ആപ്പ്ജില്ല

പുള്ളിപ്പുലിയുടെ സ്വൈര്യവിഹാരത്തിൽ പരിഭ്രാന്തരായി ജനങ്ങൾ

ഇട്ടിവയിലെ ആലുമുക്കില്‍ കഴിഞ്ഞയാഴ്ചയാണ് ഒരു പുലിയെ നാട്ടുകാരൻ കണ്ടത്.

TNN 17 Oct 2017, 11:13 am
കൊല്ലം: കൊല്ലത്തെ ചില പ്രദേശങ്ങൾ പുലിപ്പേടിയിൽ കഴിയാൻ തുടങ്ങിയിട്ട് ഒരാഴ്ച കഴിയുന്നു. കൊല്ലത്തെ കടയ്ക്കല്‍, അഞ്ചല്‍ പ്രദേശങ്ങളിലെ ജനങ്ങളാണ് പുലിപ്പേടിയിൽ പുറത്തിറങ്ങാനാകാതെ വീടിനുള്ളിൽ കഴിയുന്നത്. ഇട്ടിവയിലെ ആലുമുക്കില്‍ കഴിഞ്ഞയാഴ്ചയാണ് ഒരു പുലിയെ നാട്ടുകാരൻ കണ്ടത്. ഇതോടെ ജനങ്ങളൊന്നടങ്കം പുലിപ്പേടിയിൽ പരിഭാന്ത്രിയിലായി. പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ ക്യാമറ സ്ഥാപിച്ച്‌ നിരീക്ഷിക്കാനാണ് വനം വകുപ്പിന്‍റെ പുതിയ തീരുമാനം. പ്രദേശത്തെ പത്തിടങ്ങളില്‍ ക്യാമറ സ്ഥാപിക്കും.
Samayam Malayalam leopard appeared in kollam
പുള്ളിപ്പുലിയുടെ സ്വൈര്യവിഹാരത്തിൽ പരിഭ്രാന്തരായി ജനങ്ങൾ


ആലുമുക്കില്‍ ഇത്തിക്കര ആറിനോട് ചേര്‍ന്ന പ്രദേശത്തെ കര്‍ഷകനാണ് പുലിയെ ആദ്യം കണ്ടത്. പിന്നീട് കോട്ടുക്കല്‍ കൃഷിഫാമില്‍ പുലിയുടെ കാല്‍പാടുകളും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥിരീകരിച്ചു. മൂന്ന് ദിവസം തുടര്‍ച്ചയായി ആലുമുക്കില്‍ തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനാൻ സാധിച്ചില്ല. ഇതിനിടെ സമീപ ഗ്രാമങ്ങളില്‍ പലയിടത്തും പുലിയെ കണ്ടതായി പ്രചാരണമുണ്ടായതോടെ ജനങ്ങളുടെ പരിഭ്രാന്തി വര്‍ധിച്ചു. റബര്‍ ടാപ്പിംഗ് തൊഴിലാളികളാരും തന്നെ പുലിപ്പേടിയെ തുടര്‍ന്ന് ജോലിക്ക് പോകുന്നില്ല. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്ന് ശക്തമായ തെരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍ പുലിയെ കണ്ടെന്ന് വ്യാജപ്രചരണം നടത്തി അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുന്നര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Leopard appeared in Kollam

Leopard appeared in Kollam; People in fear

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്