കാക്കനാട്: സൂര്യതാപ മുന്നറിയിപ്പ് അവഗണിച്ചതിനെത്തുടർന്ന് തൊഴിൽ വകുപ്പിന്റെ നടപടി. എറണാകുളം ജില്ലയിലെ ആറ് സ്ഥലങ്ങളിലാണ് തൊഴിൽ വകുപ്പ് നടപടി സ്വീകരിച്ചത്. നഗരത്തിലെ വിവിധ കെട്ടിട നിർമാണ സ്ഥലങ്ങളിൽ തൊഴിൽ വകുപ്പ് നടത്തിയ പരിശോധനയിൽ തൊഴിലാളികളെക്കൊണ്ട് അനധികൃതമായി ജോലി ചെയ്യുന്നതായി കണ്ടെത്തി. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് പകൽ 12 മുതൽ മൂന്നു വരെ ജോലി ചെയ്യിപ്പിക്കുന്നത് തൊഴിൽ വകുപ്പ് വിലക്കിയിരുന്നു. ഇത് ലംഘിച്ച ആറ് തൊഴിലിടങ്ങളിലെ ജോലി നിർത്തിവയ്ക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് ജില്ലാ ലേബർ ഓഫീസർ വി.ബി ബിജു അറിയിച്ചു. അസിസ്റ്റന്റ് ലേബർ ഓഫീസർമാരും പരിശോധനയിൽ പങ്കെടുത്തു.
ഈ മാസം 25 വരെ വരെ ജാഗ്രത തുടരാന്‍ സംസ്ഥാന തൊഴില്‍ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉയര്‍ന്ന താപനിലയാണ് സംസ്ഥാനത്തുടനീളം കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. പാലക്കാട് ഇന്ന് താപനില 41 ഡിഗ്രി വരെ ഉയര്‍ന്നിരുന്നു.
നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് ജില്ലാ ലേബർ ഓഫീസർ വി.ബി ബിജു അറിയിച്ചു. അസിസ്റ്റന്റ് ലേബർ ഓഫീസർമാരും പരിശോധനയിൽ പങ്കെടുത്തു.
ഈ മാസം 25 വരെ വരെ ജാഗ്രത തുടരാന്‍ സംസ്ഥാന തൊഴില്‍ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉയര്‍ന്ന താപനിലയാണ് സംസ്ഥാനത്തുടനീളം കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. പാലക്കാട് ഇന്ന് താപനില 41 ഡിഗ്രി വരെ ഉയര്‍ന്നിരുന്നു.