക്കമുള്ള ആനുകൂല്ല്യങ്ങളും ഇല്ലാത്ത ജോലിക്കാരിക്ക് അനുവദിച്ചിരുന്നു. വളാഞ്ചേരി സ്വദേശിയായ യുവതി വീട്ടിൽനിന്നും പുറത്തുപോകാറില്ലെന്നാണ് അയൽ വാസികൾ പറയുന്നത്.
മന്ത്രി വസതികളിലെ ജീവനക്കാർ ടൂറിസം വകുപ്പിൽനിന്നാണ് ശമ്പളം വാങ്ങുന്നത്. ടൂറിസം വകുപ്പിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് അഴിമതി പുറത്തായത്.