ചെങ്ങന്നൂര്‍: ബിഡിജെഎസ് എൻഡിഎ വിടുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ബിഡിജെഎസ് മുന്നണി വിടില്ലെന്നാണ് ഉറച്ച വിശ്വാസമെന്നും അവരുമായുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും കുമ്മനം പറഞ്ഞു.
ഇരുമുന്നണികളുടെയും ജനദ്രോഹനടപടികള്‍ക്കും സാമൂഹ്യ അസമത്വത്തിനും ബദലായാണ് ദേശീയ ജനാധിപത്യ സഖ്യം കേരളത്തിൽ രൂപീകരിച്ചതെന്നും ഇന്നത്തെ സാഹചര്യത്ിതൽ എൻഡിഎ അനിവാര്യമാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ബിഡിജെഎസിന് കേന്ദ്രപദവികള്‍ കിട്ടുന്നതിൽ ബിജെപിയ്ക്ക് എതിര്‍പ്പില്ല. ഇതിനായി പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കുമ്മനം അറിയിച്ചു.
ചെങ്ങന്നൂരിലെ എൻഡിഎ സ്ഥാനാർത്ഥിയെ രണ്ടോ മൂന്നോ ദിവസത്തിനകം കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും കുമ്മനം അറിയിച്ചു. ചെങ്ങന്നൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുമുന്നണികളുടെയും ജനദ്രോഹനടപടികള്‍ക്കും സാമൂഹ്യ അസമത്വത്തിനും ബദലായാണ് ദേശീയ ജനാധിപത്യ സഖ്യം കേരളത്തിൽ രൂപീകരിച്ചതെന്നും ഇന്നത്തെ സാഹചര്യത്ിതൽ എൻഡിഎ അനിവാര്യമാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ബിഡിജെഎസിന് കേന്ദ്രപദവികള്‍ കിട്ടുന്നതിൽ ബിജെപിയ്ക്ക് എതിര്‍പ്പില്ല. ഇതിനായി പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കുമ്മനം അറിയിച്ചു.
ചെങ്ങന്നൂരിലെ എൻഡിഎ സ്ഥാനാർത്ഥിയെ രണ്ടോ മൂന്നോ ദിവസത്തിനകം കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും കുമ്മനം അറിയിച്ചു. ചെങ്ങന്നൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.