ആപ്പ്ജില്ല

കുതിരാന്‍ തുരങ്കം തുറന്നു; ഇരട്ടക്കുഴൽ തുരങ്കത്തിലെ ആദ്യത്തേത്

ഇരട്ടക്കുഴല്‍ തുരങ്കത്തില്‍ 962 മീറ്റര്‍ നീളം വരുന്ന ആദ്യത്തെ തുരങ്കമാണ്

കേരളത്തിന്റെ റോഡ് ഗതാഗത ചരിത്രത്തിലെ നാഴികക്കല്ലായി കുതിരാന്‍ തുരങ്കം തുറന്നു. ഇരട്ടക്കുഴല്‍ തുരങ്കത്തില്‍ 962 മീറ്റര്‍ നീളം വരുന്ന ആദ്യത്തെ തുരങ്കമാണ് ഇപ്പോള്‍ സഞ്ചാരയോഗ്യമാക്കിയിരിക്കുന്നത്. തൃശൂര്‍ പാലക്കാട് ദേശീയ പാതയിലെ ഇടതുവശത്തെ തുരങ്കമാണ് തുറന്നത്. ഇരട്ടക്കുഴല്‍ തുരങ്കത്തില്‍ 962 മീറ്റര്‍ നീളം വരുന്ന ആദ്യത്തെ തുരങ്കമാണ് ഇപ്പോള്‍ സഞ്ചാരയോഗ്യമാക്കിയിരിക്കുന്നത്. കുതിരാന്‍ മല തുരന്നുള്ള ഇരട്ടക്കുഴല്‍ തുരങ്ക നിര്‍മാണത്തിനു പിന്നില്‍ നൂറുകണക്കിനു തൊഴിലാളികളുടെ പത്തുമാസക്കാലത്തെ അക്ഷീണപ്രയത്നമാണുള്ളത്. ഒരേസമയം ഇരുവശത്തു നിന്നും രാപ്പകല്‍ ഭേദമന്യേ നടന്ന അധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഒരു കാരണവശാലും പാറ താഴേക്ക് ഇടിയാത്ത രീതിയിലും ഭൂകമ്പത്തെ ചെറുക്കുന്ന വിധത്തിലുമാണ് തുരങ്കം സജ്ജമാക്കുന്നത്.
Samayam Malayalam kuthiran tunnel
കുതിരാൻ തുരങ്കപാത


കഴിഞ്ഞദിവസം പുലര്‍ച്ചെ നടത്തിയ സ്‌ഫോടനത്തില്‍ അവസാന പാളി പാറയും പൊട്ടിയതോടെയാണ് തുരങ്കം തുറന്നത്. രാവിലെ 7.15ന് കല്ലുകള്‍ നീക്കം ചെയ്തതോടെ തുരങ്കം ഇരുഭാഗത്തേക്കും ഗതാഗത യോഗ്യമായി. കുതിരാന്‍ മല തുരന്നുള്ള ഇരട്ടക്കുഴല്‍ തുരങ്ക നിര്‍മാണത്തിനു പിന്നില്‍ നൂറുകണക്കിനു തൊഴിലാളികളുടെ പത്തുമാസക്കാലത്തെ അക്ഷീണപ്രയത്‌നമാണുള്ളത്. ഒരേസമയം ഇരുവശത്തു നിന്നും രാപ്പകല്‍ ഭേദമന്യേ നടന്ന അധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.



ഇരുമ്പുപാലം മുതല്‍ നരികിടന്നയവിടെ വരെയുള്ള തുരങ്കപാതയാണ് തുറന്നിരിക്കുന്നത്. ഇനി അവശേഷിക്കുന്ന തുരങ്കത്തില്‍ 250 മീറ്ററോളം പൂര്‍ത്തിയാവാനുണ്ട്. 700 മീറ്ററാണ് ഇതിനോടകം പൂര്‍ത്തിയായിട്ടുള്ളത്. തുരങ്കത്തിന്റെ പണി പൂര്‍ത്തിയായ മുറയ്ക്ക് നാലു മീറ്റര്‍ താഴ്ചയില്‍ റോഡിന്റെ പണികളും പാറകള്‍ അടര്‍ന്നുവീഴാതിരിക്കാനുള്ള റിബ്ബുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തിയും തുടങ്ങും. പിന്നീട് തുരങ്കത്തിനകത്ത് വായു പുറംതള്ളാനുള്ള സൗകര്യം ഉണ്ടാക്കും. വെളിച്ചത്തിനായി ഹൈമാസ്റ്റ് വിളക്കുകളും സ്ഥാപിക്കും.24 മീറ്റര്‍ അകലമാണ് രണ്ടു തുരങ്കങ്ങളും തമ്മിലുള്ളത്. 28 എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലാണ് പണി നടക്കുന്നത്.

kuthiran-tunnel-opened-between-thrissur-palakkad.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്