കൊച്ചി: നിപ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് നാളെ ആശുപത്രി വിടും. എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയിലായിരുന്ന രോഗിയാണ് നാളെ ആശുപത്രി വാസം അവസാനിപ്പിക്കുകയെന്ന് എറണാകുളം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജൂണ്‍ രണ്ടിനാണ് ഇയാള്‍ക്ക് നിപ സ്ഥിരീകരിച്ചത്. മെയ് 30ന് പനി ബാധിച്ച് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സ തേടുകയായിരുന്നു പറവൂര്‍ സ്വദേശി. സാമ്പിളുകള്‍ സ്വകാര്യ ലാബില്‍ പരിശോധിച്ചതില്‍ നിന്ന് നിപയാണെന്ന് സ്ഥിരീകരിക്കുകയും ഇയാളെ ഐസോലേഷന് വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.
നാളെ പറവൂര്‍ സ്വദേശി ഡിസ്ചാര്‍ജ് വാങ്ങുന്നതോടെ കേരളത്തില്‍ നിപ ബാധിതരോ, നിപ സംശയിക്കുന്നവരോ ആയി ആരും തന്നെ ചികിത്സയില്‍ ഇല്ല. 2018 മെയ് മാസം നിപ ബാധയില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരാണ് മരിച്ചത്.
ഇത്തവണ നിപ ബാധയില്‍ 311 പേരെയാണ് ജൂണ്‍ മാസം മാത്രം നിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരെല്ലാം ആശുപത്രി വിട്ടിരുന്നു.
ജൂണില്‍ നടന്ന പരിശോധനയില്‍ കേരളത്തിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. കേരളത്തിൽ നിന്ന് ശേഖരിച്ച വവ്വാലുകളുടെ 36 സാമ്പിളുകളിൽ 16 സാമ്പിളുകളിലും നിപ വൈറസ് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ് വര്ധന് ലോക് സഭയില്‍ അറിയിച്ചിരുന്നു.
കൊച്ചിയില്‍ അസുഖ ബാധിതനായ യുവാവിന് പേരക്കയില് നിന്നാണ് നിപ പകര്‍ന്നതെന്നായിരുന്നു പ്രാഥമിക നിഗമനം.
കേരളം ഉള്‍പ്പെടുന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സുലഭമായി കാണുന്ന പഴന്തീനി വവ്വാലുകളാണ് നിപ വൈറസുകളുടെ സ്വാഭാവിക വാസസ്ഥലമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വൈറസ് വവ്വാലുകളിൽ നിന്ന് നേരിട്ട് മനുഷ്യരിലേയ്ക്കോ വവ്വാലുകളിൽ നിന്ന് മറ്റു മൃഗങ്ങളിലേയ്ക്ക് പടര്‍ന്ന ശേഷം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്കോ പകരാം. വവ്വാൽ പാതി ഭക്ഷിച്ച പഴങ്ങള്‍ ഭക്ഷിക്കുന്നതിലൂടെയോ വൈറസ് ബാധയേൽക്കാം.
കേരളത്തിനു മുൻപ് മലേഷ്യയിലും സിംഗപ്പൂരിലും ബംഗ്ലാദേശിലും ഇന്ത്യയിൽ പശ്ചിമ ബംഗാളിലും നിപ വൈറസ് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. നിപ വൈറസ് ബാധയേറ്റാൽ 40 മുതൽ 75 ശതമാനം വരെ മരണസാധ്യതയുണ്ടെന്നതാണ് രോഗത്തെ ഗുരുതരമാക്കുന്നത്. വൈറസ് ബാധയ്ക്കെതിരെ ഫലപ്രദമായ മരുന്നുകളോ വൈറസ് ബാധ ചെറുക്കാനുള്ള വാക്സിനുകളോ ഇതുവരെ ലഭ്യമായിട്ടില്ല.
2018 മേയിലാണ് കേരളത്തിൽ ആദ്യമായി നിപ വൈറസ് പടര്‍ന്നതായി പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റൂട്ട് സ്ഥിരീകരിച്ചത്. കൃത്യം ഒരു വര്‍ഷത്തിനുശേഷം വീണ്ടും 2019 ജൂൺ മാസത്തിൽ കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു.
2018ൽ കോഴിക്കോട്ടുള്ള ചെങ്ങരോത്ത് എന്ന ഗ്രാമത്തിലായിരുന്നു നിപ ബാധയുടെ ഉറവിടം. 2018 മേയ് 5 നു മരിച്ച സൂപ്പിക്കടയിൽ മൂസയുടെ മകൻ മുഹമ്മദ് സാബിത്ത് എന്നയാളെയാണ് കേരളത്തിലെ ആദ്യത്തെ നിപ ഇര. 2019ൽ ഒരാളിൽ മാത്രമാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിലായി 311 പേര് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നെങ്കിലും ആരിലും അസുഖം സ്ഥിരീകരിച്ചില്ല.
2018ല്‍ നിപ ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിങ്ങ് സഹായി ആയിരുന്ന ലിനി പുതുശ്ശേരി അന്തരിച്ചിരുന്നു. ലിനിയുടെ ത്യാഗം പിന്നീട് ലോകാരോഗ്യ സംഘടന പ്രത്യേകം പരാമര്‍ശിച്ചിരുന്നു.
ഇത്തവണ നിപ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യവകുപ്പ് രോഗമില്ലെന്ന് കണ്ട് വിട്ടയച്ചത് ആശങ്ക കുറച്ചിരുന്നു. കഴിഞ്ഞ തവണത്തെക്കാള്‍ കാര്യക്ഷമമായി പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും നടത്തിയതും ഗുണം ചെയ്തു.
2017ലെ നിപ ബാധയെക്കുറിച്ച് മലയാളത്തില്‍ ചലച്ചിത്രവും പിന്നീട് റിലീസ് ചെയ്തിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത സിനിമ റിലീസിന് ഒരുങ്ങുന്ന കാലയളവിലാണ് രണ്ടാമത് നിപ ബാധയുണ്ടായത് എന്നത് മറ്റൊരു യാദൃശ്ചികതയായി.
നാളെ പറവൂര്‍ സ്വദേശി ഡിസ്ചാര്‍ജ് വാങ്ങുന്നതോടെ കേരളത്തില്‍ നിപ ബാധിതരോ, നിപ സംശയിക്കുന്നവരോ ആയി ആരും തന്നെ ചികിത്സയില്‍ ഇല്ല. 2018 മെയ് മാസം നിപ ബാധയില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരാണ് മരിച്ചത്.
ഇത്തവണ നിപ ബാധയില്‍ 311 പേരെയാണ് ജൂണ്‍ മാസം മാത്രം നിരീക്ഷണത്തിന്റെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരെല്ലാം ആശുപത്രി വിട്ടിരുന്നു.
ജൂണില്‍ നടന്ന പരിശോധനയില്‍ കേരളത്തിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. കേരളത്തിൽ നിന്ന് ശേഖരിച്ച വവ്വാലുകളുടെ 36 സാമ്പിളുകളിൽ 16 സാമ്പിളുകളിലും നിപ വൈറസ് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ് വര്ധന് ലോക് സഭയില്‍ അറിയിച്ചിരുന്നു.
കൊച്ചിയില്‍ അസുഖ ബാധിതനായ യുവാവിന് പേരക്കയില് നിന്നാണ് നിപ പകര്‍ന്നതെന്നായിരുന്നു പ്രാഥമിക നിഗമനം.
കേരളം ഉള്‍പ്പെടുന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സുലഭമായി കാണുന്ന പഴന്തീനി വവ്വാലുകളാണ് നിപ വൈറസുകളുടെ സ്വാഭാവിക വാസസ്ഥലമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വൈറസ് വവ്വാലുകളിൽ നിന്ന് നേരിട്ട് മനുഷ്യരിലേയ്ക്കോ വവ്വാലുകളിൽ നിന്ന് മറ്റു മൃഗങ്ങളിലേയ്ക്ക് പടര്‍ന്ന ശേഷം മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്കോ പകരാം. വവ്വാൽ പാതി ഭക്ഷിച്ച പഴങ്ങള്‍ ഭക്ഷിക്കുന്നതിലൂടെയോ വൈറസ് ബാധയേൽക്കാം.
കേരളത്തിനു മുൻപ് മലേഷ്യയിലും സിംഗപ്പൂരിലും ബംഗ്ലാദേശിലും ഇന്ത്യയിൽ പശ്ചിമ ബംഗാളിലും നിപ വൈറസ് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. നിപ വൈറസ് ബാധയേറ്റാൽ 40 മുതൽ 75 ശതമാനം വരെ മരണസാധ്യതയുണ്ടെന്നതാണ് രോഗത്തെ ഗുരുതരമാക്കുന്നത്. വൈറസ് ബാധയ്ക്കെതിരെ ഫലപ്രദമായ മരുന്നുകളോ വൈറസ് ബാധ ചെറുക്കാനുള്ള വാക്സിനുകളോ ഇതുവരെ ലഭ്യമായിട്ടില്ല.
2018 മേയിലാണ് കേരളത്തിൽ ആദ്യമായി നിപ വൈറസ് പടര്‍ന്നതായി പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റൂട്ട് സ്ഥിരീകരിച്ചത്. കൃത്യം ഒരു വര്‍ഷത്തിനുശേഷം വീണ്ടും 2019 ജൂൺ മാസത്തിൽ കേരളത്തിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു.
2018ൽ കോഴിക്കോട്ടുള്ള ചെങ്ങരോത്ത് എന്ന ഗ്രാമത്തിലായിരുന്നു നിപ ബാധയുടെ ഉറവിടം. 2018 മേയ് 5 നു മരിച്ച സൂപ്പിക്കടയിൽ മൂസയുടെ മകൻ മുഹമ്മദ് സാബിത്ത് എന്നയാളെയാണ് കേരളത്തിലെ ആദ്യത്തെ നിപ ഇര. 2019ൽ ഒരാളിൽ മാത്രമാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിലായി 311 പേര് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നെങ്കിലും ആരിലും അസുഖം സ്ഥിരീകരിച്ചില്ല.
2018ല്‍ നിപ ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിങ്ങ് സഹായി ആയിരുന്ന ലിനി പുതുശ്ശേരി അന്തരിച്ചിരുന്നു. ലിനിയുടെ ത്യാഗം പിന്നീട് ലോകാരോഗ്യ സംഘടന പ്രത്യേകം പരാമര്‍ശിച്ചിരുന്നു.
ഇത്തവണ നിപ നിരീക്ഷണത്തിലുള്ളവരെ ആരോഗ്യവകുപ്പ് രോഗമില്ലെന്ന് കണ്ട് വിട്ടയച്ചത് ആശങ്ക കുറച്ചിരുന്നു. കഴിഞ്ഞ തവണത്തെക്കാള്‍ കാര്യക്ഷമമായി പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും നടത്തിയതും ഗുണം ചെയ്തു.
2017ലെ നിപ ബാധയെക്കുറിച്ച് മലയാളത്തില്‍ ചലച്ചിത്രവും പിന്നീട് റിലീസ് ചെയ്തിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത സിനിമ റിലീസിന് ഒരുങ്ങുന്ന കാലയളവിലാണ് രണ്ടാമത് നിപ ബാധയുണ്ടായത് എന്നത് മറ്റൊരു യാദൃശ്ചികതയായി.