തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിസ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരൻ തന്നെ മത്സരിച്ചേക്കും. ഉപതെരഞ്ഞെടുപ്പിൽ പാര്‍ട്ടിയിൽ കുമ്മനത്തിനാണ് മുൻഗണനയെന്നാണ് റിപ്പോര്‍ട്ടുകള്‍. മിസോറം ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെപ്പിച്ച തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച കുമ്മനം രാജശേഖരൻ പരാജയപ്പെട്ടെങ്കിലും വട്ടിയൂര്‍ക്കാവ് മണ്ഡലത്തിൽ നിന്ന് ജയിച്ച് കേരള നിയമസഭയിൽ രണ്ടാമത്തെ ബിജെപി അംഗത്തെ കൊണ്ടുവരാനുള്ള ശ്രമമാണ് പാര്‍ട്ടി നടത്തുന്നത്. അതേസമയം, സ്ഥാനാര്‍ത്ഥി മോഹവുമായി നേതാക്കളുടെ നീണ്ട പട്ടികയാണ് കോൺഗ്രസിനുള്ളത്. സീറ്റ് തിരിച്ചു പിടിക്കാൻ ലക്ഷ്യമിട്ട് എൽഡിഎഫിലും തിരക്കിട്ട ആലോചനകള്‍ നടക്കുകയാണ്. മണ്ഡലം ത്രികോണമത്സരത്തിന് സാക്ഷ്യം വഹിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരന്റെ തൊട്ടുപിന്നിൽ എത്തിയതും കുമ്മനത്തെ പരിഗണിക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ട്. എന്നാൽ കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ആര്എസ്എസിന്റേതാകും. കുമ്മനം സ്ഥാനാര്‍ത്ഥിയായില്ലെങ്കിൽ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള, കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് എസ് സുരേഷ് തുടങ്ങിയവര്‍ക്കും സാധ്യതയുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് വട്ടിയൂര്‍ക്കാവിൽ ലീഡ് ലഭിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് കുമ്മനത്തെക്കാള്‍ 7622 വോട്ട് മാത്രമാണ് ലീഡുണ്ടായിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലാകട്ടെ മൂവായിരത്തോളം മാത്രമായിരുന്നു ലീഡ്.
അതേസമയം, പത്മജാ വേണുഗോപാൽ, പിസി വിഷ്ണുനാഥ്, പ്രയാർ ഗോപാലകൃഷ്ണൻ, കെ.മോഹൻകുമാർ തുടങ്ങി നേതാക്കളുടെ നീണ്ട പട്ടികയാണ് കോൺഗ്രസിനുള്ളത്. എം വിജയകുമാര്‍, തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് തുടങ്ങിയവരെ സ്ഥാനാര്ത്ഥിപ്പട്ടികയിലേയ്ക്ക് സിപിഎം പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരന്റെ തൊട്ടുപിന്നിൽ എത്തിയതും കുമ്മനത്തെ പരിഗണിക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ട്. എന്നാൽ കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ആര്എസ്എസിന്റേതാകും. കുമ്മനം സ്ഥാനാര്‍ത്ഥിയായില്ലെങ്കിൽ സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള, കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് എസ് സുരേഷ് തുടങ്ങിയവര്‍ക്കും സാധ്യതയുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് വട്ടിയൂര്‍ക്കാവിൽ ലീഡ് ലഭിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് കുമ്മനത്തെക്കാള്‍ 7622 വോട്ട് മാത്രമാണ് ലീഡുണ്ടായിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലാകട്ടെ മൂവായിരത്തോളം മാത്രമായിരുന്നു ലീഡ്.
അതേസമയം, പത്മജാ വേണുഗോപാൽ, പിസി വിഷ്ണുനാഥ്, പ്രയാർ ഗോപാലകൃഷ്ണൻ, കെ.മോഹൻകുമാർ തുടങ്ങി നേതാക്കളുടെ നീണ്ട പട്ടികയാണ് കോൺഗ്രസിനുള്ളത്. എം വിജയകുമാര്‍, തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് തുടങ്ങിയവരെ സ്ഥാനാര്ത്ഥിപ്പട്ടികയിലേയ്ക്ക് സിപിഎം പരിഗണിക്കുന്നുണ്ട്.