കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ കണ്ണപ്പന്‍കുണ്ട് പുഴയില്‍ വീണ്ടും മലവെള്ളപ്പാച്ചില്‍. വനത്തിൽ ഉരുൾപൊട്ടിയതാണെന്നാണ് സംശയിക്കുന്നത്. മട്ടിമല വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയതായാണ് സംശയം. മലവെള്ളം കണ്ണപ്പൻകുണ്ട് പുഴയിലേക്ക് കുതിച്ചെത്തിയത് ജനങ്ങളിൽ ആശങ്കയ്ക്ക് വഴി വെച്ചു. പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
പ്രളയം കണ്ണപ്പന്‍കുണ്ട് പ്രദേശത്ത് വിതച്ച നാശത്തിന് അറുതിയായിട്ടില്ല. അതിന് മുൻപ് തന്നെ പുഴയില്‍ മലവെള്ളപ്പാച്ചിലെത്തിയത് പ്രദേശവാസികളുടെ ചങ്കിൽ കനൽകോരിയിടുന്നതിന് സമാനമാണെന്ന് പലരും സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. പ്രളയക്കെടുതിയിൽ പുഴയുടെ തീരപ്രദേശത്തെ നിരവധി വീടുകളും ഒഴുക്കികൊണ്ടുപോയിരുന്നു.
ഫയൽ ചിത്രം
പ്രളയം കണ്ണപ്പന്‍കുണ്ട് പ്രദേശത്ത് വിതച്ച നാശത്തിന് അറുതിയായിട്ടില്ല. അതിന് മുൻപ് തന്നെ പുഴയില്‍ മലവെള്ളപ്പാച്ചിലെത്തിയത് പ്രദേശവാസികളുടെ ചങ്കിൽ കനൽകോരിയിടുന്നതിന് സമാനമാണെന്ന് പലരും സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. പ്രളയക്കെടുതിയിൽ പുഴയുടെ തീരപ്രദേശത്തെ നിരവധി വീടുകളും ഒഴുക്കികൊണ്ടുപോയിരുന്നു.
ഫയൽ ചിത്രം