തിരുവനന്തപുരം: കുമ്മനം രാജശേഖരനെ സജീവ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാനാധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. അൽപം മുൻപാണ് കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ സ്ഥാനം രാജി വെച്ചത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് കുമ്മനത്തിന്റെ രാജി സ്വീകരിച്ചു. രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നതിനു മുന്നോടിയായാണ് രാജിയെന്നാണ് സൂചന. കുമ്മനത്തെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്. കുമ്മനം രാജശേഖരൻ മടങ്ങി വന്നാലും സംഘടനാ തലത്തിൽ മാറ്റമുണ്ടാകില്ലെന്ന് ശ്രീധരൻപിള്ള വ്യക്തമാക്കി. ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി രാംലാൽ കുമ്മനത്തിന്റെ രാജി വിവരം പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു.
തുടർന്ന് കുമ്മനം കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തി. കഴിഞ്ഞ രാത്രിയോടെ രാജിവെയ്ക്കാനുള്ള അനുമതി കുമ്മനത്തിന് നൽകിയതായാണ് റിപ്പോർട്ട്. കുമ്മനത്തെ കേരള രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആർഎസ്എസ് ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് നിന്ന് ബിജെപി സ്ഥാനാർഥിയായേക്കുമെന്നും സൂചനയുണ്ട്. അമിത് ഷായുടെ കേരള സന്ദർശന വേളയിൽ ആർഎസ്എസ് കുമ്മനത്തെ തിരുവനന്തപുരത്ത് നിന്ന് സ്ഥാനാർഥിയാക്കുന്ന കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് കുമ്മനം കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തി. കഴിഞ്ഞ രാത്രിയോടെ രാജിവെയ്ക്കാനുള്ള അനുമതി കുമ്മനത്തിന് നൽകിയതായാണ് റിപ്പോർട്ട്. കുമ്മനത്തെ കേരള രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആർഎസ്എസ് ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ, കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് നിന്ന് ബിജെപി സ്ഥാനാർഥിയായേക്കുമെന്നും സൂചനയുണ്ട്. അമിത് ഷായുടെ കേരള സന്ദർശന വേളയിൽ ആർഎസ്എസ് കുമ്മനത്തെ തിരുവനന്തപുരത്ത് നിന്ന് സ്ഥാനാർഥിയാക്കുന്ന കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.