സ്വപ്ന പറയുന്നത് കേട്ട് സര്‍ക്കാരിന് ഭരിക്കാനാകില്ലെന്ന് ഇ പി; കുഴൽനാടന് വിമർശനം
സ്വപ്ന സുരേഷിനെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സ്വപ്ന പറയുന്നത് കേട്ട് സർക്കാരിന് ഭരിക്കാനാകില്ലെന്നും നിലവാരമില്ലാത്ത കാര്യങ്ങളാണ് സ്വപ്ന പറയുന്നതെന്നും അദ്ദേഹം.
Samayam Malayalam 1 Jul 2022, 10:40 am
ഹൈലൈറ്റ്:
- സ്വപ്ന സുരേഷിനെതിരെ ഇ പി ജയരാജൻ.
- സ്വപ്ന പറയുന്നത് കേട്ട് സർക്കാരിന് ഭരിക്കാനാകില്ലെന്ന് ഇ പി.
- ആർഎസ്എസ് കേന്ദ്രങ്ങളിൽ നിന്ന് പരിശീലിച്ചാണ് സ്വപ്ന ഓരോന്നു പറയുന്നതെന്നും ജയരാജൻ.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് പറയുന്നത് കേട്ട് സർക്കാരിന് ഭരിക്കാനാകില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. നിലവാരമില്ലാത്ത കാര്യങ്ങളാണ് സ്വപ്ന പറയുന്നത്. ആർഎസ്എസും കോൺഗ്രസും ചേർന്ന് നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയം കേരളം തിരിച്ചറിയുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി. സ്വർണക്കള്ളക്കടത്തിൽ പ്രതിയായി ജയിലിൽ കിടന്ന് 20 പ്രാവശ്യം സ്വർണക്കടത്ത് നടത്തിയെന്ന് പറഞ്ഞ് ഒരു സ്ത്രീ പുറത്തിറങ്ങി വരുമ്പോൾ യുഡിഎഫ് അവരെ പൂമാലയിട്ട് സ്വീകരിക്കുന്നു. ആരെങ്കിലും പറയുന്നതിന് പിന്നാലെ നടക്കലല്ല രാഷ്ട്രീയം. ആർഎസ്എസ് കേന്ദ്രങ്ങളിൽ നിന്ന് പരിശീലിച്ചാണ് സ്വപ്ന പുറത്ത് ഓരോന്നു പറയുന്നതെന്നും ജയരാജൻ ആരോപിച്ചു.
ബ്രൂവറി കേസിൽ പറയാനുള്ളത് കോടതിയിൽ പറയും. രമേശ് ചെന്നിത്തലയുടെ സാക്ഷിയാകാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്കെതിരേ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ എംഎൽഎ നിലവാരമില്ലാത്ത ആളാണെന്നും ഇ പി പരിഹസിച്ചു. എവിടുന്നെങ്കിലും എന്തെങ്കിലും കേട്ട് പറയുന്ന ആളാണ് മാത്യു കുഴൽനാടനെന്നും ജയരാജൻ പറഞ്ഞു.
മാത്യു കുഴൽനാടനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇ പി ജയരാജൻ ഇന്നലെയും രംഗത്തുവന്നിരുന്നു.'ഇവൻ എവിടേ നിന്ന് വന്നു. എന്തും പറയാൻ ഉള്ള വേദി അല്ല നിയമസഭ, മുഖ്യമന്ത്രിയുടെ കുടുംബത്തെ അപമാനിക്കുന്നു, കുഴൽനാടന് മുഖ്യമന്ത്രിയെ അറിയില്ല, നല്ലോണം അറിയണമെങ്കിൽ അടുത്തുപോയി നോക്കണം ഇരുമ്പ് അല്ല, ഉരുക്ക് ആണ് മുഖ്യമന്ത്രി'- ജയരാജൻ പറഞ്ഞു.
ബ്രൂവറി കേസിൽ പറയാനുള്ളത് കോടതിയിൽ പറയും. രമേശ് ചെന്നിത്തലയുടെ സാക്ഷിയാകാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്കെതിരേ ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടൻ എംഎൽഎ നിലവാരമില്ലാത്ത ആളാണെന്നും ഇ പി പരിഹസിച്ചു. എവിടുന്നെങ്കിലും എന്തെങ്കിലും കേട്ട് പറയുന്ന ആളാണ് മാത്യു കുഴൽനാടനെന്നും ജയരാജൻ പറഞ്ഞു.
മാത്യു കുഴൽനാടനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇ പി ജയരാജൻ ഇന്നലെയും രംഗത്തുവന്നിരുന്നു.'ഇവൻ എവിടേ നിന്ന് വന്നു. എന്തും പറയാൻ ഉള്ള വേദി അല്ല നിയമസഭ, മുഖ്യമന്ത്രിയുടെ കുടുംബത്തെ അപമാനിക്കുന്നു, കുഴൽനാടന് മുഖ്യമന്ത്രിയെ അറിയില്ല, നല്ലോണം അറിയണമെങ്കിൽ അടുത്തുപോയി നോക്കണം ഇരുമ്പ് അല്ല, ഉരുക്ക് ആണ് മുഖ്യമന്ത്രി'- ജയരാജൻ പറഞ്ഞു.