ആപ്പ്ജില്ല

ആലഞ്ചേരി ഉൾപ്പെട്ട ഭൂമി ഇടപാട് കേസ്; തുടർ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ

ഗൂഡാലോചന, വഞ്ചന കുറ്റം ചുമത്തിയാണ് ആലഞ്ചേരി അടക്കമുള്ളവർക്കെതിരെ കേസ് ചുമത്തിയിരുന്നത്.

Samayam Malayalam 13 Dec 2019, 8:58 pm
Samayam Malayalam george alencherry
കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി

കൊച്ചി: കർദ്ദിനാൾ മാർ ആലഞ്ചേരിക്കെതിരായ ഭൂമി ഇടപാട് കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപത്തെ ഭൂമി വിൽപ്പനയിലൂടെ സഭയെ വഞ്ചിച്ചു എന്ന കേസിലെ തുടർ നടപടികളാണ് സ്റ്റേ ചെയ്തത്. തൃക്കാക്കര കോടതിയാണ് ആലഞ്ചേരി അടക്കമുള്ളവർക്കെതിരെ കേസ് എടുത്തത്.

Also read: അസം ഒറ്റയ്ക്കല്ല; പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം

ഗൂഢാലോചന, വഞ്ചന, അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ആലഞ്ചേരിക്കെതിരെ കേസെടുത്തത്. ആലഞ്ചേരിക്കു പുറമേ പ്രൊക്യൂറേറ്റർ ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗ്ഗീസ് എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Also read: ദേശീയ പൗരത്വ ഭേദഗതി ബിൽ വിവേചനപരമെന്ന് യുഎൻ

എറണാകുളം അങ്കമാലി രൂപതയുടെ ഭാരത് മാതാ കോളേജിന് സമീപത്തെ ഭൂമി വിൽപ്പനയിൽ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്. പെരുമ്പാവൂർ സ്വദേശിയായ ജോഷി വർഗ്ഗീസാണ് പരാതിക്കാരൻ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്