പാലക്കാട്: കുമ്മനത്തെ തിരികെ വിളിക്കാതെ കേരളത്തിലെ ബിജെപി രക്ഷപെടില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായോട് പരാതിപ്പെട്ട് ആർഎസ്എസ്. അടിയന്തിരമായി കുമ്മനത്തെ തിരികെ വിളിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്നും ആർഎസ്എസ് അമിത് ഷായോട് വ്യക്തമാക്കി. കുമ്മനത്തെയും ശ്രീധരൻ പിള്ളയേയും ഒരുപോലെ താരതമ്മ്യം ചെയ്തശേഷമായിരുന്നു ആർഎസ്എസ് നിലപാട് അറിയിച്ചത്. ശബരിമലപോലെ ഹൈന്ദവ സമുദായത്തെ ഒപ്പം നിർത്താനാകുന്ന വിഷയം ഉണ്ടായിട്ടും ബിജെപി സംസ്ഥാന നേതൃത്വം വേണ്ടരീതിയിൽ പ്രയോജനപ്പെടുത്തിയില്ലെന്നും ആർഎസ്എസ് കുറ്റപ്പെടുത്തി.
സുവർണ്ണാവസരം നഷ്ടപ്പെടുത്തിയെന്നാണ് ആർഎസ്എസിന്റെ പരാതി. സാമുദായി നേതാക്കളുമായി അടുപ്പമുള്ള നേതാവ് കുമ്മനമെന്നും അതുകൊണ്ടുതന്നെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അത് നേട്ടമുണ്ടാക്കുമെന്നും ആർഎസ്എസ് കരുതുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുമ്മനം വരുന്നത് രാഷ്ട്രീയ ലാഭമുണ്ടാക്കുമെന്നും ആർഎസ്എസ് കരുതുന്നുണ്ട്.
കേരളത്തിലേക്ക് മടക്കം കുമ്മനവും ആഗ്രഹിക്കുന്നുണ്ടെന്ന് ആർഎസ്എസ് പറയുന്നു. കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നത് ബിജെപിക്ക് ഗുണകരമാകുമെന്നാണ് ആർഎസ്എസിന്റെ കണക്കുകൂട്ടൽ.
ഗവർണ്ണറായത് ആഗ്രഹിച്ചിട്ടല്ലെന്നും സംഘടന ആവശ്യപ്പെട്ടാൽ തിരികെവരാൻ തയ്യാറാണെന്നും സംഘടന ഏൽപ്പിക്കുന്ന ചുമതല നിർവ്വഹിക്കുമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കിയിട്ടുണ്ട്.
സുവർണ്ണാവസരം നഷ്ടപ്പെടുത്തിയെന്നാണ് ആർഎസ്എസിന്റെ പരാതി. സാമുദായി നേതാക്കളുമായി അടുപ്പമുള്ള നേതാവ് കുമ്മനമെന്നും അതുകൊണ്ടുതന്നെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അത് നേട്ടമുണ്ടാക്കുമെന്നും ആർഎസ്എസ് കരുതുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കുമ്മനം വരുന്നത് രാഷ്ട്രീയ ലാഭമുണ്ടാക്കുമെന്നും ആർഎസ്എസ് കരുതുന്നുണ്ട്.
കേരളത്തിലേക്ക് മടക്കം കുമ്മനവും ആഗ്രഹിക്കുന്നുണ്ടെന്ന് ആർഎസ്എസ് പറയുന്നു. കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നത് ബിജെപിക്ക് ഗുണകരമാകുമെന്നാണ് ആർഎസ്എസിന്റെ കണക്കുകൂട്ടൽ.
ഗവർണ്ണറായത് ആഗ്രഹിച്ചിട്ടല്ലെന്നും സംഘടന ആവശ്യപ്പെട്ടാൽ തിരികെവരാൻ തയ്യാറാണെന്നും സംഘടന ഏൽപ്പിക്കുന്ന ചുമതല നിർവ്വഹിക്കുമെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കിയിട്ടുണ്ട്.